Saturday, May 21, 2011

അതിനാല്‍, സൌമ്യക്കു വേണ്ടി നമുക്കൊരു പോരാട്ട വഴി തുറക്കാം

അനീതിക്കെതിരായ നമ്മുടെ ഈ രോഷാഗ്നി കെട്ടുപോവുമോ. 
സൌമ്യക്ക് നീതി കിട്ടാന്‍ നമുക്കെന്തു ചെയ്യാനാവും.  
നമുക്ക് ഈ അവസ്ഥകള്‍ മാറ്റിത്തീര്‍ക്കാനാവുമോ


പല വഴികളിലൂടെ മുന്നിലെത്തിയ അനേകം  വിവരങ്ങള്‍ ചേര്‍ന്നു ശ്വാസം മുട്ടിച്ച വല്ലാത്തൊരു അസഹനീയതയാണ് സൌമ്യയെ വീണ്ടും കൊല്ലരുത് എന്ന പോസ്റ്റ് ആയി മാറിയത്. മാധ്യമങ്ങള്‍ കണ്ണടക്കുകയും സൌമ്യയുടെ കേസില്‍ കാര്യങ്ങള്‍ വല്ലാത്തൊരു അവസ്ഥയിലേക്ക് ചെന്നു പതിക്കുകയും ചെയ്യുകയായിരുന്നു. ആരുമില്ലാത്ത വെറുമൊരു ക്രിമിനലെന്ന് എല്ലാവരും ഉറപ്പിച്ച ഗോവിന്ദച്ചാമിയെന്ന വികലാംഗനു വേണ്ടി വന്‍ അഭിഭാഷക പട രംഗത്തിറങ്ങി. കേസ് ദുര്‍ബലമാണെന്ന അവരുടെ വാദങ്ങള്‍ ശക്തമായി. ആരാണ് ചാമിക്കു പിന്നിലെന്നും കേസ് എന്തായി മാറുമെന്നുമുള്ള ആശങ്ക  മാധ്യമങ്ങളൊന്നും കാണാതിരിക്കുകയും  പ്രതീക്ഷയര്‍പ്പിച്ചവരെല്ലാം നിശബ്ദരാവുകയും ചെയതപ്പോഴാണ് അധികമാരും കാണാത്ത സ്വന്തം  ബ്ലോഗില്‍ ആശങ്കകളുടെ ആ രാത്രി പകര്‍ത്താന്‍ ശ്രമിച്ചത്.
വല്ലാത്തൊരനുഭവമായിരുന്നു അത്. സമാനമായ ആധികളും ആശങ്കകളും പങ്കിട്ട്, ഇനിയും മനുഷ്യപ്പറ്റ് വറ്റിയിട്ടില്ലെന്ന്  ഉറപ്പുതന്ന്, മനുഷ്യത്വത്തിലും ജീവിതത്തിലുമുള്ള വിശ്വാസം ഉറപ്പിച്ച്  അനേകം മനുഷ്യര്‍ മുന്നിലെത്തി. അറിയാത്ത ആയിരങ്ങള്‍. അതു വരെ നൂറു പേര്‍ തികച്ചു വായിക്കാത്ത പോസ്റ്റ് ഇതെഴുതുമ്പോള്‍ നാലായിരത്തോളം പേര്‍ വായിച്ചു കഴിഞ്ഞു. 