Saturday, May 21, 2011

അതിനാല്‍, സൌമ്യക്കു വേണ്ടി നമുക്കൊരു പോരാട്ട വഴി തുറക്കാം

അനീതിക്കെതിരായ നമ്മുടെ ഈ രോഷാഗ്നി കെട്ടുപോവുമോ. 
സൌമ്യക്ക് നീതി കിട്ടാന്‍ നമുക്കെന്തു ചെയ്യാനാവും.  
നമുക്ക് ഈ അവസ്ഥകള്‍ മാറ്റിത്തീര്‍ക്കാനാവുമോ


പല വഴികളിലൂടെ മുന്നിലെത്തിയ അനേകം  വിവരങ്ങള്‍ ചേര്‍ന്നു ശ്വാസം മുട്ടിച്ച വല്ലാത്തൊരു അസഹനീയതയാണ് സൌമ്യയെ വീണ്ടും കൊല്ലരുത് എന്ന പോസ്റ്റ് ആയി മാറിയത്. മാധ്യമങ്ങള്‍ കണ്ണടക്കുകയും സൌമ്യയുടെ കേസില്‍ കാര്യങ്ങള്‍ വല്ലാത്തൊരു അവസ്ഥയിലേക്ക് ചെന്നു പതിക്കുകയും ചെയ്യുകയായിരുന്നു. ആരുമില്ലാത്ത വെറുമൊരു ക്രിമിനലെന്ന് എല്ലാവരും ഉറപ്പിച്ച ഗോവിന്ദച്ചാമിയെന്ന വികലാംഗനു വേണ്ടി വന്‍ അഭിഭാഷക പട രംഗത്തിറങ്ങി. കേസ് ദുര്‍ബലമാണെന്ന അവരുടെ വാദങ്ങള്‍ ശക്തമായി. ആരാണ് ചാമിക്കു പിന്നിലെന്നും കേസ് എന്തായി മാറുമെന്നുമുള്ള ആശങ്ക  മാധ്യമങ്ങളൊന്നും കാണാതിരിക്കുകയും  പ്രതീക്ഷയര്‍പ്പിച്ചവരെല്ലാം നിശബ്ദരാവുകയും ചെയതപ്പോഴാണ് അധികമാരും കാണാത്ത സ്വന്തം  ബ്ലോഗില്‍ ആശങ്കകളുടെ ആ രാത്രി പകര്‍ത്താന്‍ ശ്രമിച്ചത്.
വല്ലാത്തൊരനുഭവമായിരുന്നു അത്. സമാനമായ ആധികളും ആശങ്കകളും പങ്കിട്ട്, ഇനിയും മനുഷ്യപ്പറ്റ് വറ്റിയിട്ടില്ലെന്ന്  ഉറപ്പുതന്ന്, മനുഷ്യത്വത്തിലും ജീവിതത്തിലുമുള്ള വിശ്വാസം ഉറപ്പിച്ച്  അനേകം മനുഷ്യര്‍ മുന്നിലെത്തി. അറിയാത്ത ആയിരങ്ങള്‍. അതു വരെ നൂറു പേര്‍ തികച്ചു വായിക്കാത്ത പോസ്റ്റ് ഇതെഴുതുമ്പോള്‍ നാലായിരത്തോളം പേര്‍ വായിച്ചു കഴിഞ്ഞു. 20നപ്പുറം കടക്കാത്ത കമന്റുകള്‍ നൂറു കവിഞ്ഞു. അറിയാത്ത അനേകം മനുഷ്യരുടെ പിന്തുണയും നിലനില്‍ക്കുന്ന അവസ്ഥകളോടുള്ള അണപൊട്ടിയ രോഷവും സങ്കടവും നേരിട്ടറിയാന്‍ കഴിഞ്ഞു.
സൌമ്യയുടെ മരണം നമ്മളിലെല്ലാം ഉണ്ടാക്കിയ നടുക്കമാണ്, നമ്മുടെയും പ്രിയപ്പെട്ടവരുടെ ജീവിതത്തിന്റെ തായ് വേരറുക്കാന്‍ ഒരൊറ്റക്കയ്യന്‍ എവിടെയോ കാത്തിരിക്കുവെന്ന  ഭയമാണ് കുമിഞ്ഞു കൂടിയ ഈ പ്രതികരണങ്ങള്‍. അതില്‍ നമ്മുടെ സാഹചര്യങ്ങളോടുള്ള തെറിവിളികളുണ്ട്. പ്രതികരണ ശേഷിയുടെ ഒരു കാലം വരണമെന്ന അകമഴിഞ്ഞ ആഗ്രഹങ്ങളുണ്ട്. സൌമ്യക്ക് നീതി കിട്ടണമെന്ന പ്രാര്‍ഥനയുണ്ട്. ഇനിയും സൌമ്യമാര്‍ ഉണ്ടാവരുതെന്ന നിര്‍ബന്ധങ്ങളുണ്ട്. നമ്മുടെ സര്‍ക്കാര്‍ കേസ് ശക്തമായി കൈകാര്യം ചെയ്യണമെന്നും കേസുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ മാധ്യമങ്ങളാല്‍ അന്വേഷിക്കപ്പെടണമെന്നുമുള്ള ആവശ്യങ്ങളുണ്ട്. സാമൂഹിക അസമത്വ ങ്ങളോടും ജീര്‍ണതയോടുള്ള കത്തുന്ന പ്രതിഷേധമുണ്ട്. നിത്യജീവിതം നമ്മളില്‍ വിതക്കുന്ന നിസ്സംഗതയില്‍നിന്ന് ഒന്ന് നട്ടെല്ലു നിവര്‍ത്തി നില്‍ക്കണമെന്ന പ്രത്യാശയുണ്ട്. ഇന്റര്‍നെറ്റ് എന്ന മീഡിയത്തില്‍നിന്ന് ഉയര്‍ന്നു വന്ന സമകാല കൊടുങ്കാറ്റുകളിലേക്ക് ഈ പ്രതികരണങ്ങള്‍ പരിവര്‍ത്തനം ചെയ്യപ്പെടണമെന്ന അടങ്ങാത്ത ആഗ്രഹങ്ങളുണ്ട്. അതില്‍, നമ്മള്‍ ഇപ്പോഴും മനുഷ്യരാണെന്ന വിട്ടുവീഴ്ചയില്ലാത്ത ഉറപ്പുണ്ട്.

രണ്ട്

തീര്‍ച്ചയായും മുന്നോട്ടേക്ക് നീങ്ങേണ്ട അനിവാര്യതയിലേക്കാണ് ഈ പ്രതികരണങ്ങള്‍, ഈ വായനകള്‍ വിരല്‍ ചൂണ്ടുന്നത്. പാളത്തില്‍ വീണ് ക്രൂരപീഡനത്തിരയായി ഇഞ്ചിഞ്ചായി മരിച്ച പാവമൊരു പെണ്‍കുട്ടിയുടെ ചോരയോടു നീതി പുലര്‍ത്തേണ്ട  ബാധ്യതയിലേക്കാണ് ഈ വാക്കുകള്‍ നമ്മെ എത്തിക്കുന്നത്. ഒരു പാടു കാര്യങ്ങള്‍ക്ക് വഴിമരുന്നിടാന്‍ കരുത്തുള്ള  ഒരു യുവത്വം ശേഷിക്കുന്നുവെന്ന് കാണിച്ചു കൊടുക്കേണ്ട നേരമാണ് നമുക്കു മുന്നില്‍ വന്നുപെട്ടത്.
പ്രിയപ്പെട്ടവരേ, ഇത് ഒന്നിച്ചു നില്‍ക്കേണ്ട നേരം. തിരക്കുള്ള ജീവിതത്തിനിടയിലും ഓരോരുത്തര്‍ക്കും കഴിയുന്ന അനേകം കാര്യങ്ങളുണ്ട്.  സാമൂഹിക അഭിപ്രായ രൂപീകരണത്തിനാവും. ഇപ്പോഴും ഉറക്കം തുടരുന്ന സര്‍ക്കാറിനെയും ബ്യൂറോക്രസിയെയും നീതിപീഠത്തെയും മാധ്യമലോകത്തെയും ഉണര്‍ത്താനും നമുക്കാവും. സൈബര്‍ ലോകത്തെ ഒച്ചയില്ലാത്ത അനേക ശബ്ദങ്ങള്‍ ഒന്നിച്ചു ചേര്‍ന്നാണ് ഈജിപ്തിലും തുണീഷ്യയിലും ഭരണമാറ്റത്തിന് വഴിയൊരുക്കിയത്. പശ്ചിമേഷ്യയിലെ അനേകം ഭരണകൂടങ്ങള്‍ക്കും ലോകത്തെങ്ങുമുള്ള മര്‍ദക ഭരണാധികാരികള്‍ക്കുമെതിരായ പോരാട്ടത്തിന്റെ കൊടുങ്കാറ്റുകള്‍ പുറപ്പെട്ടതും പുറപ്പെടുന്നതും പുതിയ സാങ്കേതിക വിദ്യകളുടെയും ഇന്‍ര്‍നെറ്റിന്റെയും മുന്‍കൈയിലാണ്. ഇന്ത്യയില്‍, പ്രിയദര്‍ശിനി മട്ടു കേസിലും ജെസീക ലാല്‍  വധക്കേസിലും നിധീഷ് കതാരാ വധക്കേസിലും പിങ്ക് ചഡ്ഡി,, ജ ഗോ രേ  കാമ്പെയിനുകളിലും ബിനായക്സെന്നിന്റെ മോചനത്തിലും  ഇങ്ങേയറ്റത്ത് ഹസാരേയുടെ സമരത്തിലും ആണവനിലയ വിരുദ്ധ കാമ്പെയിനുകളിലും നിര്‍ണായക ഘടകമാവാന്‍ സൈബര്‍ ലോകത്തിനു കഴിഞ്ഞിട്ടുണ്ട്.
മൂന്ന്
 
പറഞ്ഞു വന്നത്, നമ്മുടെ മുന്നിലുള്ള സാധ്യതകളെ കുറിച്ചാണ്. നമുക്കു മുന്നിലുള്ള വെല്ലുവിളികളെ കുറിച്ചും നമുക്കു മറി കടക്കാനാവുന്ന അതിരുകളെക്കുറിച്ചുമാണ്. സൌമ്യ കേസില്‍ നീതി ഉറപ്പാക്കാനും  കേസ് അട്ടിമറിക്കാതിരിക്കാനുമുള്ള സാമൂഹിക ജാഗ്രതയുടെ മുന്നണിയില്‍ നില്‍ക്കാന്‍ നമുക്കാവുക തന്നെ ചെയ്യും. സൌമ്യയുടെ ചോരക്കു വേണ്ടിയുള്ള  പോരാട്ടമായി നമ്മുടെ പ്രതീക്ഷകളെ, പ്രാര്‍ഥനകളെ വളര്‍ത്താന്‍ നമുക്ക് കഴിയാതിരിക്കില്ല. അതിന് എന്തൊക്കെ ചെയ്യാനാവുമെന്ന കാര്യം നമുക്ക് ഒന്നിച്ച് ആലോചിക്കേണ്ടതുണ്ട്. ഉപയോഗിച്ച സമര മാര്‍ഗങ്ങളും പുതിയ സമര രീതികളെ കുറിച്ച അന്വേഷണവും പുത്തന്‍ പോരാട്ട തന്ത്രങ്ങളും ആവിഷ്കരിക്കാന്‍ സൌമ്യക്കെതിരായ അനീതിക്കെതിരെ ഒന്നിച്ചുയര്‍ന്ന നമ്മുടെ ശബ്ദങ്ങള്‍ക്ക് കഴിയാതെ വരില്ല.

നമുക്കെന്താണ് ചെയ്യാനാവുക?
തീര്‍ച്ചയായും ഇത്തരമൊരു സംരംഭത്തിനു ചാലകശക്തിയാവാനുള്ള നേരമോ സാവകാശമോ ഇല്ലാത്തവരാണ് നമ്മളെല്ലാവരും.
ഒരു കാര്യത്തിന്റെയും മുന്നില്‍നിന്നു ശീലമില്ലാത്ത  എന്നെപ്പോലുള്ളവര്‍ക്ക് ഇത്തരമൊരു വലിയ കൂട്ടായ്മ മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയണമെന്നില്ല. എങ്കിലും കഴിയുന്ന ചില നിര്‍ദേശങ്ങള്‍, ചില ആഗ്രഹങ്ങള്‍ നിങ്ങളുടെ മുമ്പാകെ സമര്‍പ്പിക്കുകയാണ്. ഇതിന്റെ പ്രയോഗികതയെക്കുറിച്ചോ ഫലപ്രാപ്തിയെക്കുറിച്ചോ പറയാന്‍ ഞാനാളല്ല. അതിനു കഴിയുന്ന അനേകരുടെ മുന്‍കൈയില്‍ ഫലവത്തായ ചിലതായി മാറാന്‍ തീര്‍ച്ചയായും നമ്മുടെ സത്യസന്ധവും വൈകാരികവുമായ ഈ പ്രതീക്ഷകള്‍ക്ക് കഴിയാതിരിക്കില്ല എന്നാണു വിശ്വാസം. അതിനു വേണ്ടി മാത്രമാണ് ഈ കുറിപ്പ്.

നാല്

വീണ്ടും മുന്നില്‍ വരുന്നു, ആ ചോദ്യം. നമുക്കെന്ത് ചെയ്യാനാവും?
ഉത്തരം പറയാനാവുക നമ്മളോരോരുത്തര്‍ക്കുമാണ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങളും, നെറികെട്ട അതിന്റെ പോക്കോടുള്ള നമ്മുടെ പ്രതിഷേധങ്ങളും എത്തേണ്ടിടത്ത് എത്തിക്കാനാവാന്‍  നമുക്കാവും. ഇന്റര്‍നെറ്റിനെ സാമൂഹിക പോരാട്ടത്തിനുള്ള ഉപാധികളാക്കുന്ന നിരവധി കൂട്ടായ്മകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും  ബ്ലോഗ് അക്കാദമി പോലുള്ള സംരംഭങ്ങളും സക്രിയമായി പൊതു സമൂഹത്തില്‍ ഇടപെടാനാവുന്ന എഴുത്തുകാരുടെയും ആക്റ്റിവിസ്റ്റുകളുടെയും  സൈബര്‍ കൂട്ടങ്ങളും നിലവില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം കൂട്ടായ്മകളിലേക്ക് ഈ സന്ദേശം, നമ്മുടെ പ്രതിഷേധങ്ങള്‍ എത്തിക്കേണ്ടതുണ്ട്. അവരുടെ മുന്‍കൈയില്‍ വിശാലമായ സഖ്യങ്ങള്‍ രൂപപ്പെടുന്ന വിധത്തില്‍ കാര്യങ്ങളെത്തിക്കണം. ഒന്നിച്ചും അല്ലാതെയും ഒരു ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന അത്തരം സംരംഭങ്ങള്‍ക്ക് നിലവിലെ ഈയവസ്ഥ മാറ്റാനാവുക തന്നെ ചെയ്യും.
സൌമ്യ കേസുമായി ഏതൊക്കെയോ കാരണങ്ങളാല്‍ പുറംതിരിഞ്ഞുനില്‍ക്കുന്ന മാധ്യമങ്ങളുടെ സര്‍ഗാത്മകശേഷി വിനിയോഗിക്കപ്പെടണം. മാധ്യമപ്രവര്‍ത്തകരും ആക്റ്റിവിസ്റ്റുകളുമടങ്ങുന്ന ഒരുപാടു പേര്‍ നമുക്കിടയിലുണ്ട്. അവര്‍ വഴിയും അല്ലാതെയും സൌമ്യ കേസില്‍ ജാഗരൂകമായി ഇടപെടുന്നതിന് മാധ്യമങ്ങളെ പ്രേരിപ്പിക്കുന്നതിനുള്ള സമ്മര്‍ദ്ദ ശക്തിയായി മാറാന്‍ നമുക്കാവണം. നിരവധി രാഷ്ട്രീയ പ്രസ്ഥാനങ്ങളുണ്ട്. സാമൂഹിക പ്രസ്ഥാനങ്ങളുണ്ട്. യുവജന, സ്ത്രീ, മനുഷ്യാവകാശ കൂട്ടായ്മകളുണ്ട്. ഇവയില്‍ പലതും സൌമ്യ കൊല്ലപ്പെട്ട വേളയില്‍ ശക്തമായി രംഗത്തു വന്നിരുന്നു. സര്‍ക്കാറിനെയും റെയില്‍വേയെയും ഇളക്കിമറിക്കുന്നതിന് ഇവരുടെ പ്രതിഷേധാഗ്നി ഏറെ പങ്കുവഹിച്ചിട്ടുണ്ട്. ഈ കൂട്ടായ്മകളെ യഥാസമയം കാര്യങ്ങള്‍ അറിയിക്കുന്നതിനും അവയെ ഒന്നിപ്പിക്കുന്നതിനും കഴിയുമെങ്കില്‍ നമുക്കേറെ ചെയ്യാനാവും.
അഞ്ച്

പുതിയ സംസ്ഥാന മന്ത്രിസഭ ഇമേജ് രൂപവല്‍കരണമടക്കമുള്ള കാര്യങ്ങളില്‍ അതീവ ശ്രദ്ധ കാണിക്കുന്ന നേരമാണിത്. കാര്യങ്ങള്‍ പൂര്‍ണമായി രാഷ്ട്രീയവല്‍കരിക്കപ്പെടും മുമ്പ് സര്‍ക്കാറിനെ കൊണ്ട് സുപ്രധാനമായ ചില കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ നമുക്ക് കഴിയണം. പ്രോസിക്യൂഷന്‍ ഭാഗം കൂടുതല്‍ ശക്തമാക്കുക, ആളും സന്നാഹവും കൂടുതലുള്ള പ്രതിഭാഗത്തെ നേരിടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇച്ഛാശക്തി നല്‍കുക, പ്രതിഭാഗം വാദിക്കുന്നത് പോലെ കേസ് നടപടികളും അന്വേഷണവും ദുര്‍ബലമാണോ എന്ന് പരിശോധിക്കുക, അങ്ങനെയെങ്കില്‍ പോരായ്മകള്‍ നികത്താനുള്ള നടപടികള്‍ കൈക്കൊള്ളുക, സൌമ്യയുടേതു പോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് ട്രെയിന്‍ യാത്രയിലെ സുരക്ഷ  ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങളില്‍  സര്‍ക്കാര്‍ ഇടപെടുന്ന തരത്തില്‍ സമ്മര്‍ദ്ദം വളരേണ്ടതുണ്ട്. ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്തു മുന്നോട്ടു നീങ്ങേണ്ട സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷ സംഘടനകളെയും സക്രിയമാക്കുന്നതിനുള്ള ശ്രമങ്ങളും ഉണ്ടാവേണ്ടതുണ്ട്.