20നപ്പുറം കടക്കാത്ത കമന്റുകള്‍ നൂറു കവിഞ്ഞു. അറിയാത്ത അനേകം മനുഷ്യരുടെ പിന്തുണയും നിലനില്‍ക്കുന്ന അവസ്ഥകളോടുള്ള അണപൊട്ടിയ രോഷവും സങ്കടവും നേരിട്ടറിയാന്‍ കഴിഞ്ഞു.
സൌമ്യയുടെ മരണം നമ്മളിലെല്ലാം ഉണ്ടാക്കിയ നടുക്കമാണ്, നമ്മുടെയും പ്രിയപ്പെട്ടവരുടെ ജീവിതത്തിന്റെ തായ് വേരറുക്കാന്‍ ഒരൊറ്റക്കയ്യന്‍ എവിടെയോ കാത്തിരിക്കുവെന്ന  ഭയമാണ് കുമിഞ്ഞു കൂടിയ ഈ പ്രതികരണങ്ങള്‍. അതില്‍ നമ്മുടെ സാഹചര്യങ്ങളോടുള്ള തെറിവിളികളുണ്ട്. പ്രതികരണ ശേഷിയുടെ ഒരു കാലം വരണമെന്ന അകമഴിഞ്ഞ ആഗ്രഹങ്ങളുണ്ട്. സൌമ്യക്ക് നീതി കിട്ടണമെന്ന പ്രാര്‍ഥനയുണ്ട്. ഇനിയും സൌമ്യമാര്‍ ഉണ്ടാവരുതെന്ന നിര്‍ബന്ധങ്ങളുണ്ട്. നമ്മുടെ സര്‍ക്കാര്‍ കേസ് ശക്തമായി കൈകാര്യം ചെയ്യണമെന്നും കേസുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ മാധ്യമങ്ങളാല്‍ അന്വേഷിക്കപ്പെടണമെന്നുമുള്ള ആവശ്യങ്ങളുണ്ട്. സാമൂഹിക അസമത്വ ങ്ങളോടും ജീര്‍ണതയോടുള്ള കത്തുന്ന പ്രതിഷേധമുണ്ട്. നിത്യജീവിതം നമ്മളില്‍ വിതക്കുന്ന നിസ്സംഗതയില്‍നിന്ന് ഒന്ന് നട്ടെല്ലു നിവര്‍ത്തി നില്‍ക്കണമെന്ന പ്രത്യാശയുണ്ട്. ഇന്റര്‍നെറ്റ് എന്ന മീഡിയത്തില്‍നിന്ന് ഉയര്‍ന്നു വന്ന സമകാല കൊടുങ്കാറ്റുകളിലേക്ക് ഈ പ്രതികരണങ്ങള്‍ പരിവര്‍ത്തനം ചെയ്യപ്പെടണമെന്ന അടങ്ങാത്ത ആഗ്രഹങ്ങളുണ്ട്. അതില്‍, നമ്മള്‍ ഇപ്പോഴും മനുഷ്യരാണെന്ന വിട്ടുവീഴ്ചയില്ലാത്ത ഉറപ്പുണ്ട്.

രണ്ട്

തീര്‍ച്ചയായും മുന്നോട്ടേക്ക് നീങ്ങേണ്ട അനിവാര്യതയിലേക്കാണ് ഈ പ്രതികരണങ്ങള്‍, ഈ വായനകള്‍ വിരല്‍ ചൂണ്ടുന്നത്. പാളത്തില്‍ വീണ് ക്രൂരപീഡനത്തിരയായി ഇഞ്ചിഞ്ചായി മരിച്ച പാവമൊരു പെണ്‍കുട്ടിയുടെ ചോരയോടു നീതി പുലര്‍ത്തേണ്ട  ബാധ്യതയിലേക്കാണ് ഈ വാക്കുകള്‍ നമ്മെ എത്തിക്കുന്നത്. ഒരു പാടു കാര്യങ്ങള്‍ക്ക് വഴിമരുന്നിടാന്‍ കരുത്തുള്ള  ഒരു യുവത്വം ശേഷിക്കുന്നുവെന്ന് കാണിച്ചു കൊടുക്കേണ്ട നേരമാണ് നമുക്കു മുന്നില്‍ വന്നുപെട്ടത്.
പ്രിയപ്പെട്ടവരേ, ഇത് ഒന്നിച്ചു നില്‍ക്കേണ്ട നേരം. തിരക്കുള്ള ജീവിതത്തിനിടയിലും ഓരോരുത്തര്‍ക്കും കഴിയുന്ന അനേകം കാര്യങ്ങളുണ്ട്.  സാമൂഹിക അഭിപ്രായ രൂപീകരണത്തിനാവും. ഇപ്പോഴും ഉറക്കം തുടരുന്ന സര്‍ക്കാറിനെയും ബ്യൂറോക്രസിയെയും നീതിപീഠത്തെയും മാധ്യമലോകത്തെയും ഉണര്‍ത്താനും നമുക്കാവും. സൈബര്‍ ലോകത്തെ ഒച്ചയില്ലാത്ത അനേക ശബ്ദങ്ങള്‍ ഒന്നിച്ചു ചേര്‍ന്നാണ് ഈജിപ്തിലും തുണീഷ്യയിലും ഭരണമാറ്റത്തിന് വഴിയൊരുക്കിയത്. പശ്ചിമേഷ്യയിലെ അനേകം ഭരണകൂടങ്ങള്‍ക്കും ലോകത്തെങ്ങുമുള്ള മര്‍ദക ഭരണാധികാരികള്‍ക്കുമെതിരായ പോരാട്ടത്തിന്റെ കൊടുങ്കാറ്റുകള്‍ പുറപ്പെട്ടതും പുറപ്പെടുന്നതും പുതിയ സാങ്കേതിക വിദ്യകളുടെയും ഇന്‍ര്‍നെറ്റിന്റെയും മുന്‍കൈയിലാണ്. ഇന്ത്യയില്‍, പ്രിയദര്‍ശിനി മട്ടു കേസിലും ജെസീക ലാല്‍  വധക്കേസിലും നിധീഷ് കതാരാ വധക്കേസിലും പിങ്ക് ചഡ്ഡി,, ജ ഗോ രേ  കാമ്പെയിനുകളിലും ബിനായക്സെന്നിന്റെ മോചനത്തിലും  ഇങ്ങേയറ്റത്ത് ഹസാരേയുടെ സമരത്തിലും ആണവനിലയ വിരുദ്ധ കാമ്പെയിനുകളിലും നിര്‍ണായക ഘടകമാവാന്‍ സൈബര്‍ ലോകത്തിനു കഴിഞ്ഞിട്ടുണ്ട്.
മൂന്ന്
 
പറഞ്ഞു വന്നത്, നമ്മുടെ മുന്നിലുള്ള സാധ്യതകളെ കുറിച്ചാണ്. നമുക്കു മുന്നിലുള്ള വെല്ലുവിളികളെ കുറിച്ചും നമുക്കു മറി കടക്കാനാവുന്ന അതിരുകളെക്കുറിച്ചുമാണ്. സൌമ്യ കേസില്‍ നീതി ഉറപ്പാക്കാനും  കേസ് അട്ടിമറിക്കാതിരിക്കാനുമുള്ള സാമൂഹിക ജാഗ്രതയുടെ മുന്നണിയില്‍ നില്‍ക്കാന്‍ നമുക്കാവുക തന്നെ ചെയ്യും. സൌമ്യയുടെ ചോരക്കു വേണ്ടിയുള്ള  പോരാട്ടമായി നമ്മുടെ പ്രതീക്ഷകളെ, പ്രാര്‍ഥനകളെ വളര്‍ത്താന്‍ നമുക്ക് കഴിയാതിരിക്കില്ല. അതിന് എന്തൊക്കെ ചെയ്യാനാവുമെന്ന കാര്യം നമുക്ക് ഒന്നിച്ച് ആലോചിക്കേണ്ടതുണ്ട്. ഉപയോഗിച്ച സമര മാര്‍ഗങ്ങളും പുതിയ സമര രീതികളെ കുറിച്ച അന്വേഷണവും പുത്തന്‍ പോരാട്ട തന്ത്രങ്ങളും ആവിഷ്കരിക്കാന്‍ സൌമ്യക്കെതിരായ അനീതിക്കെതിരെ ഒന്നിച്ചുയര്‍ന്ന നമ്മുടെ ശബ്ദങ്ങള്‍ക്ക് കഴിയാതെ വരില്ല.