ആറ്


ആദ്യഘട്ടമായി , ഫേസ് ബുക്ക്, ട്വിറ്റര്‍ പോലുള്ള  സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ ജസ്റ്റിസ് ഫോര്‍ സൌമ്യ പേജുകള്‍ തുറക്കാം. കേസുമായി ബന്ധപ്പെട്ടു ലഭിക്കുന്ന വിവരങ്ങള്‍ കൈമാറാം. കേസില്‍ സാമൂഹികമായ ജാഗ്രത ഉണ്ടാവുന്നതിന് അതേറെ സഹായകമാവാതിരിക്കില്ല. ഇക്കാര്യങ്ങളില്‍ ജാഗ്രത പാലിക്കാന്‍ മാധ്യമങ്ങളെ പ്രേരിപ്പിക്കുന്ന വിധം ചര്‍ച്ചകളിലൂടെയും  മറ്റും അഭിപ്രായരൂപീകരണം നടത്താനാവും. ബ്ലോഗുകള്‍ക്കും  ഗൂഗിള്‍ ബസ്, കൂട്ടം പോലുള്ള സൈബര്‍ ഇടങ്ങള്‍ക്കും ഈയൊരു ലക്ഷ്യത്തിനു വേണ്ടി  ഏറെ ചെയ്യാനാവും.  ചെറുകൂട്ടായ്മകളുടെ മുന്‍കൈയില്‍ വെബ്സൈറ്റുകള്‍ ആരംഭിച്ചും പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാനാവും. എല്ലാ തലങ്ങളിലുമുള്ള പ്രൊഫഷണലുകളും പ്രതിഭകളും നിറഞ്ഞ സൈബര്‍ ഇടത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ അത്ര ബുദ്ധിമുട്ടാവാന്‍ ഇടയില്ല.
പെറ്റീഷന്‍ ഓണ്‍ലൈന്‍ വഴിയും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാവും. ബിനായക് സെന്നിന്റെ മോചനം അടക്കമുള്ള വിഷയങ്ങളില്‍ പെറ്റീഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നിരവധി പേര്‍ നമ്മുടെ കൂട്ടത്തില്‍ തന്നെയുണ്ട്. ഈ പ്രവര്‍ത്തനങ്ങളില്‍ അവരുടെ മുന്‍കൈ ഉണ്ടാവേണ്ടിയിരിക്കുന്നു.

ഏഴ്



ഇനി ചെയ്യാനാവുന്നത് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും മറ്റും ഇ മെയില്‍ വിലാസങ്ങളിലേക്കും മൊബൈല്‍ ഫോണുകളിലേക്കും ഇ^ മെയിലുകളും എസ്.എം.എസുകളും അയക്കുക എന്നതാണ്. സൌമ്യയുടെ കേസ് അട്ടിമറിക്കപ്പെടാതിരിക്കുന്നതിന് അടിയന്തിര ഇടപെടല്‍ നടത്തുക  എന്നതു പോലുള്ള സന്ദേശങ്ങള്‍ അയക്കാനാവും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ
മൊബൈല്‍ ഫോണ്‍ നമ്പറുകള്‍:
9447592042
9447276535
9447452350
ഇ മെയില്‍ വിലാസം:
chiefminister@kerala.gov.in

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍:
9447711500
(ഇ-മെയില്‍ വിലാസം കിട്ടിയില്ല)

എട്ട്

പ്രിയപ്പെട്ടവരേ,
എന്റെയും നിങ്ങളോരുത്തരുടെയും ഉള്ളിലെ രോഷവും സങ്കടങ്ങളുമൊക്കെയാണ് ഈ തുടര്‍ പോസ്റ്റിനു കാരണം. വെറുമൊരു ബ്ലോഗ് പോസ്റ്റ്  മാത്രമായി നമ്മുടെ മനുഷ്യപ്പറ്റ് ആളിക്കത്തിയ ഈ അവസ്ഥ മാറരുത് എന്ന ആഗ്രഹം.
ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങുകയോ ആക്ററിവിസത്തെക്കുറിച്ച്  എന്തെങ്കിലും ഫലപ്രദമായി പറയാനോ കഴിയാത്ത ഒരാള്‍ മുന്നോട്ടു വെക്കുന്ന കേവല അഭിപ്രായങ്ങള്‍ മാത്രമാണിത്. സൌമ്യക്കു നീതി ലഭിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഒരു തുടക്കമിടുക എന്നത് മാത്രമാണ് ലക്ഷ്യം.  ഇതിനെ കുറിച്ച് നിങ്ങളോരുത്തരുടെയും അഭിപ്രായങ്ങള്‍   ചേര്‍ത്തുവെക്കുമ്പോള്‍, നമ്മുടെ സംസാരം തുടരുമ്പോള്‍ മുന്നോട്ടു പോവാനുള്ള ഒരു വഴി തെളിയുമെന്നു തന്നെയാണ് വിശ്വാസം. അങ്ങിനെയാവട്ടെ എന്നാഗ്രഹിക്കുന്നു.

94 comments:

  1. സൌമ്യക്കു നീതി ലഭിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഒരു തുടക്കമിടുക എന്നത് മാത്രമാണ് ലക്ഷ്യം. ഇതിനെ കുറിച്ച് നിങ്ങളോരുത്തരുടെയും അഭിപ്രായങ്ങള്‍ ചേര്‍ത്തുവെക്കുമ്പോള്‍, നമ്മുടെ സംസാരം തുടരുമ്പോള്‍ മുന്നോട്ടു പോവാനുള്ള ഒരു വഴി തെളിയുമെന്നു തന്നെയാണ് വിശ്വാസം. അങ്ങിനെയാവട്ടെ എന്നാഗ്രഹിക്കുന്നു.

    ReplyDelete
  2. വഴി തെളിയുമെന്ന് തന്നെ കരുതുന്നു. എന്തായാലും പൊരുതുക എന്നത് തന്നെയാണ് നമ്മുടെ മുൻപിലുള്ള വഴി.

    ReplyDelete
  3. ഞാന്‍ കരുതിയത് എല്ലാ കേസും പോലെ ജനം ഇതും മറന്നു കാണും എന്നാണ് ...സൗമ്യയുടെ കൊലപാതകി ജയിലിലായില്ലെങ്കില്‍ കഥാവശേഷന്‍ എന്ന സിനിമയില്‍ പറയുന്നത് പോലെ for the shame of being alive എന്ന് എഴുതിവച്ചു നാം മരിക്കണം ..അതുണ്ടാവാതിരിക്കാന്‍ ഈ കുട്ടായ്മയില്‍ ഞാനുണ്ട് .....Injustice anywhere is a threat to justice everywhere.

    ReplyDelete
  4. 'അനീതിക്കെതിരെ ശബമുയര്‍ത്താതിരിക്കുന്നവന്‍ അവനിനി മദ്യശാലയിലായാലും ദേവാലയത്തിലായാലും ഒരുപോലെയാണ്' എന്നോര്‍ക്കുക.

    ReplyDelete
  5. നൊമ്പരങ്ങളുടെ തുടര്‍ച്ചയാണ്‌ സൗമ്യയില്‍ കണ്ടത്.
    നമുക്ക് മുന്നോട്ട് നീങ്ങിയേ തീരൂ...

    ReplyDelete
  6. ദേശീയ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ജനകീയ പ്രശ്നങ്ങളുടെ മാതൃകയില്‍ പ്രശ്നങ്ങളെ സമീപിക്കുന്ന രീതി നമ്മുടെ മാധ്യമങ്ങള്‍ക്ക് ഇപ്പോഴും അന്യമാണ്. ഒരു ദിവസം രാഷ്ട്രീയ പ്രവര്‍ത്തകര്‍ അവധി പ്രഖ്യാപിച്ചാല്‍ കടയടച്ചു വീട്ടിലിരിക്കേണ്ട അവസ്ഥയിലാണ് നമ്മുടെ മാധ്യമങ്ങള്‍. ബലാല്‍സംഗം, മാനഭംഗം തുടങ്ങിയ വാക്കുകളോടുള്ള അഭിനിവേശം കൊണ്ടുമാത്രമാണ് സൌമ്യയുടെ മരണം ഒരു ആഘോഷമായി മാറിയത്. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് മാറ്റിവെക്കുന്നതിന്റെ നാലിലൊന്ന് സ്ഥലം മാറ്റിവെച്ചാല്‍ സൌമ്യക്ക് നീതി നേടി കൊടുക്കാന്‍ ഇവിടത്തെ മാധ്യമങ്ങള്‍ക്ക് കഴിയും. സം സ്ഥാനത്തെ മാധ്യമങ്ങള്‍ക്ക് അതിന് കഴിയില്ലായെങ്കില്‍ 'മ' പ്രസിദ്ധീകരണങ്ങളിലും മുത്തുച്ചിപ്പിയിലും അഭിനിവേശം കണ്ടെത്തുന്ന നമ്മുടെ വായനാ സംസ്കാരത്തിനും അതില്‍ തുല്യമായ പങ്കുണ്ട്. വായനക്കാരുള്ള വാര്‍ത്തകള്‍ക്ക് പുറകെ മാത്രം പായാതെ വായനക്കാരെ സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ക്കും പ്രാധാന്യം വരുന്ന ഒരു കാലം വരെ സൌമ്യയുടെ നീതി കാത്തിരിക്കില്ലായെന്ന് അിറവുള്ളതുകൊണ്ട് നമ്മുടെ തൂലികകള്‍ പലതുള്ളി പെരുവെള്ളമാകട്ടെ…

    ReplyDelete
  7. ഒരു മൊബൈല്‍ sms or email campaign ആണെങ്കില്‍
    ഒരു particular day and time fix ചെയ്തിട്ട്
    നാട്ടില്‍ നിന്നും വിദേശത്ത് നിന്നും ഒരേ ദിവസം
    ഒരു particular ടൈമില്‍ എല്ലാവരും mail അല്ലെങ്കില്‍ sms
    അയക്കാന്‍ പാകത്തില്‍ ഒന്ന് ആലോചിച്ചു കൂടെ ?നമ്മെ
    കൊണ്ടു ആവുന്നത് .google buzzilum Facebookilum
    കൂടി അറിയിക്കണം ..പിന്നെ മാധ്യമ സുഹൃത്തുകളുടെ
    സഹായം കൂടിയേ തീരു.

    ReplyDelete
  8. സാമൂഹ്യ പ്രതിബദ്ധതയോടെ താങ്കള്‍ ഈ പോസ്റ്റിലൂടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നല്ല ഫലപ്രാപ്തിയില്‍ എത്തും എന്ന് തന്നെ വിശ്വസിക്കുന്നു.മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും എസ്.എം.എസ് കൊടുത്തതിനു ശേഷം ആണ് ഇത് കുറിക്കുന്നത്.കൂടുതല്‍ പേര്‍ അണി നിരക്കട്ടെ ഇതിനു വേണ്ടി എന്ന് ആശംസിക്കുന്നു.വിഷമം തോന്നുന്ന ഒരു കാര്യം ,സൗമ്യയുടെ സഹയാത്രികരില്‍ ചിലര്‍ സൌമ്യയ്ക്ക് എതിരായി മൊഴി നല്കാന്‍ തയ്യാറായി എന്ന വിവരം ആണ്.

    ReplyDelete
  9. നമ്മുടെ നാട്ടിലെ " പത്ര മുത്തശ്ശിമാരും " "മലയാളത്തിന്റെ സുപ്രഭാതങ്ങളും " വിസ്മരിച്ച , അല്ലെങ്കില്‍ സൌകര്യപൂര്‍വ്വം മറന്ന ഈ സംഭവം പൊതു ജന ശ്രദ്ധയില്‍ കൊണ്ട് വരാന്‍ നമ്മള്‍ വിചാരിച്ചാല്‍ സാധിക്കും ...അതിനായി മുന്നിട്ടിറങ്ങുക.... നമ്മുടെ ഉള്ളിലെ പച്ച മനുഷ്യന്‍ ഇനിയും മരിച്ചിട്ടില്ലെന്ന് തെളിയിക്കുക.. ബിനോജ് ജോസഫ്‌ പറഞ്ഹത് പോലെ "for the shame of being alive "എന്ന് എഴുതി വെച്ച് മരിക്കാതിരിക്കാന്‍ നാം ഉണരുക

    ReplyDelete
  10. പൊരുതാം പോരാടാം.
    1. കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതുപോലെ നമ്മുടെ ബ്ലോഗര്‍ ശ്രീമതി ലതികാ സുഭാഷിനേയും മന്ത്രിസഭയിലെ ഒരേയൊരു വനിതാമന്ത്രിയേയും ഇതിന്റെ മുന്‍‌നിരയിലേക്ക് ക്ഷണിക്കാം.
    2. ട്രെയിന്‍ പാസഞ്ചേഴ്സ് അസ്സോസിയേഷന്‍ മൂലം ഒരു മീഡിയാ മീറ്റ് സംഘടിപ്പിക്കാന്‍ ശ്രമിക്കാം
    3. അവരെ വിവരമറിയിച്ചതിന്റേയും, ആരെങ്കിലും സഹകരിക്കാതിരുന്നാല്‍ അവരുടെ വിവരങ്ങളും ബ്ലോഗില്‍/നെറ്റില്‍/ബസ്സില്‍ പരസ്യപ്പെടുത്താം
    4. ഈ ബ്ലോഗ് പോസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും പൊതുജന സപ്പോര്‍ട്ടും വനിതാകമ്മീഷനും മനുഷ്യാവകാശക്കമ്മീഷനും അയയ്ക്കാം (ഫലമുണ്ടായാലും ഇല്ലെങ്കിലും)
    പ്രൊഫഷണലിസം പറഞ്ഞ് നീതിക്കെതിരെ നില്‍ക്കുന്ന നിയമവിദഗ്ദ്ധര്‍ക്കാണ് ഊരുവിലക്ക് നടപ്പാക്കേണ്ടത്..

    ReplyDelete
  11. നമുക്ക് പൊരുതാം ഇന്നല്ലെങ്കിൽ നാളെ ഫലം കിട്ടാതിരിക്കില്ല

    ReplyDelete
  12. സാഹിത്യ അക്കാദമിക്ക് സമര്‍പ്പിച്ച പോലെ ഒരു ഒപ്പുശേഖരണം നടത്തിയാലോ ..?

    ReplyDelete
  13. നീതിയ്ക്കുവേണ്ടിയുള്ള ഈ പോരാട്ടത്തിൽ കഴിയുന്നതുപോലൊക്കെയും പങ്കാളിയാവാൻ ശ്രമിക്കും....

    ReplyDelete
  14. ആദ്യം തൂക്കിലെറ്റെണ്ടത് പൈസയ്ക്ക് വേണ്ടി എന്ത് നെറികേടിനും കൂട്ട് നില്‍ക്കുന്ന ഈ വക വക്കീലന്മാരെയാണ്..
    ഈ സംരഭത്തില്‍ എന്നാല്‍ കഴിയുന്നത് ചെയ്യും...

    ReplyDelete
  15. സാമുദായിക നേതാക്കന്‍മാരുടെ സഹായവും തേടണം.മാധ്യമ ശ്രദ്ധക്ക് അത് സഹായകമാകും-പിന്നെ പുതിയ വനിതാ മന്ത്രിക്കും ചെയ്യാന്‍ സാധിക്കും -( അവര്‍ പറയുന്നതിനും ചെയ്യുന്നതിനും എല്ലാം കുറച്ചുദിവസം മാധ്യമ ശ്രദ്ധ കിട്ടും.)