നമുക്കെന്താണ് ചെയ്യാനാവുക?
തീര്‍ച്ചയായും ഇത്തരമൊരു സംരംഭത്തിനു ചാലകശക്തിയാവാനുള്ള നേരമോ സാവകാശമോ ഇല്ലാത്തവരാണ് നമ്മളെല്ലാവരും.
ഒരു കാര്യത്തിന്റെയും മുന്നില്‍നിന്നു ശീലമില്ലാത്ത  എന്നെപ്പോലുള്ളവര്‍ക്ക് ഇത്തരമൊരു വലിയ കൂട്ടായ്മ മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയണമെന്നില്ല. എങ്കിലും കഴിയുന്ന ചില നിര്‍ദേശങ്ങള്‍, ചില ആഗ്രഹങ്ങള്‍ നിങ്ങളുടെ മുമ്പാകെ സമര്‍പ്പിക്കുകയാണ്. ഇതിന്റെ പ്രയോഗികതയെക്കുറിച്ചോ ഫലപ്രാപ്തിയെക്കുറിച്ചോ പറയാന്‍ ഞാനാളല്ല. അതിനു കഴിയുന്ന അനേകരുടെ മുന്‍കൈയില്‍ ഫലവത്തായ ചിലതായി മാറാന്‍ തീര്‍ച്ചയായും നമ്മുടെ സത്യസന്ധവും വൈകാരികവുമായ ഈ പ്രതീക്ഷകള്‍ക്ക് കഴിയാതിരിക്കില്ല എന്നാണു വിശ്വാസം. അതിനു വേണ്ടി മാത്രമാണ് ഈ കുറിപ്പ്.