    ReplyDelete
  16. ആ കള്ളക്കഴുവേറി ഗോവിന്ദച്ചാമിക്ക് വേണ്ടി ലക്ഷങ്ങളെറിയാൻ മുംബായിൽ ആളുകളുണ്ട്. മുംബയ് ഹൈക്കോടതിയിലെ അഭിഭാഷകൻ നേരിട്ടെത്തിയിരിക്കുന്നു. എന്താണിതിന്റെയൊക്കെ അർത്ഥം ?
    ആരാണിതിന്റെ പിന്നിലെന്നു കണ്ടെത്തേണ്ടിയിരിക്കുന്നു.

    ReplyDelete
  17. പോരാട്ട വീഥിയില്‍ ശക്തിപകരാന്‍ ഈയുള്ളവുനും ഉണ്ടാവുമെന്നരിയിക്കുന്നു.

    ReplyDelete
  18. അനീതിക്കെതിരെ എല്ലാവരും ഒരുമിക്കട്ടെ...
    വിജയാശംസകൾ!

    ReplyDelete
  19. ഈ തുടർച്ച നന്നായി. എനിക്ക് അറിയാവുന്ന ചിലരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്, ഇനിയും ചെയ്യാം.

    ReplyDelete
  20. ഈ പോസ്റ്റ്‌ നേരത്തെ വായിച്ചു, പക്ഷെ വെറുതെ ഒരു
    കമന്റ്‌ ഇട്ടിട്ടു പോവാന്‍ മനസ്സനുവദിച്ചില്ല ...
    എന്താണ് ചെയ്യാന്‍ കഴിയുക എന്നാലോചിച്ചു, പലരോടും
    അന്വേഷിച്ചു , ഒരു ഫലവും ഉണ്ടായില്ല... മാധ്യമ ശ്രദ്ധ
    ആകര്‍ഷിക്കുകയാണ് വഴിയെന്നു തന്നെയാണ് അറിയുന്ന
    അഭിഭാഷകര്‍ പറയുന്നത്. കാരണം ഇതൊരു കേസ് ആണ്,
    അതില്‍ ആ സംഭവം മാധ്യമങ്ങളില്‍ കൂടി മാത്രം അറിഞ്ഞ
    നമുക്ക് ചെയ്യാവുന്നതിന് ഒരുപാട് പരിധികള്‍ ഉണ്ട്. എന്‍ഡോസള്‍ഫാന്റെയും, ജനലോക്പാല്‍ ബില്ലിന്റെയും
    ഒക്കെ കാര്യം വ്യത്യസ്തമാണ്. അതില്‍ പൊതു താല്‍പ്പര്യത്തിനു പ്രസക്തിയുണ്ട്. പക്ഷെ സൗമ്യയുടെ കേസില്‍ തെളിവുകള്‍
    തന്നെയാണ് പ്രധാനം അല്ലാതെ നമ്മള്‍ ഒപ്പ് ശേഖരിച്ചതു കൊണ്ടൊന്നും ഗുണമില്ല. നമ്മുടെ മനസമാധാനത്തിനു
    വേണ്ടി നേതാക്കന്മാര്‍ക്ക് പരാതി കൊടുക്കാം എന്നല്ലാതെ
    അതുകൊണ്ടും കാര്യമായ പ്രയോജനം ഉണ്ടെന്നു തോന്നുന്നില്ല.
    പക്ഷെ മാധ്യമങ്ങളിലൂടെ ഇത് കോടതിയുടെ ശ്രദ്ധയില്‍
    പെട്ടാല്‍ വിധിയില്‍ ഗുണം ചെയ്യും എന്നു തന്നെ ഞാന്‍
    വിശ്വസിക്കുന്നു. എത്ര പ്രഗല്‍ഭരായ വക്കീലന്മാര്‍ പ്രതിക്ക്
    വേണ്ടി നിരന്നാലും സത്യം തെളിയിക്കപ്പെടുക തന്നെ ചെയ്യും.
    മറ്റെന്തെങ്കിലും വഴികള്‍ ആരെങ്കിലും നിര്‍ദ്ദേശിക്കുന്നുവെങ്കില്‍
    എന്‍റെ എല്ലാ പിന്തുണയും ഉണ്ടാവും .....

    ReplyDelete
  21. ഗോവിന്ദചാമിക്കു വേണ്ടി രംഗത്തു വന്ന വക്കീലന്മാര്‍ ആരൊക്കെയാണെന്നു വല്ല വിവരവും കിട്ടുന്ന ലിങ്കുണ്ടോ?
    കാര്യങ്ങളുടെ പോക്കെങ്ങോട്ടാണെന്നു ഗസ്സു ചെയ്യാനായിരുന്നു. :(

    ReplyDelete
  22. പോരാട്ടവഴിയിൽ ഞാനും കൂടെയുണ്ട്.

    ReplyDelete
  23. We all should fight together against this injustice

    ReplyDelete
  24. വനിതാ കമ്മിഷന്‍ ഒക്കെ വെറുതെ നോക്ക് കുത്തി ആണോ ?
    മാസ് പെറ്റിഷന്‍ ആണ് വേണ്ടത് ...സാംസ്കാരികമായ ഒരു ചുവട് വെപ്പ് ....എന്‍ഡോ സല്ഫാന്റെ കാര്യത്തില്‍ നടനത് പോലെ ഒന്ന് ...
    എല്ലാ പിന്തുണയും, .............

    ReplyDelete
  25. ഇവിടെ എനിക്ക് തോന്നുന്നത് കൂടുതല്‍ പേരിലേക്ക് പബ്ലിസിറ്റി എത്തിച്ചത് കൊണ്ടോ മുഖ്യമന്ത്രിക്കോ പ്രതിപക്ഷനേതാവിനോ പരാതിയയച്ചിട്ടോ അതല്ലെങ്കില്‍ ഫെയ്സ് ബുക്ക് , ട്വിറ്റര്‍ പോലുള്ള മാദ്ധ്യമങ്ങള്‍ വഴി നമ്മള്‍ അലറി വിളിച്ചിട്ടോ വലിയ കാര്യമില്ല എന്ന് തന്നെയാണ്. ഇവിടെ മുകളില്‍ ലിപി രഞ്ജു അഭിപ്രായപ്പെട്ട പോലെ തെളിവുകള്‍ക്കാണ് ഏറെ പ്രസക്തി. കാരണം ഇവിടെ കേസ് കോടതിയുടെ പരിഗണനിയിലാണ്. അതല്ലാതെ സര്‍ക്കാര്‍ ഭാഗത്ത് നിന്നോ മറ്റോ ഉള്ള അനാസ്ഥയേക്കാളും പ്രതിക്ക് ലഭിക്കുന്ന പ്രഗത്ഭരായ വക്കീല്‍മാരുടെ നിരയാണ് നമ്മെ കൂടുതല്‍ ചിന്തിപ്പിക്കേണ്ടത്. ഇവിടെ കൂടുതല്‍ പ്രഗത്ഭരായ പബ്ലിക്ക് പ്രോസിക്കൂട്ടര്‍മാരെ, അതല്ലെങ്കില്‍ കൂടുതല്‍ പേരടങ്ങിയ ടീമിനെ ഇതിന്റെ അന്വേഷണത്തിലേക്കായി പൊതുതാല്പര്യപ്രകാരം ഗവ: അനുവദിക്കാന്‍ കഴിഞ്ഞേക്കും എന്നത് മാത്രമാവും സര്‍ക്കാരോ പ്രതിപക്ഷ നേതാവോ ഒക്കെ വിചാരിച്ചാല്‍ നടക്കുക എന്ന് മാത്രം. പക്ഷെ, അതിനാണെങ്കിലും നമ്മുടെ ഭാഗത്ത് നിന്നുള്ള ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ ഉണ്ടാവുന്നത് തികച്ചും നല്ലത് തന്നെ. ഒട്ടേറെ പേര്‍ ഒരേ മനസ്സോടെ പറയുമ്പോള്‍ ഒരു പക്ഷെ കേസിനോട് മാദ്ധ്യമങ്ങളും സര്‍ക്കാരും കോടതിയും എല്ലാം കൂടുതല്‍ സീരിയസ്സായി സമീപിച്ചേക്കും. പക്ഷെ അപ്പോഴും നമുക്ക് ആദ്യം വേണ്ടത് വ്യക്തമായ പ്ലാനുകളാണ്. കൂടൂതല്‍ നല്ല വക്കീലന്മാരെ കേസില്‍ ഉള്‍പ്പെടുത്തണമെന്നാണോ, കേസ് അതല്ല മറ്റേതെങ്കിലും ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണൊ അതല്ലെങ്കില്‍ ഗോവിന്തച്ചാമിയുടേ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നതാണോ (അതായത് ഇത്രയും വിലയേറിയ വക്കീലന്മാരെ ഏര്‍പ്പെടുത്താന്‍ വെറും ഭിക്ഷക്കാരനായ ചാമിക്ക് കഴിയില്ല എന്ന നമ്മുടെ വാദം തന്നെ. അഥവാ ഇനി വക്കീലന്മാര്‍ ഫീസ് ഇല്ലാതെയാണ് വാദിക്കുന്നതെങ്കില്‍ ഇത്രയേറെ ജനശ്രദ്ധ പിടിച്ചു പറ്റിയ ഒരു കേസില്‍ എന്ത് കൊണ്ട് അവര്‍ അത്ര സ്ട്രോങ് ഡിസിഷന്‍ എടുത്തു എന്നത്) മുതലായവ അന്വേഷിക്കണമെന്നാണൊ എന്നെല്ലാം തീരുമാനിച്ചശേഷം നമുക്ക് ചെയ്യാവുന്നത് ഒപ്പുശേഖരണവും ഓണ്‍ലൈന്‍ കാം‌പയിനുകളുമാണ് എന്ന് തോന്നുന്നു. എന്റെ അഭിപ്രായം തെറ്റെങ്കില്‍ തിരുത്തണം കേട്ടോ. മാത്രമല്ല, ഈ നല്ല കാര്യത്തിന് സമയപരിമിതിക്കുള്ളില്‍ നിന്നുകൊണ്ടുള്ള എല്ലാ പിന്തുണയും നേരുന്നു. വെറുതെ ഒരിലയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും വിജയാശംസകളും നേരുന്നു.

    ReplyDelete
  26. പൊരുതാം... മുഖ്യമന്തിയ്ക്ക് മെയില്‍ അയച്ചിട്ടുണ്ട്. സമൂഹത്തില്‍ ഇനിയും സൗമ്യമാരുണ്ടാവാതിരിക്കാന്‍ ഞാനും കൂടെയുണ്ട്.

    ReplyDelete
  27. പോരാട്ടവഴിയിൽ ഞാനും കൂടെയുണ്ട്.

    ReplyDelete
  28. ഇനി പറയാതെ വയ്യ.
    കഴിഞ്ഞ പോസ്റ്റിലും ഈ പോസ്റ്റിലും എടുത്തു തന്നെ ഉപയോഗിച്ച ഒരു വാക്കിനെ ഞാന്‍ വെറുക്കുന്നു, ഒത്തിരി തന്നെ.
    ‘വികലാഗന്‍‘ ‘ഒറ്റക്കയ്യന്‍‘ എന്നിങ്ങനെ ഒക്കെ വിളിച്ച് കൂവുന്നത് എന്തിനു?
    അയാളില്‍ സംഭവിച്ച അവയവ നഷ്ട്ടമണോ അയാളെകൊണ്ടീ ക്രൂരത ചെയ്യിച്ചെ?
    അയാളില്‍ നിന്ന് നഷ്ട്ടപെട്ട മനുഷ്യത്വത്തെയോ വിവേചന ചിന്തയേയോ ഹൈലേറ്റ് ചെയ്യാതെ ഒരപകടത്തില്‍ നഷ്ട്ടപെട്ട കയ്യിനെ പറ്റി തുടരെ തുടരെ പരാമര്‍ഷിക്കുന്നു. തുടക്കത്തില്‍ തന്നെ പത്ര/ ദൃശ്യ മധ്യമങ്ങള്‍ പറഞ്ഞ് പടിപ്പിച്ച വാക്കുകള്‍...!!
    ഇവിടെ ഒരു കൈ നഷ്ട്ടപെട്ടതനിലാണ് അയാള്‍ ഈ ക്രൂരത ചെയ്തതെന്ന് പറയാതെ വിളിച്ച് പറയാന്‍ ശ്രമിക്കുന്നതെന്തിനു???

    എനിക്കു ചുറ്റും ഒത്തിരി പേരുണ്ട് കൈ നഷ്ട്ടപെട്ടും കാല്‍ നഷ്ട്ടപെട്ടും ജീവിക്കുന്നവര്‍
    അവരിലെ നല്ല മനസ്സുകളെ ഒരുപാട് തിരിച്ചറിഞ്ഞിട്ടും ഉണ്ട്....

    നഷ്ട്ടങ്ങളുടെ കൂട്ടത്തില്‍ എനിക്ക് നഷ്ട്ടപെട്ട കാല്‍ എന്നെ ഭീകരനോ ക്രൂരനോ ആ‍ാക്കുന്നില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നതിനാല്‍ ഇത്ര എങ്കിലും പറയാതെ വയ്യാ

    ഇനിയും പറയട്ടെ
    വൈകല്യത്തെ ഹൈലെറ്റ് ചെയ്യുന്ന, വൈകല്യം ക്രൂരതയുമായി കൂട്ടിച്ചേര്‍ക്കുന്ന ഇത്തരം പ്രയോഗത്തെ വെറുക്കുന്നു ഒരുപാട് ഒരുപാട്.

    (പോസ്റ്റിനോടും വിഷയത്തോടും അനുകൂലിക്കുന്നു. പക്ഷേ ആ പ്രയോഗത്തെ വെറുക്കുന്നു... ഒത്തിരി ഒത്തിരി ഒത്തിരി വെറുക്കുന്നു)

    ReplyDelete
  29. @കൂതറHashimܓ : <<‘വികലാഗന്‍‘ ‘ഒറ്റക്കയ്യന്‍‘ എന്നിങ്ങനെ ഒക്കെ വിളിച്ച് കൂവുന്നത് എന്തിനു?>>

    മിസ്റ്റര്‍ കൂതറേ (ഇനി താങ്കളെ അങ്ങിനെ വിളിക്കാതെ നിര്‍വാഹമില്ല),താങ്കള്‍ ആരാണെന്നാ താങ്കളുടെ വിചാരം?? ചുമ്മാ എവിടെയും കയറി എന്ത് വിടുവായത്തവും പറയലല്ലടോ ആണത്തം. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഏതെങ്കിലും വിഗലാംഗരുടെ ബ്ലോഗോ അല്ലെങ്കില്‍ പോസ്റ്റോ മുപ്പത്തിമുക്കോടി ബ്ലോഗര്‍മാര്‍ക്കും ഉളുപ്പില്ലാതെ മെയിലയക്കുന്ന താനാണോ വളരെ നല്ല ഉദ്ദേശത്തോടെ മാത്രം ഇവിടെ എഴുതിയ പോസ്റ്റിലെ പരാമര്‍ശിക്കുന്നത്. തന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഷെയിം കൂതറേ ഷെയിം.. എടോ തന്നോട് ആദ്യമൊക്കെ ഒരു ബഹുമാനം ഉണ്ടായിരുന്നു. പോകെ പോകെ ഇപ്പോള്‍ അത് പോയി.. കഷ്ടം. എവിടെയും ആരുടെ നെഞ്ചത്തും ചാടി കയറിയിരുന്ന് പേക്കൂത്ത് പാടാന്‍ തനിക്കാരാടോ ലൈസന്‍സ് തന്നത്. തനിക്കിഷ്ടപ്പെടാത്തത് തുറന്ന്‍ പറയാം. പക്ഷെ അതിനാദ്യം താന്‍ നന്നാവ്... ഇത് ഒരു മാതിരി വേശ്യയുടെ ചാരിത്ര്യപ്രസംഗം പോലുണ്ട്..

    ReplyDelete
  30. മാധ്യമങ്ങളിൽ കൂടി കഴിയുന്നത്ര ജനശ്രദ്ധ ഈ വിഷയത്തിലേക്ക്‌ ക്ഷണിക്കുകയാണ്‌ ഒരേ ഒരു വഴി എന്നു തോന്നുന്നു.

    എന്തു കൊണ്ട്‌ ചെറുപ്പക്കാരുടെ ഒരു സംഘം അഭിഭാഷകർ അല്ലെങ്കിൽ ബ്ലോഗർമാരിൽ അഭിഭാഷകരായ കുറച്ചു പേർ പൊതു താത്പര്യം മുൻനിർത്തി ഇതിൽ കക്ഷി ചേർന്നു വാദിച്ചാൽ? ഇതിന്റെ നൂലാ മാലകൾ അറിയില്ല. അറിയാവുന്നവർ അതേ കുറിച്ച്‌ കൂടുതൽ എഴുതിയാൽ നന്നായിരുന്നു. പൊതുജനങ്ങൾക്ക്‌ വേണ്ടി വാദിക്കുന്നവർക്കായി സാമ്പത്തിക സഹായം പൊതുജനം തന്നെ വഹിക്കുമെന്നാണ്‌ വിശ്വാസം.