നാല്

വീണ്ടും മുന്നില്‍ വരുന്നു, ആ ചോദ്യം. നമുക്കെന്ത് ചെയ്യാനാവും?
ഉത്തരം പറയാനാവുക നമ്മളോരോരുത്തര്‍ക്കുമാണ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങളും, നെറികെട്ട അതിന്റെ പോക്കോടുള്ള നമ്മുടെ പ്രതിഷേധങ്ങളും എത്തേണ്ടിടത്ത് എത്തിക്കാനാവാന്‍  നമുക്കാവും. ഇന്റര്‍നെറ്റിനെ സാമൂഹിക പോരാട്ടത്തിനുള്ള ഉപാധികളാക്കുന്ന നിരവധി കൂട്ടായ്മകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും  ബ്ലോഗ് അക്കാദമി പോലുള്ള സംരംഭങ്ങളും സക്രിയമായി പൊതു സമൂഹത്തില്‍ ഇടപെടാനാവുന്ന എഴുത്തുകാരുടെയും ആക്റ്റിവിസ്റ്റുകളുടെയും  സൈബര്‍ കൂട്ടങ്ങളും നിലവില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം കൂട്ടായ്മകളിലേക്ക് ഈ സന്ദേശം, നമ്മുടെ പ്രതിഷേധങ്ങള്‍ എത്തിക്കേണ്ടതുണ്ട്. അവരുടെ മുന്‍കൈയില്‍ വിശാലമായ സഖ്യങ്ങള്‍ രൂപപ്പെടുന്ന വിധത്തില്‍ കാര്യങ്ങളെത്തിക്കണം. ഒന്നിച്ചും അല്ലാതെയും ഒരു ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന അത്തരം സംരംഭങ്ങള്‍ക്ക് നിലവിലെ ഈയവസ്ഥ മാറ്റാനാവുക തന്നെ ചെയ്യും.
സൌമ്യ കേസുമായി ഏതൊക്കെയോ കാരണങ്ങളാല്‍ പുറംതിരിഞ്ഞുനില്‍ക്കുന്ന മാധ്യമങ്ങളുടെ സര്‍ഗാത്മകശേഷി വിനിയോഗിക്കപ്പെടണം. മാധ്യമപ്രവര്‍ത്തകരും ആക്റ്റിവിസ്റ്റുകളുമടങ്ങുന്ന ഒരുപാടു പേര്‍ നമുക്കിടയിലുണ്ട്. അവര്‍ വഴിയും അല്ലാതെയും സൌമ്യ കേസില്‍ ജാഗരൂകമായി ഇടപെടുന്നതിന് മാധ്യമങ്ങളെ പ്രേരിപ്പിക്കുന്നതിനുള്ള സമ്മര്‍ദ്ദ ശക്തിയായി മാറാന്‍ നമുക്കാവണം. നിരവധി രാഷ്ട്രീയ പ്രസ്ഥാനങ്ങളുണ്ട്. സാമൂഹിക പ്രസ്ഥാനങ്ങളുണ്ട്. യുവജന, സ്ത്രീ, മനുഷ്യാവകാശ കൂട്ടായ്മകളുണ്ട്. ഇവയില്‍ പലതും സൌമ്യ കൊല്ലപ്പെട്ട വേളയില്‍ ശക്തമായി രംഗത്തു വന്നിരുന്നു. സര്‍ക്കാറിനെയും റെയില്‍വേയെയും ഇളക്കിമറിക്കുന്നതിന് ഇവരുടെ പ്രതിഷേധാഗ്നി ഏറെ പങ്കുവഹിച്ചിട്ടുണ്ട്. ഈ കൂട്ടായ്മകളെ യഥാസമയം കാര്യങ്ങള്‍ അറിയിക്കുന്നതിനും അവയെ ഒന്നിപ്പിക്കുന്നതിനും കഴിയുമെങ്കില്‍ നമുക്കേറെ ചെയ്യാനാവും.
അഞ്ച്

പുതിയ സംസ്ഥാന മന്ത്രിസഭ ഇമേജ് രൂപവല്‍കരണമടക്കമുള്ള കാര്യങ്ങളില്‍ അതീവ ശ്രദ്ധ കാണിക്കുന്ന നേരമാണിത്. കാര്യങ്ങള്‍ പൂര്‍ണമായി രാഷ്ട്രീയവല്‍കരിക്കപ്പെടും മുമ്പ് സര്‍ക്കാറിനെ കൊണ്ട് സുപ്രധാനമായ ചില കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ നമുക്ക് കഴിയണം. പ്രോസിക്യൂഷന്‍ ഭാഗം കൂടുതല്‍ ശക്തമാക്കുക, ആളും സന്നാഹവും കൂടുതലുള്ള പ്രതിഭാഗത്തെ നേരിടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇച്ഛാശക്തി നല്‍കുക, പ്രതിഭാഗം വാദിക്കുന്നത് പോലെ കേസ് നടപടികളും അന്വേഷണവും ദുര്‍ബലമാണോ എന്ന് പരിശോധിക്കുക, അങ്ങനെയെങ്കില്‍ പോരായ്മകള്‍ നികത്താനുള്ള നടപടികള്‍ കൈക്കൊള്ളുക, സൌമ്യയുടേതു പോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് ട്രെയിന്‍ യാത്രയിലെ സുരക്ഷ  ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങളില്‍  സര്‍ക്കാര്‍ ഇടപെടുന്ന തരത്തില്‍ സമ്മര്‍ദ്ദം വളരേണ്ടതുണ്ട്. ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്തു മുന്നോട്ടു നീങ്ങേണ്ട സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷ സംഘടനകളെയും സക്രിയമാക്കുന്നതിനുള്ള ശ്രമങ്ങളും ഉണ്ടാവേണ്ടതുണ്ട്.