    കൂട്ടത്തിൽ ഹാഷിം പറഞ്ഞതിനേ കുറിച്ചും പറയട്ടെ. ആ വാക്കുകൾ ഒഴിവാക്കൂ. ഇവിടെ, ഈ നാട്ടിൽ 'തടിയൻ' എന്നു പോലും പറയുന്നത്‌ വ്യക്തിഹത്യ ആയാണ്‌ കണക്കാക്കുന്നത്‌. അതിനു കാരണം വളരെ നിസ്സാരമാണ്‌. ഒരാൾക്ക്‌ തടിവരുന്നത്‌, അയാളുടെ കുറ്റമല്ല എന്നതു തന്നെ. അതു പാരമ്പര്യമാവാം, ജീനുകളുടെ, ഹോർമോണുകളുടെ തകരാറു കൊണ്ടാവാം, അയാൾ ഏതെങ്കിലും അസുഖത്തിനു കഴിക്കുന്ന മരുന്നിന്റെ പാർശ്വ ഫലം കൊണ്ടാകാം..അങ്ങനെയങ്ങനെ..ഇതു എനിക്ക്‌ ഒരാൾ വിശദീകരിച്ചു തന്നതാണ്‌. അതിൽ വളരെയധികം യുക്തി ഉണ്ടെന്നു തോന്നിയതു കൊണ്ടാണ്‌ ഇത്രയും എഴുതിയത്‌.

    ReplyDelete
  31. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കുകയാണ് വേണ്ടത്. അഭിനന്ദനങള്‍ ഈ തുടര്‍ പോസ്റ്റിന്.

    ഒപ്പം,നിസാര പ്രശ്നങ്ങളുടെ പേരില്‍ ബ്ലോഗ്ഗെര്‍മാര്‍ തമ്മിലുള്ള കമെന്റ്റ്‌ യുദ്ധത്തിന് ഇത് വേദിയാകരുത് എന്ന് അപേക്ഷിക്കുന്നു. ലകഷ്യവും ഉദ്ദേശവും അതല്ലല്ലോ......

    ReplyDelete
  32. പോരട്ടവഴിയില്‍ ഞാനും കൂടെയുണ്ട്.ഇനിയും ഒരു സൌമ്യ ഉണ്ടാകാതിരിക്കാന്‍ വേണ്ടി

    ReplyDelete
  33. സാമൂഹ്യ പ്രതിബദ്ധതയുള്ള ഇത്തരം പോസ്റ്റുകൾക്ക് അഭിനന്ദനം.

    മലവെള്ളപാച്ചിലിൽ പെട്ട പൊതു ജനങ്ങളിലേക്ക് ഈ ശബ്ദം അത്ര പെട്ടൊന്ന് എത്തിപെടില്ല. മറ്റു മീഡിയകളെ ഉപയോഗപെടുത്തിയും ബ്ലോഗേർസിന്റെ ഒന്നിച്ചുള്ള മുന്നേറ്റവും ഒരു പക്ഷെ ഫലം കണ്ടേക്കാം.

    ReplyDelete
  34. എല്ലാ പിന്തുണയും.
    ലിപി പറഞ്ഞത് പോലെ കോടതിയുടെ മുന്നില്‍ തെളിവുകളാണു പ്രധാനം. ഒരാളെ കുറ്റവാളിയാക്കാനും വെറുതെ വിടാനും അത് തന്നെ.ഷീല വധക്കേസില്‍ മണികണ്ഠനെ വെറുതെ വിട്ടത് കണ്ടില്ലെ.ഇല്ലാത്ത മുറ്റത്ത് കാവല്‍ നില്‍ക്കുകയായിരുന്നു എന്നാണു പൊലീസ് എഴുതി വെച്ചത്.ഇതൊക്കെ കാണുമ്പൊ തോന്നുക കൃഷ്ണപ്രിയയുടെ അഛന്‍ ചെയ്തപോലെ ചെയ്യാനാണു.

    ReplyDelete
  35. ഇനിയും സൌമ്യമാര്‍ ഉണ്ടാകാതെ ഇരിക്കാന്‍, നമ്മുടെ സഹോദരിമാര്‍ക് വീടിനു പുറത്തു പോകാന്‍ ഇവന്മാരെ എല്ലാം കല്ല്‌ കൊണ്ടെ അവിടെ തല്ലിച്ചതക്കണം.കൊല്ലരുത് അത് എല്ലാത്തിനും ഒരു പാഠം ആകണം

    ReplyDelete
  36. എല്ലാ പിന്തുണയും..
    തെളിവുകളാണ് പ്രധാനം, സംശയമില്ല. പക്ഷെ മാധ്യമങ്ങള്‍ക്ക് ചെലുത്താന്‍ കഴിയുന്ന സ്വാധീനം ചെറുതല്ല. അന്വേഷണ ഗതിയും മറ്റും സ്വാധീനിക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും എന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. അങ്ങനെ ഒരു സ്വാധീനം കുറ്റവാളിക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഉപകരിക്കുന്ന രീതിയില്‍ ഈ ക്യാമ്പയിന്‍ നമുക്ക് മാറ്റിയെടുക്കാന്‍ സാധിക്കണം. ഏറ്റവും സഹായിക്കാന്‍ സാധിക്കുന്നത്‌ മുഖ്യധാരാ മാധ്യമങ്ങളുമായി ബന്ധപ്പെടുന്നവര്‍ക്ക് തന്നെയാണ്. അങ്ങനെയുള്ളവര്‍ മുന്‍കൈ എടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഒപ്പം മറ്റുള്ളവര്‍ക്ക് സാധ്യമായ എല്ലാ രീതിയിലും ഈ വിഷയം പൊതു സമൂഹത്തിന്റെ മുന്നില്‍ ഉയര്‍ത്തിക്കൊണ്ടു വരണം.

    ReplyDelete
  37. എല്ലാ പിന്തുണയും ...
    അതേ ഒരു കൂട്ടായ്മക്ക് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയും എന്ന് വിശ്വസിക്കുന്നു.

    ReplyDelete
  38. ..i just googled B A Aloor and he seems to be a high profile advocate..dont know about the other advocates..anyway there seems to be something fishy about the whole thing....

    i think your earlier post should be forwarded to both print and electronic media..the right pressure in this case can be exerted only by keeping the thing alive in the media..i hope that by this time atleast few of the media people would have taken note of this discussion in the cyberworld..i just saw the post being circulated in green youth online group which discusses social and political issues..

    wish soumya gets justice in the final run..but then this is not just about soumya..it is about justice to all..

    ReplyDelete
  39. കഴിയുന്ന എല്ലാ പിന്തുണയും, ഐക്യപ്പെടലും അറിയിക്കുന്നു.

    ReplyDelete
  40. ഞാനും...

    ReplyDelete
  41. ലിപി പറഞ്ഞത് പോലെ തെളിവുകള്‍ ആണ് പ്രധാനം – അടുത്തിടെ വായിച്ച ഒരു വാര്‍ത്തയില്‍, ചാമി കുറ്റക്കാരന്‍ അല്ല എന്ന് തെളിയിക്കാന്‍ 'തെളിവുകള്‍' ഉണ്ടെന്നു പറഞ്ഞാണ് ഈ വക്കീലന്‍മാര്‍ ഇറങ്ങിയതെന്നും കണ്ടിരുന്നു.. ഇല്ലാത്ത തെളിവുകള്‍ ഉണ്ടാകാനും ഉള്ള തെളിവുകള്‍ തേച്ചു മായിച്ചു കളയാനും വിദഗ്തരായ പല ഉദ്യോഗസ്ഥന്മാരും നമ്മുടെ നാട്ടില്‍ ഉണ്ടെന്നത് പകല്‍ വെളിച്ചം പോലെ സത്യമാണ്.. എങ്കിലും നമുക്ക് വിശ്വസിക്കാം, സൌമ്യ കൊലപാതകി ശിക്ഷിക്കപെടും എന്ന്... ഏറ്റവും അര്‍ഹമായ രീതിയില്‍..

    നിങ്ങളുടെ ഈ ശ്രമത്തിനു കഴിയുന്ന എല്ലാ പിന്തുണയും പ്രക്യാപിക്കുന്നു...

    ReplyDelete
  42. പുറത്തുവരുന്നത് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ്. വേട്ടക്കാര്‍ക്ക് "നീതി" വാങ്ങിക്കൊടുക്കാന്‍ വെമ്പുന്ന നീതിപാലകര്‍ ആണ് ഇവിടെ എന്ന് തോന്നും പലതും കാണുമ്പൊള്‍. *ഒരില* നടത്തുന്ന ഈ നീതിക്കുള്ള പോരാട്ടത്തില്‍ ഭാഗവാക്കാവുന്നു. പൂര്‍ണ പിന്തുണയും അറിയിക്കുന്നു. ഈ "ഒരില വെറുതെ ആവില്ല" എന്ന് ഉറപ്പുണ്ട്...!!!

    ReplyDelete
  43. പൊതു താല്പര്യം കേസില്‍ പരിഗണിക്കാതിരിക്കില്ലേ?

    ഇവിടെ സൌത്താഫ്രിക്കയില്‍ ഇത്തരം ക്രിമിനല്‍ കേസുകളീല്‍ വളരെ ശക്തമായ പൊതു താല്പര്യം കണ്ടിട്ടുണ്ട്. അത് തെളിവിനെ ബാധിക്കില്ല എങ്കിലും അതു പൊതു ജന മനസാക്ഷിയില്‍ ചെലുത്തുന്ന ആഘാതത്തെക്കുറിച്ചു മനസിലാക്കുന്നതിനും അതനുസരിച്ച് ശിക്ഷകൊടുക്കുന്നതിനും ജഡ്ജിയെ പ്രേരിപ്പിക്കും. അതുകോണ്ട്, കേസു നടക്കുന്ന ദിവസങ്ങളില്‍ വന്‍പിച്ച പൊതുജന സാമീപ്യം ഒരുക്കേണ്ടതാകുന്നു എന്നാണ് എന്റെ തോന്നല്‍. എന്നാണ് ഈ കേസിന്റെ ഹിയറിങ്ങ് തുടങ്ങുന്നത്. സൌമ്യയുടെ വിട്ടൂകാരുമായി ബന്ധപ്പെട്ടാല്‍ അറിയാന്‍ കഴിയുമല്ലോ?

    ReplyDelete
  44. കേരളത്തിലെ പ്രഗത്ഭരായ ചില മാധ്യമ പ്രവര്‍ത്തകരുടെ ഇ മെയില്‍ വിലാസങ്ങളാണ് താഴെ ..സൌമ്യ കേസില്‍ സംഭവിച്ച
    ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങള്‍ നമ്മള്‍ക്ക് ഈ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൈമാറാം .അവരില്‍ താല്പര്യമുള്ളവര്‍ കഴിയാവുന്ന കാര്യങ്ങള്‍ ചെയ്യട്ടെ ,,,ഈ ബ്ലോഗു ലിങ്കുകള്‍ അയച്ചു കൊണ്ട് അവരെ ഇടപെടുത്താന്‍ നമ്മള്‍ക്ക് പ്രേരണ നല്‍കാം ..ലിസ്റ്റ് അപൂര്‍ണമാണ് ..ബാക്കിയുള്ളവ പിന്നാലെ നല്‍കാന്‍ ശ്രമിക്കാം ..


    mangalamdaily@hotmail.com ,
    mbichnnews@gmail.com ,(Mathrubhoomi)
    deskchn@gmail.com (Deshabhimani)
    mdmchn@gmail.com (madhyamam)
    ddvaduthala@gmail.com (Deshabhimani)
    sreejournalist@yahoo.co.uk (Kalakaumudi)
    jitheshkailas@gmail.com (Mangalam)
    jijojohn@mm.co.in (Manorama)
    aroorbhavan@gmail.com (AM Arif MLA)
    aroorbhavan@gmail.com
    charlesmdm@gmail.com (Deepika)

    lalluiv@gmail.com (Lallu Asianet)
    jacobpucl@gmail.com ( Jacob lazer .Human rights activist)

    asharaf.kairali@gmail.com
    amrajayan@gmail.com (Kerala Shabdam)

    bijuneyyar@gmail.com (Jeevan TV)
    anish379@gmail.com (Manorama)
    vayalinrose@gmail.com (Jaisy Thomas Kerala Kaumudi)
    tnseena@gmail.com (Deshabhimani)
    jibijournalist@gmail.com(Veekshanam)
    benzykp@gmail.com (Radio Mango)
    balakrishnansanthosh@gmail.com(Surya TV)
    balajnbi@yahoo.co.in (Janmabhoomi)

    shafeekamar@gmail.com (Deshabhimani)

    mmshamsudheen@gmail.com (Siraj)

    gopakumark.unnikrishnan@gmail.com (Janayugom)

    jaleelarookuty@gmail.com (Janayugom)

    sivatvla@gmail.com (India Vision)

    ratheesh.balakrishna@gmail.com(reporter tv)

    anjunair168@gmail.com (reporter.TV)

    gilsa7@gmail.com (Sreenath Jai Hind TV)

    ReplyDelete
  45. ബ്ലോഗ്‌ എന്ന സ്വതന്ത്ര മാധ്യമത്തിന്റെ വ്യാപ്തി ഇത്തരം പോസ്ടുകളിലൂടെയാണ് വികസിക്കുന്നത് ... ബ്ലോഗ്‌ എന്ന മാദ്ധ്യമത്തെ ലോകം അറിയുന്നത് ജനോപകാരപ്രദമായ പോസ്റ്റുകള്‍ വരുത്തിയ മാറ്റങ്ങളിലൂടെയാണ് .. ജയന്‍ ഡോക്ടര്‍ ഇതേ വിഷയത്തില്‍ മുന്‍പ് ഒരു പോസ്റ്റ്‌ എഴുതിയിരുന്നു അതിനോട് ബന്ധപ്പെട്ടു ഈ അടുത്ത് വായിച്ച സാമൂഹിക പ്രതിബദ്ധതയുള്ള , നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിനു ഊര്‍ജ്ജം പകരുന്ന ഒരു പോസ്റ്റ്‌ ..നന്ദി ....വീണ്ടും പ്രതീക്ഷിക്കുന്നു ...

    ReplyDelete
  46. എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരിക്കുന്നു..

    ReplyDelete
  47. ബ്ലോഗില്‍ വന്നു അഭിപ്രായ പ്രകടനം നടത്തുകയും ഒട്ടേറെ പേരുടെ വിമര്‍ശനങ്ങള്‍ക്ക് പാത്രമാവുകയും ചെയ്ത മാധ്യമം ലേഖിക ജിഷ എലിസബത്ത്‌ സൌമ്യ കേസിലെ "പ്രശസ്ത ക്രിമിനല്‍ വക്കീല്‍ ??? ബി .എ . ആളൂര്‍ എന്ന യാളെക്കുറിച്ച്
    നടത്തിയ വിശദമായ അന്വേഷണവും വെളിപ്പെടുത്തലും ആണ് ചുവടെ ..ജിഷ എനിക്ക് അയച്ചു തന്ന മെയിലില്‍ നിന്ന് ഇവിടെ പകര്‍ത്തുന്നു ..താഴെയുള്ള ഫേസ് ബുക്ക്‌ ലിങ്കിലും ഇത് വായിക്കാം .

    http://www.facebook.com/home.php#!/photo.php?fbid=2006922929384&set=a.1654641402566.88402.1133001571&type=1&theater

    ഈ ലിങ്കില്‍ കൊടുത്ത കാര്യങ്ങള്‍ വായിച്ചു നോക്ക്.. എന്നിട്ട് പറ്റുമെങ്കില്‍ വെറുതെ ഒരില വെറുതെ തെറ്റിദ്ധരിപ്പിച്ച ആളുകളോട് നിങ്ങള്‍ക്കെന്തു പറയാനാകും എന്ന്‌ ചിന്തിക്കുമെന്ന് കരുതുന്നു.. ??

    swmya....case.. A reply for a blunder
    **********************************************

    "adv. B.A. Aloor-govinda chami's lawyer- From Mumbai high-court on behalf ofMumbai underworld-says internet debate groups.."

    1.adv. Aloor is not practicing in mumbai high court
    2. He is with pune sessions court
    3. He s not an eminent criminal lawyer, bt, eminent to stand in spotlight through news by appearing opposition lawyer in some notorious cases
    4. No case got victory for him
    5. He s a lawyer only stand for publicity says pune bar members
    6. Nobody approches him atleast to make a bail order, that much inefficient person
    7. Bt , got media coverage in 2008 when he gave a petition against ambani brothers, and the case dismissed and rejected by mumbai hi court and supreme court
    8. Then how Mumbai underworld appoint him as their advocate if he s not eminent??
    9. If mumbai underworld appointed him for them, then y approached adv. Shivarajan to help him to provide his office room? Cant underworld provide an ac hotel room for him?
    10. Local, junior advocates named shivarajan , netto , and the others from tcr district court , when they became eminent criminal lawyers??

    11. aaloor nw attending a notorious criminal case in pune , in which a woman bruttally raped and murdered , and all the other advocates rejected to attend. In this case he s not asking fee, bt he s in the media spotlight. all the other lawyers knw aaloor will fail , aloor too knw.

    " so ... Dear all... No need to worry. Govinda chami is going to be jail. And all lawyers will bow their heads to the emotion of the people. Be positive..''

    ReplyDelete
  48. സൌമ്യ =കൊല്ലപ്പെട്ട പെണ്‍കുട്ടി
    ഗോവിന്ദ ചാമി = ഘാതകന്‍ എന്ന് ആരോപിക്കപ്പെട്ടയാള്‍
    ജിഷ =മാധ്യമം ലേഖിക ..
    ബി .എ .ആളൂര്‍ = പ്രശസ്തി ആഗ്രഹിച്ചു കുപ്രസിദ്ധ കേസുകള്‍ക്ക്‌ പിന്നാലെ പോകുന്ന ഒരിക്കലും ഒരു കേസിലും ജയിച്ചിട്ടില്ലാത്ത ഒരു വക്കീല്‍ .
    തൃശൂരിലെ മലയാളി വക്കീല്‍ മാര്‍ : കാര്യമായ പണിയൊന്നും തരപ്പെടാതെ കൊട്ടും ചുറ്റി കോടതി പരിസരത്തു കറങ്ങുന്നവര്‍ .
    ഇതെഴുതുന്ന ഞാന്‍ = മറ്റൊരു പത്ര പ്രവര്‍ത്തകന്‍
    ഒരില വെറുതെ /വെറുതെ ഒരില = ആരാണ് ?? എന്താ പരിപാടി ?(അജണ്ട)
    എന്തിനാണീ ഒളിപ്രവര്‍ത്തനം ?(തീവ്ര കമ്യൂണിസം?/മാവോയിസം? , (ക്ഷമിക്കുക ആണ് എന്നല്ല ,സുതാര്യതയില്ല ,അത് കൊണ്ടാ )
    പറയാന്‍ താങ്കള്‍ക്കും അറിയാന്‍ താങ്കളുടെ വാക്കുകള്‍ വായിച്ചു
    ഐക്യ പ്പെട്ട ആളുകള്‍ക്കും ബാധ്യത യില്ലേ ????

    ReplyDelete
  49. ഒരു സംശയം.
    എങ്കിൽ ആളൂർ എന്നൊരാൾ പൂനെ യിൽ നിന്ന് ഇവിടം വരെ വന്ന് എന്തിനു കേസ് വാദിക്കണം? മിനിമം ട്രയിൻ അല്ലെങ്കിൽ വിമാന കൂലി കൊടുക്കാൻ ഇവിടെ ആളുണ്ടായതു കൊണ്ടല്ലെ?..എങ്കിൽ അതാരാണ്‌ ?..

    ഒരില ആരുമായിക്കോട്ടെ..
    ഈ പോസ്റ്റിൽ പറഞ്ഞ കാര്യത്തിൽ കഴമ്പുണ്ടെന്നു തോന്നുന്നു..

    ReplyDelete
  50. @@ സാബു :പൂനെയില്‍ നിന്ന് തൃശൂരില്‍ വരാന്‍ വിമാനം തന്നെ വേണോ സാബൂ ..ട്രെയിനിലോ മറ്റു വാഹനങ്ങളിലോ വന്നു കൂടെ ? ആളൂരിന്റെ മുന്‍കാല ചരിത്രം വച്ച് നോക്കിയാല്‍ അയയ്ക്കു പബ്ലിസിറ്റിയിലാണ് താല്പര്യം എന്ന് കാണാന്‍ ഗവേഷണം ഒന്നും നടത്തേണ്ട കാര്യമില്ല.. പബ്ലിസിറ്റിക്ക് വേണ്ടി എത്ര പണം വേണമെങ്കിലും മുടക്കാന്‍ തയ്യാറാകും എന്നതിന് ഉദാഹരണമാണ് സന്തോഷ്‌ പണ്ഡിറ്റ്‌ ന്റെ വിക്രിയകള്‍ !! (ആളെ അറിയാത്തവര്‍ യു ട്യൂബില്‍ തിരയൂ )
    ആളൂര്‍ വക്കീലിന്റെ പിന്നില്‍ വന്‍കിടക്കാര്‍ ഉണ്ടെങ്കില്‍ അയാള്‍ എന്തിനു തൃശൂരിലെ കേസില്ലാ വക്കീലന്മാരെ ആശ്രയിക്കണം ?
    അവരുടെ കുടുസു മുറി ഉപയോഗിക്കണം ?
    ലോട്ടറി കേസോ ,ലാവ്ലിന്‍ കേസോ ഒക്കെ വാദിക്കാന്‍ കഴിവുള്ള നല്ല സൊയമ്പന്‍ വക്കീലന്മാര്‍ ഉണ്ടല്ലോ .. ജിഷ ചോദിക്കുന്നത് പോലെ ഒരു നല്ല മുറി ഹോട്ടലിലോ പുറത്തോ ശരിയക്കികൊടുക്കാന്‍ അയാളെ അയച്ച മാഫിയാകള്‍ക്ക് കഴിവുണ്ടാകില്ലേ ?? അന്വേഷിക്കുമ്പോള്‍ എല്ലാം അന്വേഷിക്കണം .. വികാരം കൊണ്ട് പ്രശ്നങ്ങളെ നേരിട്ടിട്ടു കാര്യമില്ല ..ജനക്കൂട്ടം എപ്പോളും വൈകാരികമായെ ചിന്തിക്കൂ ..
    സൗമ്യയുടെ കൊലപാതകിക്കു നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ കിട്ടുക തന്നെ വേണം . അവരുടെ കുടുംബത്തിനു നീതി കിട്ടണം .അതിനു നമ്മള്‍ക്ക് ബാധ്യതയുണ്ട് .
    അക്കാര്യത്തില്‍ തര്‍ക്കമില്ല. വക്കീല്‍ ആയിരുന്ന ലിപി പറഞ്ഞത് ശ്രദ്ധിച്ചില്ലേ ? ബ്ലോഗില്‍ അഭിപ്രായം സ്വരൂപിച്ചത് കൊണ്ടോ പത്രത്തില്‍ വാര്‍ത്ത ദിവസവും വന്നത് കൊണ്ടോ കോടതിയില്‍ കേസ് ജയിക്കില്ല .അവിടെ തെളിവുകളാണ് പ്രധാനം ..ഇവിടെ പോരാട്ടത്തില്‍ "ഞാനും ചേരുന്നു ഞാനും ചേരുന്നു "എന്ന് എല്ലാവരും പറഞ്ഞാല്‍ കേസ് സൌമ്യയ്ക്ക് അനുകൂലമാകുമോ ? അതിനു പുതിയ തെളിവുകള്‍ നല്‍കാന്‍ ഒരില യോ മറ്റാരെങ്കിലുമോ തയ്യാറാകുമോ ? അഥവാ പോയാല്‍ അവിടെ ഒരില എന്നായിരിക്കുമോ പേര് പറയുക ?
    ഇനി ആളൂര്‍ കേരളത്തില്‍ വന്നത് സൗമ്യയുടെ കേസ് കേരളത്തിലെ കോടതിയില്‍ ആയതു കൊണ്ടാണ് ..അത് പൂനെയില്‍ അല്ലല്ലോ നടന്നത് ..

    ReplyDelete
  51. തീർച്ചയായും തെളിവുകൾ തന്നെയാണ്‌ പ്രധാനം. അതു കൊണ്ടാണല്ലോ നമ്മുടെ അഴിമതിക്കാരായ മന്ത്രിമാർ അടക്കം പലരും കുറ്റവാളികൾ ആകാത്തത് (തെളിവുകൾ ഉണ്ടായിട്ടും). വെള്ളം ഊറ്റിയ കൊക്കക്കോള ഇപ്പോഴും ഊറ്റി കൊണ്ടിരിക്കുന്നു..തെളിവുകൾ? ഉണ്ടല്ലോ..എന്നിട്ടെന്തായി?..ദാഹജലത്തിനേക്കാൾ നിറം കലക്കിയ വെള്ളത്തിനാണ്‌ അപ്പോൾ പ്രാധാന്യം..

    അപ്പോൾ ഈ ആളൂർ ഈ കൊച്ചു കേരളത്തിലെ കേസ് നോക്കിയിരിക്കുകയാണെന്നാണോ? അതും വെറും പബ്ലിസിറ്റിക്കു മാത്രം? ഈ വാർത്ത നമ്മുടെ പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളിൽ കൂടി വലിയ വാർത്തയായി വന്നോ എന്നു സംശയമാണ്‌.. ആ യുക്തി ദഹിക്കുന്നില്ല..ഏതായാലും ഇപ്പോൾ കേസ് കോടതിലെത്തിയ സ്ഥിതിക്ക് കോടതി തീരുമാനിക്കട്ടെ (കോടതിയും കൈക്കൂലി വാങ്ങിയെന്ന് ഈയിടെ പത്രത്തിൽ വായിച്ചു..അതു ആരോപണമാണോ, സത്യമാണോ എന്നറിയില്ല്ല..)

    ReplyDelete
  52. ഇവിടെ ഒരു ഇലയ്ക്ക് ഒരു ചെറുകാറ്റിനെ പോലും തടുക്കാന്‍ കഴിയില്ല...പക്ഷെ...പ്രിതിഷേധതിന്റെ ഇലയനക്കം ആകാമല്ലോ...ഓരോ നീതി നിഷേധത്തിനും നേരെ പ്രതിഷേധത്തിന്റെ
    ഓരോ ഇലകള്‍ പൊഴിക്കാമല്ലോ...സുഹൃത്തേ ഒരു മരം കടപുഴകുംപോള്‍ അല്ല നാം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്...ഇലകള്‍ പോഴിയുമ്പോഴേ വേണം.ഇല ഒരു കുഞ്ഞുരുമ്പിനെങ്കിലും തണല്‍ നല്കികോട്ടെ...ആരോടും പരാതിയോ..പരിഭവമോ ഇല്ലാതെ..
    "ഒരില വെറുതെ....
    മഴയത്തും വെയിലിലും മഞ്ഞിലും.
    വലിയൊരു കാറ്റു വരുംവരെ..."

    ReplyDelete
  53. ബി എ .ആളൂരിനെ ക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി ..ഇദ്ദേഹം വര്‍ഷങ്ങളായി പൂനെയില്‍ കഴിയുന്ന മലയാളിയാണ് .തൃശൂര്‍ ആളൂര്‍ ആണ് ഇയാളുടെ സ്വദേശം .
    സൗമ്യയുടെ കേസ് നടക്കുന്ന തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ ആണെന്നുള്ളത്‌ ഓര്‍ക്കുക . പൂനെയില്‍ പ്രാക്ടീസ് ചെയ്യുന്നത് കൊണ്ട് ഒരു ഹിന്ദി ടച്ചുള്ള BA ആളൂര്‍ എന്ന പേര് കിടിലോക്കിടിലം ആകും എന്ന മാര്‍ക്കറ്റിംഗ് തന്ത്രമാണ് അയാള്‍ പ്രയോഗിച്ചിട്ടുള്ളത്. മാധവന്‍ എം എ .ധവാന്‍ ആയതു പോലെ .:)
    പൂനെയില്‍ ആളൂരിനു ആള്‍ ആകാമെങ്കില്‍ ആ പാവം മലയാളിക്ക് എന്ത് കൊണ്ട് തൃശൂരില്‍ സ്വന്തം തട്ടകത്തില്‍ ആള്‍ ആയിക്കൂടാ !! ഇപ്പോള്‍ മനസിലായില്ലേ ? മലയാളിക്ക് മലയാളി തന്നെ പാര...!!
    ബാക്കി വിവരങ്ങള്‍ വരും മുറയ്ക്ക് തരാം ..അന്വേഷണം തുടരുന്നു

    ReplyDelete
  54. The followings are the outcomes of a net- search of mine into B.A Aloor's legal career.

    1. He is known under two names B.A Aloor as well as B.A Alur.

    2. His cases are regularly featured in English on- line publications.
    3. Seemingly he has a penchant for rape cases.
    4. Following are some publications on his cases.
    5. He is an upcoming lawyer.

    1.http://www.indianexpress.com/news/jawans-
    get-bail-in-teen-rape-case/644672/

    2.http://www.indianexpress.com/news/magistrate-court-to-record-approvers-statement-on-oct-11/693835/
    3.http://www.indianexpress.com/news/nayana-pujari-case-accuseds-lawyer-to-subm/658500/
    4. http://www.mid-day.com/news/2010/nov/111110-Nayana-Pujari-gang-rape-and-murder-suspect-Pune.htm
    5. http://www.indianexpress.com/news/magistrate-court-to-record-approvers-statement-on-oct-11/693835/

    ReplyDelete
  55. ഇന്നത്തെ കേരളകവ്മുടിയില്‍ വാര്‍ത്ത..സൌമ്യ കേസ് അട്ടിമറിക്കപ്പെടാന്‍ പോകുന്നെന്നു. ഗോവിന്ദ ചാമി ഈസിയായി കേസില്‍ നിന്നും ഊരുമെന്നാണ് സൂചന.

    ReplyDelete
  56. This comment has been removed by the author.

    ReplyDelete
  57. This comment has been removed by the author.

    ReplyDelete
  58. DEAR രമേശ്‌ അരൂര്‍
    "ജിഷ എലിസബത്ത്‌ സൌമ്യ കേസിലെ "പ്രശസ്ത ക്രിമിനല്‍ വക്കീല്‍ ??? ബി .എ . ആളൂര്‍ എന്ന യാളെക്കുറിച്ച് 
    നടത്തിയ വിശദമായ അന്വേഷണവും വെളിപ്പെടുത്തലും" കണ്ടെത്തിയത് എവിടെനിന്നാണെന്ന് തങ്ങള്‍ അറിയേണ്ടതുണ്ട്
    താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വെറുതെ ഒരിലയില്‍ "ഇരുള്‍ മഴയുടെ നഗരത്തില്‍ ഒരു പെണ്‍കുട്ടി"
    എന്ന പോസ്റ്റില്‍ തെറ്റി പോസ്റ്റ്‌ ചെയ്ത പ്രിയെഷിന്റെ കമന്റാണ് 
    http://verutheorila.blogspot.com/2011/05/blog-post_06.html
    ഇത് ജിഷ എലിസബത്ത്‌ തന്ടെ facebook accountil എടുത്തുപയോഗിക്കുകയായിരുന്നു
    ഇതൊന്നും തന്നെ ജിഷ എലിസബത്ത് നടത്തിയ അന്വേഷണവും വെളിപ്പെടുത്തലും ഒന്നുമല്ല എന്ന് മറ്റു വായനക്കാര്‍ കൂടി അറിയേണ്ടതുണ്ട് 
    ജിഷ ഇത് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്  Monday at 17:26 ആണ് 
    പ്രിയേഷ് May 23, 2011 5:03 AM പോസ്റ്റ്‌ ചെയ്ത കമന്റ്  23 മിനുറ്റിനു ശേഷം ജിഷ  പോസ്റ്റ്‌ ചെയ്തിരിക്കുന്നു 
    priyesh said...

    1.adv. Aloor is not practicing in mumbai high court
    2. He is with pune sessions court
    3. He s not an eminent criminal lawyer, bt, eminent to stand in spotlight through news by appearing opposition lawyer in some notorious cases
    4. No case got victory for him 
    5. He s a lawyer only stand for publicity says pune bar members 
    6. Nobody approches him atleast to make a bail order, that much inefficient person 
    7. Bt , got media coverage in 2008 when he gave a petition against ambani brothers, and the case dismissed and rejected by mumbai hi court and supreme court
    8. Then how Mumbai underworld appoint him as their advocate if he s not eminent?
    9. If mumbai underworld appointed him for them, then y approached adv. Shivarajan to help him to provide his office room? Cant underworld provide an ac hotel room for him?
    10. Local, junior advocates named shivarajan , netto , and the others from tcr district court , when they became eminent criminal lawyers?
    11. aaloor nw attending a notorious criminal case in pune , in which a woman bruttally raped and murdered , and all the other advocates rejected to attend. In this case he s

    not asking fee, bt he s in the media spotlight. all the other lawyers knw aaloor will fail,aloor too knw.

    " so ... Dear all... No need to worry. Govinda chami is going to be jail. And all lawyers will bow their heads to the emotion of the people. Be positive..''

    May 23, 2011 5:03 AM

    ReplyDelete
  59. രമേശ് അരൂര്‍

    മാധ്യമപ്രവര്‍ത്തകനെന്ന് അവകാശപ്പെടുന്ന താങ്കള്‍ ജിഷ എലിസബത്ത് എഴുതി വിടുന്ന വാര്‍ത്തകളില്‍ ( !) വഴുക്കി വീഴുന്നോ ?

    നിങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഈ പ്രശ്നത്തെ ലഘൂകരിക്കാന്‍ എന്തിനാണ് ഇത്ര താല്പര്യം ? എന്താണ് നിങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഇങ്ങനെ ഒരു ഇഷ്യൂ കുത്തിപ്പൊക്കി പേരെടുക്കാന്‍ ഒരുപാട് പേരുള്ള മലയാളം ബ്ലോഗില്‍ അങ്ങനെ ഒരു ലക്ഷ്യവുമില്ലാതെ ഒരാള്‍ എഴുതിയ പോസ്റ്റാണിത്. ഒരിലയ്ക്ക് എന്താണ് നേട്ടം ? നിങ്ങള്‍ പറയൂ.

    ആളൂരിനെ കുറിച്ച് അന്വേഷണം നടത്തിയ / പടം എടുക്കാന്‍ വേണ്ടീ ഗൂഗിള്‍ സെര്‍ച്ച് ചെയത് കൂട്ടത്തില്‍ ജിഷ MKERALAM ലിങ്ക് ചെയ്ത ഈ വാര്‍ത്തകളൊന്നും കണ്ടില്ലേ ? അതോ കണ്ടില്ലെന്ന് നടിക്കുന്നതോ ?

    1. He is known under two names B.A Aloor as well as B.A Alur.

    2. His cases are regularly featured in English on- line publications.
    3. Seemingly he has a penchant for rape cases.
    4. Following are some publications on his cases.
    5. He is an upcoming lawyer.

    1.http://www.indianexpress.com/news/jawans-
    get-bail-in-teen-rape-case/644672/

    2.http://www.indianexpress.com/news/magistrate-court-to-record-approvers-statement-on-oct-11/693835/
    3.http://www.indianexpress.com/news/nayana-pujari-case-accuseds-lawyer-to-subm/658500/
    4. http://www.mid-day.com/news/2010/nov/111110-Nayana-Pujari-gang-rape-and-murder-suspect-Pune.htm
    5. http://www.indianexpress.com/news/magistrate-court-to-record-approvers-statement-on-oct-11/693835/

    എത്ര ലാഘവത്തൊടെയും പരിഹാസത്തോടെയുമാണ് ജിഷയുടെ ഫേസ്ബുക്ക് പോസ്റ്റ്.

    രമേശ് അരൂര്‍ , ജിഷ നിങ്ങള്‍ എന്താണ് പറയാന്‍ ശ്രമിക്കുന്നത് ?

    ബലാത്സംഗ കേസുകളില്‍ അപ്പിയര്‍ ചെയ്ത് പരിചയമുള്ള, അതും ദേശീയ ശ്രദ്ധ കിട്ടിയ കേസുകളില്‍ അപ്പിയര്‍ ചെയ്യുന്ന ഒരാള്‍ എന്തിന് സൌമ്യ കേസില്‍ വരണം ? നിങ്ങള്‍ അത്ര ഉറപ്പാണല്ലേ അയാള്‍ കേസ് തോല്‍ക്കുമെന്ന് ? അയാള്‍ ജയിച്ചാലോ രമേശേ, ജിഷേ ? പ്രൊസിക്യ്യുഷന്റെ പിടിപ്പ് കേട് കൊണ്ട് ഗോവിന്ദച്ചാമി മോചിതനായാലോ. അപ്പോഴും ചിരിക്കണം നിങ്ങള്‍. മാധ്യമപ്രവര്‍ത്തനതിന്റെ ഉദാത്ത മാതൃകയാവണം. അന്നും കാണും നിങ്ങള്‍ക്ക് കാരണങ്ങള്‍


    shame on u both !!!

    ReplyDelete
  60. Ramesh, Jisha:>>

    People did attack Jisha NOT merely because of her 'cheap publicity' issue, but she also sounded very narrow minded from her comment that 'it is my own news'. Personally I do not know how one journalist could say such a low grade comment.This might have been reported by her - even blog author did not take credit of the news. But as a reader I do believe that a journalist's duty is not just reporting a news but he/she is also obliged to ensure that the news reaches as many people as possible. Don't you think so? The article which was reported on women's day,many of us including myself read through this blog only. Instead of appreciating an effort for public awareness by an unknown author, she just behaved opposite to how mainstream journalists usually do. There are leading journalists who promoted this post, as they found a public awareness in this!

    Challenging to come up with evidence sounds so stupid (at least for me). That's what media people and police suppose to do- not every common man can go behind and come up with evidences- but everyone should do the best of they can! Kealites expect journalists to go behind and unveil stories as they have done in many cases many times (at times, few of them were fabricated, worthless or for cheap publicity though).

    Regarding Jisha's investigation on advocate, I appreciate that she did some research, but I must say that any one can do this after some googling. I can not agree to her comment that 'he has not succeeded in any of the cases, so would definitely not this time'. If it had come from a common man I would have ignored it, but as a journalist one person should think out of box instead of going behind guesses and upfront calculations- we Keralites do not expect such un-matured thoughts.

    As readers of your news- we want you to think that- this cheap publicity MAY be a reason, but not explicitly just one reason. Media should always think thousand times on the all possible motives!

    ReplyDelete
  61. @രമേശ് അരൂര്‍, ജിഷ എലിസബത്ത് എന്നീ 'പത്ര പ്രവര്‍ത്തക പ്രതിഭ'കള്‍ക്കും
    സൈബര്‍ ലോകത്തെ അനേകം മനുഷ്യര്‍ക്കും

    കമന്റുകള്‍ കണ്ടു. അതിനു പലര്‍ നല്‍കിയ പ്രതികരണങ്ങളും.
    ജോലിത്തിരക്കുകാരണം സദാ ബ്ലോഗിന്‍ചോട്ടില്‍ ഇരിക്കാനാവാത്ത ഒരാളായതിനാലാണ്
    ഈ പ്രതികരണം വൈകിയത്. സൌമ്യയുടെ കേസുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചകളിലൂടെ
    വഴി മാറ്റാന്‍ ശ്രമം മുറുകുകയും ആളൂരും മറ്റും മഹത്വവല്‍കരിക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍
    പ്രതികരണം അനിവാര്യമാണ് എന്നതിനാലാണ് ഇത്.

    സൌമ്യ എന്ന പെണ്‍കുട്ടിയുടെ കൊലപാതകിക്കായി അഞ്ചു അഭിഭാഷകര്‍ രംഗത്തുവരികയും
    ഗോവിന്ദച്ചാമിക്കായി പത്രക്കാരെ സ്വാധീനിച്ച് വാര്‍ത്തകള്‍ പ്ലാന്റ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നത്
    പത്രങ്ങളിലെ അപ്രധാന റിപ്പോര്‍ട്ടുകളില്‍നിന്നറിയുകയും സുഹൃത്തുക്കളായ മാധ്യമ പ്രവര്‍ത്തകര്‍
    കേസിന്റെ പോക്കിനെ കുറിച്ച് സൂചന നല്‍കുകയും ചെയ്തപ്പോഴാണ് ആ പോസ്റ്റ് ഞാനിട്ടത്.
    മനുഷ്യപ്പറ്റ് നഷ്ടപ്പെടാത്ത സൈബര്‍ ലോകത്തെ മനുഷ്യര്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ
    ആ പോസ്റ്റ് ഏറ്റെടുക്കുകയായിരുന്നു. ഇക്കാര്യത്തില്‍ മാധ്യമ മൌനം തകര്‍ക്കാന്‍
    അവര്‍ നടത്തിയ പ്രയത്നങ്ങള്‍ക്കായി.
    അതിനു ശേഷമാണ് ജിഷ എലിസബത്ത് ഓഫീസ് അഡ്രസ്സും നിരത്തി രംഗത്തു വന്നത്.
    അവരുടെ വാദങ്ങള്‍ ഇതായിരുന്നു.
    ഇത് നേരത്തെ പത്രങ്ങളില്‍ വന്ന വിവരങ്ങളാണ്.
    സൌമ്യയുടെ മാതാവിനു നട്ടപരിഹാരം കിട്ടാത്ത വിവരം എന്റെ മാത്രം വാര്‍ത്തയാണ്.
    ഇമോഷണലാണ് ഈ പോസ്റ്റ്. അത് വാര്‍ത്തയാവില്ല.എന്നിങ്ങനെ പല കാര്യങ്ങള്‍.
    അതിനു ഞാന്‍ വ്യക്തമായി മറുപടി പറഞ്ഞ. ചില കാര്യങ്ങള്‍ ഇവ:
    വിവിധ മാധ്യമ റിപ്പോര്‍ട്ടുകളില്‍നിന്നും ലഭിച്ച വിവരങ്ങളാണ് ഈ കുറിപ്പിന് അവലംബിച്ചത് എന്ന്
    പോസ്റ്റിന്റെ അവസാനം വ്യക്തമായി പറയുന്നുണ്ട്. ജിഷയുടെ റിപ്പോര്‍ട്ട് ഞാനുപയോഗിച്ചിട്ടില്ല. വി.ആര്‍ രാജമോഹന്റെ റിപ്പോര്‍ട്ട് ആണ് ഉപയോഗിച്ചത്. ബ്ലോഗര്‍ എന്ന നിലയില്‍ ഇമേഷണലായി ഇതുപോലൊരു ഇഷ്യൂവില്‍ ഇടപെടാന്‍ എനിക്കവകാശമുണ്ട്.

    അപ്പോള്‍ ജിഷ അക്കാര്യങ്ങള്‍ വിട്ട് പുതിയ വാദങ്ങളുമായി വന്നു. അവരുടെ കമന്റ് ഞാന്‍ ഡിലിറ്റ് ചെയ്തെന്നും മറ്റും. കമന്റ് ഡിലിറ്റ് ചെയ്തത് ഞാനല്ല അവര്‍ തന്നെയെന്ന് തെളിവ് സഹിതം പ്രതികരിച്ചപ്പോള്‍
    ആ വാദം വിഴുങ്ങി. പിന്നെ രമേശ് അരൂരായി വേദിയില്‍. ആളൂര്‍ വക്കീലിനെ കുറിച്ച് ജിഷ അന്വേഷണം നടത്തി കിട്ടിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ എന്നു പറഞ്ഞ് സൌമ്യ കേസിലെ അഭിഭാഷകരുടെ പങ്കിനെ ലളിതവല്‍കരിക്കുന്ന കമന്റുമായി രമേശ് ലോഞ്ച് ചെയ്തു. ജിഷ അന്വേഷിച്ചു കണ്ടെത്തിയ കാര്യങ്ങളെന്നു പറഞ്ഞു രമേശ് പറഞ്ഞ കാര്യങ്ങള്‍ നേരത്തെ മറ്റൊരാള്‍ ഇതേ ബ്ലോഗില്‍ പോസ്റ്റ് ചെയ്തതാണ്. അതേ വിവരമാണ് ജിഷ നടത്തിയ അന്വേഷണത്തിലെ വിവരമെന്നു പറഞ്ഞ് രമേശ് അവതരിപ്പിച്ചത്. ഇക്കാര്യം ഒരാള്‍ ഈ പോസ്റ്റില്‍ തന്നെ തെളിവു സഹിതം കമന്റിട്ടതോടെ അതും നിലച്ചു. ഇനിയിപ്പോള്‍ പുതിയ തട്ടിപ്പുകള്‍ അരങ്ങേറാതിരിക്കില്ല.

    ReplyDelete
  62. അതല്ല പത്രപ്രവര്‍ത്തകരേ,എന്താണ് നിങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഗോവിന്ദച്ചാമിയുടെ മുഖ്യ അഭിഭാഷകന്‍ വെറും സാധുവെന്നോ. ആ അഭിഭാഷകര്‍ കേസില്ലാ വക്കീലന്‍മാരെന്നോ. ഗോവിന്ദച്ചാമി രക്ഷപ്പെടില്ലെന്നോ. അതു കൊണ്ട് ആര്‍ക്കാണ് നേട്ടം. ആരെയാണ് നിങ്ങള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നത്.
    പല കമന്റുകള്‍ കഴിഞ്ഞിപ്പോള്‍ ഒരു കാര്യം വ്യക്തമായി. എന്തിനു വേണ്ടിയാണ്, ആര്‍ക്കു വേണ്ടിയാണ് ജിഷാ എലിസബത്ത് മാധ്യമ പ്രവര്‍ത്തനം നടത്തുന്നത് എന്ന്. പ്രതിക്കായി വക്കീലന്‍മാര്‍ ഇറങ്ങുന്നത് സ്വാഭാവികം. പത്രക്കാരെന്ന കൊമ്പും കാണിച്ച് ആളുകള്‍ ഇറങ്ങുന്നത് അത്ര പതിവില്ല നാട്ടില്‍. മാത്രമല്ല, ജിഷ എലിസബത്ത് അന്വേഷിച്ചു എന്നു പറഞ്ഞിട്ടാല്‍ ഇക്കാര്യത്തില്‍ ക്രെഡിബിലിറ്റിയാവുമോ. ഒരു സാദാ റിപ്പോര്‍ട്ടര്‍ പറയുമ്പോഴേക്കു വിവരം തെളിവായി മാറുമോ. ഇതാണോ ശ്രീ രമേശ്, പത്രപ്രവര്‍ത്തനത്തിലെ ആധികാരികത.

    ഇതേ ജിഷ ജോലി ചെയ്യുന്ന മാധ്യമം പത്രത്തില്‍ വന്ന വാര്‍ത്തയിലാണ് ആളൂര്‍ മുംബൈ ഹൈക്കോടതിയിലെ അഭിഭാഷകനെന്ന് വായിച്ചത്. മറ്റ് പത്രങ്ങളിലും ആ വിവരം തന്നെയാണ് കണ്ടത്. അതാണ് ഞാന്‍ എഴുതിയത്. സ്വന്തം പത്രത്തിലെ വാര്‍ത്ത തെറ്റെങ്കില്‍ ജിഷ എലിസബത്ത്് അവിടെയല്ലേ ആദ്യം തിരുത്തേണ്ടത്. മാധ്യമം സൌമ്യ കേസില്‍ നീതിയുടെ പക്ഷത്താണ് നില്‍ക്കുന്നതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടിന്റെ ലിങ്ക് ഇന്നലെ ഒരാള്‍ പോസ്റ്റ് ചെയ്തിരുന്നു. പ്രമുഖരായ അഭിഭാഷകര്‍ ചാമിക്കു വേണ്ടി രംഗത്തിറങ്ങി എന്നും കേസ് അട്ടിമറിക്കപ്പെടുമെന്ന് ആശങ്കയുള്ളതായും എട്ടു കോളം വാര്‍ത്ത അതേ പത്രത്തില്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. അപ്പോള്‍, അതേ പത്രത്തിലെ ജിഷ മാത്രമെന്താണ് ആളൂര്‍ വക്കീലിനും ഗോവിന്ദച്ചാമിക്കും വേണ്ടി ഘോരഘോരം വാദിക്കുന്നത്. സ്വന്തം പത്രത്തിന്റെ പ്രഖ്യാപിത നിലപാടിനെതിരല്ലേ അത്. ഇനി ജിഷയാണ് ശരിയെങ്കില്‍ സ്വന്തം പത്രത്തെ അവര്‍ എന്താണ് തിരുത്താത്തത്. ആരോ നടത്തിയ അന്വേഷണം സ്വന്തം പേരിലാക്കി ഈ ബ്ലോഗിനെതിരെ കലിതുള്ളുന്നതിന്റെ പൊരുള്‍ മറ്റെന്താണ്്.

    എന്റെ പോസ്റ്റ് ന്യായമായ ചില ആശങ്കകള്‍ പൊതുസമൂഹവുമായി പങ്കിടാനായിരുന്നു.
    അത് ആളൂര്‍ വക്കീലിനെ ആളാക്കാനായിരുന്നില്ല എന്നത് പോസ്റ്റ് വായിച്ചാല്‍ അറിയും.
    എന്റെ നിലപാടുകള്‍ എന്തെന്ന് ഈ ബ്ലോഗിലെ പഴയ പോസ്റ്റുകളും വ്യക്തമാക്കും.
    എന്നിട്ടും നുണപ്രചാരണങ്ങളിലൂടെ ആടിനെ പട്ടിയാക്കാനും ആ പട്ടിയെ പേപ്പട്ടിയെന്ന്
    വിളിച്ചു തല്ലിക്കൊല്ലാനുമാണ് ജിഷാ എലിസബത്തും രമേശും ശ്രമിക്കുന്നത്. ഗോവിന്ദച്ചാമിയുടെ അഭിഭാഷകരുടെ നാവായിനിന്ന് എതിര്‍ക്കുന്നവരെ അരിഞ്ഞു തള്ളാന്‍ നില്‍ക്കുന്ന ജിഷ എലിസബത്ത് ആരുടെ ഭാഗത്താണ് എന്നതില്‍ സംശയത്തിന് വകയില്ല. അങ്ങിനെയാരാള്‍ക്കു വേണ്ടി ഗോദയിലിറങ്ങിയ രമേശ് പറയുന്നു, ആളൂരിനെ ആളാക്കലാണ്, തീവ്രവാദമാണ്, രഹസ്യ അജണ്ടയാണ് എനിക്കുള്ളതെന്ന്. കഷ്ടം. ഇതാണോ പത്രപ്രവര്‍ത്തനം.

    പിന്നെ, രമേശ് ചോദിക്കുന്നു ഞാനാരാണെന്ന്. തീവ്രാദിയെന്നും രഹസ്യ അജണ്ടയുണ്ടെന്നും മറ്റും. ആര്‍ക്കാണ് സുഹൃത്തേ അജണ്ട. ആരാണ് വേട്ടക്കാരന്റെ ഭാഗം പിടിച്ച് പരിഹാസ്യനാവുന്നത്.
    ബ്ലോഗില്‍ സ്വന്തം പേരില്‍ മാത്രമേ എഴുതാവൂ എന്ന നിയമമുള്ളതായി എനിക്കറിയില്ല. പല പേരുകളില്‍ പലര്‍ എഴുതുന്ന ഒന്നാണ് ബ്ലോഗ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അവരോടൊന്നും പേരു തിരക്കാത്ത നിങ്ങള്‍ ഇപ്പോള്‍ എന്നോടു പേരന്വേഷിച്ചു വരുന്നത് എന്തു കൊണ്ടാണ്. സൌമ്യ കേസില്‍ ഇങ്ങനെയൊരു പോസ്റ്റിട്ടത്, മനുഷ്യജീവി എന്ന നിലയിലുള്ള ആശങ്കകള്‍ പ്രകടിപ്പിച്ചത് തീവ്രവാദമാവുകയും ഗോവിന്ദച്ചാമിക്കായി വിയര്‍പ്പൊഴുക്കുന്നത് പത്ര പ്രവര്‍ത്തനമാവുകയും ചെയ്യുന്നത് എങ്ങിനെയാണ്. സൌമ്യക്കു നീതി കിട്ടാന്‍ എന്തു ചെയ്യണം എന്നു ബൂലോകം മുഴുവന്‍ ആലോചിക്കുമ്പോള്‍ നിങ്ങള്‍ മാത്രമെന്താണ് ചാമിക്കു വേണ്ടി കള്ളങ്ങളും തട്ടിപ്പുകളും കൊണ്ട് മതില്‍ പണിയുന്നത്.
    പണ്ട് മാധ്യമങ്ങള്‍ മാത്രമായിരുന്നു അഭിപ്രായ പ്രകടന വേദി. അന്ന് പത്രക്കാര്‍ക്ക് വല്ലാത്ത ആധികാരികതയുണ്ടായിരുന്നു. സൃഷ്ഠി സ്ഥിതി സംഹാരത്തിന് കഴിവുണ്ടെന്ന് അവര്‍ സ്വയം വീമ്പടിച്ചിരുന്നു. ഇന്നതല്ല സ്ഥിതി. നിങ്ങള്‍ എത്ര മറച്ചു ്വച്ചാലും ബ്ലോഗുകളിലൂടെയും ഇന്റര്‍നെറ്റ് മാധ്യമങ്ങളിലൂടെയും അതു പുറത്തുവരും. സിറ്റിസണ്‍ ജേണലിസത്തിന്റെ കാലത്ത് പത്രക്കാരെന്ന് നെഞ്ചില്‍ എഴുതിപ്പിടിപ്പിച്ച് ധാര്‍ഷ്ഠ്യം വിളമ്പാന്‍ വരുന്നത് എത്ര മാത്രം അപഹാസ്യമാണ്. അതിനാല്‍, നിങ്ങള്‍ എത്ര പുരികം ചുളിച്ചാലും തടയടാന്‍ ശ്രമിച്ചാലും സൈബര്‍ ലോകം പറയും. കേള്‍ക്കും. നിങ്ങള്‍ മാധ്യമങ്ങള്‍ അവര്‍ പറയുന്നത് പിന്നീട് കേട്ടെഴുതേണ്ടി വരികയും ചെയ്യും.വെറുതെ, മസിലു പിടിച്ചു നിന്ന് ഇളിഭ്യരാവാതെ, വഴി മാറി പോവുന്നതാവും നല്ലത്.

    ReplyDelete
  63. ഗൗരവമുള്ള കാര്യങ്ങളെ വൈകാരികമായല്ലാതെ കാണേണ്ടതിന്‍െ്‌റ ആവശ്യകതയെപ്പറ്റി മറ്റൊരു പോസ്റ്റിന്‍െ്‌റ കമന്‍്‌റില്‍ സൂചിപ്പിച്ചിരുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ പല കമന്‍്‌റുകളും അതിവൈകാരികമാണ്.(അതിലേറെ നിഷ്ഫലവും) അതിനുപിന്നിലെ നന്‍മയെ അംഗീകരിക്കുന്നു.
    പക്ഷേ കോടതിയില്‍ തെളിവുകള്‍ക്കാണ് അടിസ്ഥാനം. കൊല്ലപ്പെട്ടയാളുടെ കേസ് നടത്തുന്നത് സര്‍ക്കാരാണ്. അത് ഭിക്ഷക്കാരനായാലും കോടീശ്വരനായാലും കേസ് സര്‍ക്കാര്‍ വക്കീലന്‍മാര്‍ സര്‍ക്കാര്‍ചെലവില്‍ നടത്തും.
    കാശിനു ചെലവില്ലാത്ത കമന്‍െ്‌റഴുതിയാല്‍ ഒരുചുക്കും സംഭവിക്കാന്‍ പോകുന്നില്ല. അങ്ങനെ ചെറുകാറ്റില്‍ വീഴുന്നതല്ല നമ്മുടെ നാട്ടിലെ തിന്‍മകളുടെ കൊടുമുടി. ഫേസ്ബുക്കിലും ട്വിറ്ററിലും കൂടിയാണ് ഈജിപ്തിലും ലിബിയയിലും വിപ്ലവം വന്നത് എന്ന് ആരോ പറഞ്ഞുപറ്റിച്ചതു കേട്ടാണെന്നുതോന്നുന്നു ഇവിടെ ചില നിഷ്കളങ്കര്‍ കീബോര്‍ഡില്‍ അധ്വാനിക്കുന്നുണ്ട്.(ഒരു കഥ ഓര്‍മവരുന്നു. ടിന്‍്‌റുമോന്‍ കൂട്ടുകാരോട് പറയുകയാണ് താന്‍ ബസ് ഓടിക്കാന്‍ പഠിച്ചുവെന്ന്. കൂട്ടുകാരുടെ അത്ഭുതംകലര്‍ന്ന ചോദ്യത്തിനു മറുപടി. "അതു സിമ്പിളല്ലേ.. രണ്ടു ബെല്ലടിക്കുമ്പോ ബസ് ഓടും ഒരു ബെല്ലടിച്ചാ നിക്കും.')
    ചങ്ങാതിമാരേ കമ്പ്യൂട്ടറില്‍ ചുരണ്ടിയാല്‍ വിപ്ലവം വരില്ല. ഈജിപ്തിലും ലിബിയയിലും മറ്റും വിപ്ലവം വന്നത് ജനം രണ്ടുംകല്‍പിച്ചു തെരുവിലിറങ്ങിയിട്ടാണ്...

    ReplyDelete
  64. എല്ലാ തെള്വുകളും മാര്‍ഗങ്ങളും മുന്നില്‍ വരുന്നതുവരെ കാത്തിരിക്കാതെ ഇറങ്ങിപുരപ്പെടുകയാണ് വേണ്ടതെന്നു തോന്നുന്നു .നീതി ,അത് നേടിയെടുക്കേണ്ടത് തന്നെ .മാര്‍ഗങ്ങള്‍ നമ്മുടെ മുന്നിലെത്തും.കേരള വനിതാ വേദികള്‍ സജീവമാവട്ടെ. കേസിനെ ഫോളോ ചെയ്യാന്‍ പ്രാദേശികമായ ജനകീയ നീതി സംരക്ഷക വേദികള്‍ രൂപികരിക്കപ്പെടനം.ഉന്നതരെ അതിന്റെ ചെയര്‍മാന്‍ പദവിയില്‍ കൊണ്ടുവരികയും ചെയ്താല്‍ ഒരു പക്ഷെ കേസിന് കാര്യക്ഷമമായ പുരോഗതിയുണ്ടാകും.കൂടെ തെളിവുകള്‍ക്കായി ഇത്തരം ഓണ്‍ലൈന്‍ കൂട്ടായ്മകളും ഉപയോഗപ്പെടുത്താം.എങ്കിലും ഇതിനായി ഇറങ്ങി തിരിക്കേണ്ട ഒരു വിഭാഗം വേണ്ടതുണ്ട്.എല്ലാവിധ പിന്തുണയും ,പ്രാര്‍ത്ഥനയോടെ........

    ReplyDelete
  65. @@പ്രിയ സുഹൃത്ത് ഒരില ..താങ്കളുടെ ഭാഷ വൈകരികമാകുന്നത് കാണുന്നു .അത് കൊണ്ടാണ് എന്നെ ഉള്‍പ്പെടുത്തി "പത്ര പറവര്‍ത്തക പ്രതിഭ" എന്ന് "ബഹുമാനിച്ചതെന്നും " മനസിലാക്കുന്നു .ഞാന്‍ ജിഷയേയോ ഗോവിന്ദ ചാമിയെയോ ആളൂരിനെയോ ആളാക്കാന്‍ ഇറങ്ങി പുറപ്പെട്ട ആള്‍ അല്ല .പ്രതികരണങ്ങള്‍ വായിക്കുമ്പോള്‍ ദേഷ്യം വരുന്നതും പുലഭ്യം പറയുന്നതും പക്വതയില്ലായ്മയാണ് ..എല്ലാവരും താങ്കള്‍ പ്രചരിപ്പിക്കുന്ന 'ബ്ലോഗുകള്‍ വായിച്ചു " ഉത്ബുദ്ധരായി നാളെ ആയുധവും എടുത്തു കൊണ്ട് ഇറങ്ങി പുറപ്പെടും എന്നാണോ വിചാരം ? മറ്റേതു കേസിലെയും പോലെ സൌമ്യ കേസിലും സത്യങ്ങള്‍ പുറത്തു വരാന്‍ ഇത് വരെ എന്തെങ്കിലും ക്രിയാത്മകമായി ചെയ്തത് മാധ്യമങ്ങള്‍ ആണെന്നത് അവഗണിച്ചു താങ്കള്‍ മാധ്യമങ്ങള്‍ ഒന്നും ചെയ്യുന്നില്ല എന്ന് പ്രചരിപ്പിക്കുന്നത് എന്തിനാണ് ? ഇന്നത്തെ കേരള കൌമുദിയില്‍ ശ്രീ വടയാര്‍ സുനില്‍ എഴുതിയ പ്രധാന വാര്‍ത്ത നിങ്ങള്‍ വായിച്ചില്ലേ ? ഇവിടെ നിങ്ങളുടെയും നിങ്ങളെ വായിച്ച ഒട്ടേറെ ആളുകളുടെയും ആശങ്കകള്‍ ഞാനും അതെ അര്‍ത്ഥത്തില്‍ പങ്കു വച്ചതാണ് ..പഴയ കമന്റുകള്‍ പരിശോധിക്കുക .ഇക്കാര്യങ്ങള്‍ മാധ്യമ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഞാനും ചെറിയ പരിശ്രമം നടത്തിയതാണ് .മറ്റുള്ളവരും അത് ചെയ്യണം എന്നപേക്ഷിച്ചു മാധ്യമ പ്രവര്‍ത്തകരുടെ പേരും ഈ മെയില്‍ അഡ്രസും നല്‍കിയതാണ് . ആളൂര്‍ ആരാണ് എന്ന ചോദ്യത്തിന് ഉത്തരം തേടുന്നതിനിടയില്‍ ജിഷ എലിസബത്ത്‌ മെയിലില്‍ അയച്ച ലിങ്കും വിവരങ്ങളും അവര്‍ നിരത്തിയ വാദങ്ങളും ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്തത് പൊതു അറിവിലേക്ക് ആണ് . വസ്തുതകള്‍ വസ്തുതകള്‍ മാത്രമാണ് ,അത് ആരും സ്വയമേവ സൃഷ്ടിച്ചു എടുക്കുന്നതല്ല . ആ വിവരങ്ങള്‍ സത്യമാണോ എന്ന് പരിശോധിക്കുക ഇല്ലെങ്കില്‍ തള്ളിക്കളഞ്ഞു താങ്കളുടെ വഴിയെ ഇന്‍ വെസ്ട്ടിഗേഷനും സമാന്തര കോടതിയും വിചാരണയും ആയി പോവുക . താങ്കള്‍ ആരാണെങ്കിലും എനിക്ക് ഒന്നും ഇല്ല .
    താങ്കളോ ജിഷയോ പറയുന്നത് കേട്ട് തുള്ളുന്ന ആളല്ല ഞാന്‍ ..താങ്കള്‍ ഞാന്‍ ഉദ്ദേശിക്കുന്ന ആള്‍ ആണെങ്കില്‍ പറഞ്ഞോട്ടെ സഹോദരാ ..ഞാന്‍ കുറച്ചു ഓണം കൂടുതല്‍ ഉണ്ടതാണ് ..:)
    ബ്ലോഗിലൂടെ(നേരിട്ടും ) വിപ്ലവം നടത്താം എന്നൊന്നും ഞാന്‍ വിചാരിക്കുന്നില്ല ,
    താങ്കളുടെ ഉദ്ദേശങ്ങള്‍ എന്താണോ അങ്ങനെ തന്നെ മുന്നോട്ടു പോവുക .എതിര്‍പ്പുകള്‍ വരുമ്പോള്‍ ഭാഷയും പ്രവൃത്തിയും വൈകാരികതയും അടക്കിയും നിയന്ത്രിച്ചും പെരുമാറാന്‍ ശീലിക്കുക . എല്ലാ ആശംസകളും ...ഇത് മായി ബന്ധപ്പെട്ട എന്റെ എല്ലാ കമന്റുകളും ഞാന്‍ അവസാനിപ്പിക്കുകയാണ് ..

    ReplyDelete
  66. സൌമ്യ കേസില്‍ ‘അന്വേഷണത്തില്‍ വീഴ്ച‘ വരുത്തിയ ദുരൂഹ സാഹചര്യത്തെക്കുറിച്ച് ഇന്നു കേരള കൌമുദീയില്‍ വന്ന വാര്‍ത്തകളുടെ ലിങ്ക് ഇവിടെ.

    http://news.keralakaumudi.com/news.php?nid=1a92c3c1a6e602e9e12ae62c82bbb3af

    http://news.keralakaumudi.com/news.php?nid=688ffdb85268d5bb4e6e939624b19a59

    കൂടുതല്‍ വിവരങ്ങള്‍ക്കായി വായിക്കുക

    ReplyDelete
  67. ഇന്ന്(മെയ്25) പുറത്തിറങ്ങിയ കേരള കൌമുദി മലയാള ദിനപത്രത്തിലെ പ്രധാന വാര്‍ത്തയാണ് ഈ പോസ്റിനാധാരം. സൌമ്യ വധവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളറിയാത്ത കോട്ടയത്തെ വടയാര്‍ സുനില്‍ എന്നയാളാണ് വാര്‍ത്തയെഴുതിയത്. ബ്ളോഗില്‍ ചര്‍ച്ച വഴിതെറ്റിക്കുന്ന രണ്ടു പത്രപ്രവര്‍ത്തകരുടെ മറ്റൊരു മുഖമാണ് ഇയാളെന്ന് ഒറ്റവാര്‍ത്തകൊണ്ട് തെളിയിച്ചു.
    അഡ്വ.ബി.എ.ആളൂരും ശിങ്കിടികളും കോടതിയില്‍ കൊടുത്ത ഹരജി അപ്പാടെ പകര്‍ത്തി നല്‍കിയപ്പോള്‍ അത്, ഒന്നാംപേജിലെ പ്രധാനവാര്‍ത്തയാക്കിയ കൌമുദി പത്രാധിപസമിതിയുടെ നടപടിയാണ് അപാരം.
    എന്തിനും രണ്ടുഭാഗം കേള്‍ക്കണമെന്ന കേവലമര്യാദ വാര്‍ത്തയിലില്ല. കേസ് വാദിക്കുന്ന പ്രോസിക്യൂഷനെ സമീപിക്കാന്‍ ലേഖകന്‍ തയ്യാറായില്ല. പ്രതിഭാഗത്തിനുവേണ്ടി പണം വാങ്ങി എഴുതിയ പോലെയൊരു വാര്‍ത്ത. സൌമ്യ വധവുമായി ബന്ധപ്പെട്ട് പുതിയ വര്‍ത്തമാനങ്ങള്‍ കൌമുദിയുടെ തൃശൂര്‍ പ്രവര്‍ത്തകര്‍ക്കറിയാമായിരിക്കും. അവരോടുപോലും തിരക്കാന്‍ ലേഖകനായിട്ടില്ലെന്ന് വ്യക്തം.
    വക്കീലന്‍മാര്‍ തന്ന ഹരജിപകര്‍പ്പ് 'എക്സ്ക്ളൂസീവും' പ്രധാനവാര്‍ത്തയാക്കിതു മാത്രമാണ് ലേഖകന്റെ മിടുക്ക്. അന്വേഷണ റിപ്പോര്‍ട്ടില്‍ പഴുതുകളേറെയെന്ന് ലേഖകന്‍ പറയുന്നുണ്ട്. എന്താണ് പഴുതെന്നോ എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചതെന്നോ ആധികാരികമായി പറയുന്നില്ല. അന്വേഷണത്തില്‍ ദുരൂഹമാംവിധം പൊലീസ് വീഴ്ചവരുത്തിയെന്നും പറയുന്നു. പത്രക്കാരെ കൈപ്പിടിയിലൊതുക്കിക്കൊണ്ടിരിക്കുന്ന വക്കീലന്‍മാര്‍ വെറുമൊരു പബ്ളിസിറ്റിക്ക് വേണ്ടിയല്ല സൌമ്യവധവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിക്ക് വേണ്ടി രംഗത്തിറങ്ങിയതെന്ന് വാര്‍ത്ത തെളിയിക്കുന്നു.

    ReplyDelete
  68. Latest news in Kerala Kaumudi:

    http://news.keralakaumudi.com/news.php?nid=ebacb6a01ca8a6ce753f471018159f23

    ReplyDelete
  69. സൗമ്യ വധക്കേസിൽ പ്രതി ചാർളി തോമസിനു (ഗോവിന്ദച്ചാമി) വേണ്ടി വാദിക്കാൻ തന്നെ ചുമതലപ്പെടുത്തിയത് ഒരു ക്രിമിനൽ സംഘമാണെന്ന് അഭിഭഷകനായ ബി. എ. ആളൂർ - കേരള കൗമുദി റിപോർട്ട്

    പാഠം:
    1. മുൻവിധിയോടെ ഒന്നിനേയും സമീപിക്കരുത്.
    2. ആരേയും വിലകുറച്ച് കാണരുത് (underestimate ചെയ്യരുത്).

    ReplyDelete
  70. How come suddenly Govindachami changes to Charly Thomas?

    ReplyDelete
  71. we all pray for the justice to soumya....

    ReplyDelete
  72. This comment has been removed by the author.

    ReplyDelete
  73. @രമേശ് അരൂര്‍, ജിഷ എലിസബത്ത്
    ബി എ ആളൂരിനെ പറ്റി മംഗളം ലേഖകന്‍ പറയുന്നത് ഇതൊന്നുമല്ലല്ലോ?

    http://mangalam.com/index.php?page=detail&nid=429145&lang=malayalam

    ReplyDelete
  74. A post spreading through facebook
    സൗമ്യ വധക്കേസ്‌ അട്ടിമറിക്കപ്പെടുന്നു.
    ട്രെയിന്‍ യാത്രക്കിടയില്‍ പീഡിപ്പിക്കപ്പെട്ട്‌ സൗമ്യ എന്ന പെണ്‍കുട്ടി കൊല്ലപ്പെട്ട കേസ്‌ അട്ടിമറിക്കാന്‍ ഉന്നതതല നീക്കം നടന്നതായി സൂചന. ഇന്ത്യയില്‍ ശക്തമായ വേരുകളുള്ള ഒരു മിഷനറി ഗ്രൂപ്പും ചില അധോലോക സംഘടനകളുമടങ്ങിയ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥ ലോബി ഇതിനായി നീക്കം നടത്തുന്നതായാണ്‌ അറിയുന്നത്‌. ഭിക്ഷക്കാരനായ പ്രതി ചാര്‍ളി തോമസ്‌ എന്ന ഗോവിന്ദച്ചാമിക്കായി മണിക്കൂറിന്‌ ലക്ഷങ്ങള്‍ ഫീസ്‌ വാങ്ങുന്ന ബിജു ആന്റണി ആളൂരെന്ന വക്കീല്‍ ഹാജരായത്‌ സംഭവത്തിന്‌ പിന്നിലെ ഗൂഢാലോചനകളിലേക്കാണ്‌ വിരല്‍ചൂണ്ടുന്നത്‌. പൂന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബി.എ.ആളൂരിനെ സഹായിക്കാന്‍ തൃശൂരിലെ അഭിഭാഷകരായ പി.എ.ശിവരാജന്‍, ഷനോജ്‌ ചന്ദ്രന്‍, എന്‍.ജെ.നെറ്റോ എന്നിവരുണ്ട്‌. ഒരു സാധു കുടുംബത്തില്‍പ്പെട്ട നിഷ്ക്കളങ്കയായ ഒരു പെണ്‍കുട്ടിയെ ട്രെയിന്‍ യാത്രക്കിടയില്‍ കൊലപ്പെടുത്തിയ പ്രതി ഗോവിന്ദച്ചാമിക്കെതിരെ വന്‍ ജനരോഷമുയര്‍ന്നിരുന്നു.

    സാധാരണഗതിയില്‍ വികലാംഗന്‍ കൂടിയായ ഈ തെരുവ്‌ ഭിക്ഷക്കാരനെ സഹായിക്കുവാന്‍ ആരും തയ്യാറാവുകയില്ല. വക്കീലന്മാര്‍ തന്നെ വാദിക്കാന്‍ രംഗത്തുവരാന്‍ സാധ്യത കുറവായിരുന്നു. അത്രയ്ക്ക്‌ ജനമനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്‌. എന്നാല്‍ ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന വക്കീലും അഭിഭാഷകരുടെ ഒരു സംഘവും ഗോവിന്ദച്ചാമിയെ രക്ഷിക്കാനായി എത്തിയത്‌ കേരളീയര്‍ ഞെട്ടലോടെയാണ്‌ ശ്രവിച്ചത്‌. പൂന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഡ്വ. ബി.എ.ആളൂര്‍ തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയാണ്‌. വിമാനയാത്രാക്കൂലിയടക്കം ലക്ഷങ്ങളാണ്‌ ഇദ്ദേഹത്തിന്റെ ഫീസത്രെ. സൗമ്യ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ വന്ന ഫോണ്‍ കോളുകളെക്കുറിച്ച്‌ പോലീസ്‌ അന്വേഷിച്ചില്ലെന്നതാണ്‌ അഡ്വ. ആളൂര്‍ പ്രധാനമായും വാദിക്കുന്നത്‌. എന്നാല്‍ തന്നെ ഗോവിന്ദച്ചാമിയുടെ വക്കാലത്ത്‌ ആര്‌ ഏല്‍പ്പിച്ചുവെന്ന കാര്യം വ്യക്തമാക്കുവാന്‍ ഇദ്ദേഹം തയ്യാറായിട്ടില്ല.

    അതേസമയം മിഷനറി ബന്ധം നിഷേധിക്കുകയും ചെയ്യുന്നു. മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പല ക്രൈസ്തവ മിഷനറി സംഘടനകള്‍ക്കും അധോലോക ബന്ധമുണ്ടെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നടത്താനാണ്‌ സാധാരണ ഇവരെ ഉപയോഗിക്കാറ്‌. ഗോവിന്ദച്ചാമി മതപരിവര്‍ത്തനം ചെയ്യപ്പെട്ട്‌ ചാര്‍ളിയായി മാറിയിരുന്നു. ഇയാള്‍ പിടിക്കപ്പെട്ടപ്പോള്‍ ആദ്യം ഈ പേരാണ്‌ പറഞ്ഞതും. പിന്നീടാണ്‌ ഗോവിന്ദച്ചാമിയെന്ന്‌ മാറ്റിയത്‌. സൗമ്യ മരിച്ചശേഷം അവിടെ ക്രൈസ്തവ ലഘുലേഖകള്‍ വിതരണം ചെയ്തുവെന്ന ആക്ഷേപം പോലീസ്‌ അന്വേഷിച്ചിട്ടില്ല. അവരുടെ നടപടികളെല്ലാം ഒരു വഴിപാടുപോലെയായിരുന്നു. അതുകൊണ്ടുതന്നെ കേസന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്‌. കേസ്‌ അട്ടിമറിക്കുന്നതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ ഹൈന്ദവ സംഘടനകള്‍ തയ്യാറെടുക്കുകയാണ്‌. ആളൂരും ക്രൈസ്തവ സംഘടനകളും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്‌.

    ReplyDelete
  75. JUSTICE FOR SOUMYA


    https://www.facebook.com/pages/Justice-for-Soumya/187617734621950

    ReplyDelete
  76. India: Malayalam Bloggers Campaign For Soumya

    global voice on our stuggle



    http://globalvoicesonline.org/2011/05/26/india-malayalam-bloggers-campaign-for-soumya/

    ReplyDelete
  77. സൗമ്യ വധം : കോടതിയില്‍ 60 തെളിവുകളും 55 രേഖകളും
    http://madhyamam.com/news/82106/110527

    ReplyDelete
  78. സൌമ്യ കൊലകേസ് DNA പരിശോടനയില്‍ പ്രതി ഗോവിന്ദ സ്വാമിയുടെ പങ്ക് തെളിഞ്ഞു

    http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9403083&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11

    ReplyDelete
  79. തന്നാലാവുന്നത് എന്നതില്‍ കവിഞ്ഞ് പോസ്റ്റ് വായിച്ച് ജഡ്ജി ഗോവിന്ദച്ചാമിയെ തൂക്കാന്‍ വിധിക്കുമെന്ന അതിമോഹമൊന്നും ഒരിലക്ക് ഉണ്ടെന്ന് തോന്നുന്നില്ല.അങ്ങോരെക്കൊണ്ടാവുന്നത് അങ്ങോര്‍ ചെയ്യട്ടെടോ രമേശേ.ഒരിലയിനി മാവോ ആയാലും തീവ്ര കമ്യൂണിസ്റ്റ് ആയാലും തനിക്കെന്നാ കോപ്പാ.ഈ ലേബലൊട്ടിക്കല്‍ ചിലര്‍ക്കൊരു ഹരമാ.ലേബലൊട്ടിച്ചൊട്ടിച്ച് നിര്‍‌വൃതിയടയുമെങ്കിലത് നടക്കട്ട്.ഇനി ബ്ലോഗാന്‍ ബാപ്പാന്‍റേം ബാപ്പാന്‍റെ ബാപ്പാന്‍റെ ബാപ്പാന്‍റേം കൂടെ കെട്യോള്‍ടേം പേരും അഡ്രസും കൂടെ നാട്ടുകാരെ അറിയിക്കണമെന്ന വല്ല നിയമവും ഗൂഗിളമ്മച്ചി കൊണ്ട് വന്നോ ആവോ!

    രമേശിന്‍റെ ആദ്യ കമന്‍റിനു നന്ദി.താങ്കള്‍ പറഞ്ഞ പോലുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടേണ്ടതുണ്ട്.സംശയമില്ല.

    മൈക്കണ്ണന്‍റെ കമന്‍റിനോട് യോജിക്കുന്നു.ടുണീഷ്യയിലും ഈജിപ്റ്റിലും വിപ്ലവം കത്തിപ്പടരാന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ രാസത്വരകങ്ങളായി വര്‍ത്തിച്ചിരിക്കാം.എന്നാല്‍ കീബോര്‍ഡ് ജിഹാദ് മാത്രമല്ല നെഞ്ചും തലയോട്ടിയും തകര്‍ക്കാനായി തെരുവില്‍ ഒരുക്കി നിര്‍ത്തിയിരുന്ന ടാങ്കുകള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കും മുന്നിലേക്ക് സ്വന്തം ജീവിതം എടുത്തെറിഞ്ഞാണ് അവിടങ്ങളില്‍ വിപ്ലവകാരികള്‍ വിജയം കൊയ്തത്.പറഞ്ഞ് വരുന്നത് പണിയെടുക്കാന്‍ സന്നദ്ധമായ തലകളും കൈകളും നാട്ടില്‍ വേണമെന്നു തന്നെ.

    അസത്യം എത്ര തന്നെ വലുതായാലും അതിന് എത്ര വലിയ വമ്പന്മാരുടെ പിന്തുണയും ആശീര്‍‌വാദങ്ങളും ഉണ്ടെങ്കിലും ഇനി ഭരണകൂടത്തിന്‍റെ നീരാളിക്കൈകളാല്‍ വരിഞ്ഞ് മുറുക്കിയിട്ടുണ്ടെങ്കില്‍ പോലും ഇഛാശക്തി കൈവിടാതെ ആത്മാര്‍ഥതയോടെയും വ്യക്തമായ പ്ലാനിങ്ങോടെയും പണിയെടുക്കാന്‍ സന്നദ്ധരായ ഒരു ചെറു കൂട്ടമുണ്ടെങ്കില്‍ അതിനെയൊക്കെ മറികടക്കാന്‍ സാധിക്കുമെന്നതിന് ബിനായകും മ‌അദനിയുമൊക്കെ നമുക്ക് മുമ്പില്‍ ജീവിക്കുന്ന ഉദാഹരണങ്ങളാണ്.

    കമന്‍റുകളിലെ രോഷപ്രകടനങ്ങളേക്കാള്‍ സൗമ്യ കേസിന് കോടതിയില്‍ വേണ്ടത്ര ബാക്കപ്പ് സപ്പോര്‍ട്ട് നല്‍കാന്‍ കഴിവുള്ള കരുത്തരായ അഭിഭാഷകരുടെ നിരയാണ് പ്രഥമപ്രധാനമായി ഉണ്ടാക്കിയെടുക്കേണ്ടതെന്ന് തോന്നുന്നു.ലിപിയുടെ കമന്‍റുകള്‍ ആ നിലക്ക് പ്രസക്തമാണ്.ആ വഴിക്കുള്ള നമ്മുടെ അറിവ് തുലോം കുറവായതിനാല്‍ അറിവുള്ളവര്‍ അഭിപ്രായിക്കട്ടെ.അത് പോലെത്തന്നെ കേസ് നടത്തിപ്പിന് സാമ്പത്തികമായി സപ്പോര്‍ട്ട് നല്‍കാന്‍ നമുക്ക് ബ്ലോഗേര്‍സിനും കഴിയണം.

    ഒരിലയോട് രണ്ട് വാക്ക്.എല്ലാവരും നാം പറയുന്നതിനെ അനുകൂലിക്കണമെന്നില്ലല്ലോ ഡിയര്‍.എതിരഭിപ്രായങ്ങളും വീക്ഷണങ്ങളും ഉണ്ടാവും.അതിനെ കുറച്ചൂടെ പക്വതയോടേയും ഇച്ചിരി വികാരം കുറച്ചും നേരിടുകയല്ലേ ഉത്തമം.

    ReplyDelete
  80. സൗമ്യ വധം : കോടതിയില്‍ 60 തെളിവുകളും 55 രേഖകളും
    http://www.madhyamam.com/news/82106/110527

    സൗമ്യയുടെ കുടുംബത്തിന് നഷ്ടപരിഹാരം: ഈടാക്കിയ തുക തിരിച്ചു നല്‍കി
    http://www.madhyamam.com/news/82132/110528

    ReplyDelete
  81. soumya blog BJP communication cell,Kerala pradesh il post cheythirunnu. good response.and also conducted a meeting yesterday at Pavakkulam temple and decided to conduct a seminar on this issue at ernakulam. so thanks for the article and we are all with u,

    Chandrapalan

    ReplyDelete
  82. it seems that all are raising theirswords against an "accused" by the police. Please dont forget that the there are a lot of situations wherein the Honourable Courts of our nation have held the POlice by their collar for concocting frivilous cases against innocent people.We form our opinions after hearing all the trash written by some foolish press reporters (like Ramesh aroor for example) who make stories basedon their whimsand fancies.Let us not be prejudicial until the law of the land declares Govindachami, or whoever he is, a culprit. It is true that we should not allow another kindof soumya episode to happen, but let us leave all the discussions and determinations to the judiciary. PLEASE DONT FALL FOR THE WORDS OF THE JOURNALISTS WHO TRY TO MISLEAD THE PUBLIC BY PUBLISHING DIFFERENT NARRATIONS FOR THE SAME ISSUE

    ReplyDelete
  83. ശ്രദ്ധിച്ചാല്‍ കേള്‍ക്കാം, സൌമ്യയുടെ നിലവിളി
    http://thesundayindian.com/ml/story/listen-you-can-hear-her-cry/14/432/

    ReplyDelete
  84. valare nannayi ee ezhuthu...... ellaa pinthunayum prakhyapikkunnu.... namukku poradaam......

    ReplyDelete
  85. http://www.dailymalayalam.co.uk/index.php?p=news_details&catid=5&newsid=7865

    ഇത് നിങ്ങളാരെങ്കിലും മുകളില്‍ പറഞ്ഞിട്ടുണ്ടോ എന്ന്‌ ഞാന്‍ നോക്കിയിട്ടില്ല. കണ്ടപ്പോള്‍ ഇതിവിടെ ഒന്ന് പറയാന്‍ തോന്നി.

    നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഞാനുമുണ്ട് കൂടെ..

    ReplyDelete
  86. സൌമ്യയുടെ ഘാതകനെ ശിക്ഷിക്കാനും ഗോവിന്ദച്ചാമിമാര്ക്ക് താക്കീതായിരിക്കാനും....തെരുവിലിറങ്ങി മരണം വരെ സമരം ചെയ്യാന് ഞാന് തയ്യാറാണ്....അനീതിക്കെതിരെ വിപ്ളവം ഉണരട്ടെ....

    ReplyDelete
  87. read ur blog.....read some comments....everybody is ready to do something....some people r ready to die too....but tell u the fact..nothing is gonna change here..nothing.....here only one thing matter..that is money..nothing else.....cos these politicians and other bureaucrats they dont scare any one.....

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...