ആറ്


ആദ്യഘട്ടമായി , ഫേസ് ബുക്ക്, ട്വിറ്റര്‍ പോലുള്ള  സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ ജസ്റ്റിസ് ഫോര്‍ സൌമ്യ പേജുകള്‍ തുറക്കാം. കേസുമായി ബന്ധപ്പെട്ടു ലഭിക്കുന്ന വിവരങ്ങള്‍ കൈമാറാം. കേസില്‍ സാമൂഹികമായ ജാഗ്രത ഉണ്ടാവുന്നതിന് അതേറെ സഹായകമാവാതിരിക്കില്ല. ഇക്കാര്യങ്ങളില്‍ ജാഗ്രത പാലിക്കാന്‍ മാധ്യമങ്ങളെ പ്രേരിപ്പിക്കുന്ന വിധം ചര്‍ച്ചകളിലൂടെയും  മറ്റും അഭിപ്രായരൂപീകരണം നടത്താനാവും. ബ്ലോഗുകള്‍ക്കും  ഗൂഗിള്‍ ബസ്, കൂട്ടം പോലുള്ള സൈബര്‍ ഇടങ്ങള്‍ക്കും ഈയൊരു ലക്ഷ്യത്തിനു വേണ്ടി  ഏറെ ചെയ്യാനാവും.  ചെറുകൂട്ടായ്മകളുടെ മുന്‍കൈയില്‍ വെബ്സൈറ്റുകള്‍ ആരംഭിച്ചും പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാനാവും. എല്ലാ തലങ്ങളിലുമുള്ള പ്രൊഫഷണലുകളും പ്രതിഭകളും നിറഞ്ഞ സൈബര്‍ ഇടത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ അത്ര ബുദ്ധിമുട്ടാവാന്‍ ഇടയില്ല.
പെറ്റീഷന്‍ ഓണ്‍ലൈന്‍ വഴിയും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാവും. ബിനായക് സെന്നിന്റെ മോചനം അടക്കമുള്ള വിഷയങ്ങളില്‍ പെറ്റീഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നിരവധി പേര്‍ നമ്മുടെ കൂട്ടത്തില്‍ തന്നെയുണ്ട്. ഈ പ്രവര്‍ത്തനങ്ങളില്‍ അവരുടെ മുന്‍കൈ ഉണ്ടാവേണ്ടിയിരിക്കുന്നു.

ഏഴ്



ഇനി ചെയ്യാനാവുന്നത് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും മറ്റും ഇ മെയില്‍ വിലാസങ്ങളിലേക്കും മൊബൈല്‍ ഫോണുകളിലേക്കും ഇ^ മെയിലുകളും എസ്.എം.എസുകളും അയക്കുക എന്നതാണ്. സൌമ്യയുടെ കേസ് അട്ടിമറിക്കപ്പെടാതിരിക്കുന്നതിന് അടിയന്തിര ഇടപെടല്‍ നടത്തുക  എന്നതു പോലുള്ള സന്ദേശങ്ങള്‍ അയക്കാനാവും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ
മൊബൈല്‍ ഫോണ്‍ നമ്പറുകള്‍:
9447592042
9447276535
9447452350
ഇ മെയില്‍ വിലാസം:
chiefminister@kerala.gov.in

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍:
9447711500
(ഇ-മെയില്‍ വിലാസം കിട്ടിയില്ല)

എട്ട്

പ്രിയപ്പെട്ടവരേ,
എന്റെയും നിങ്ങളോരുത്തരുടെയും ഉള്ളിലെ രോഷവും സങ്കടങ്ങളുമൊക്കെയാണ് ഈ തുടര്‍ പോസ്റ്റിനു കാരണം. വെറുമൊരു ബ്ലോഗ് പോസ്റ്റ്  മാത്രമായി നമ്മുടെ മനുഷ്യപ്പറ്റ് ആളിക്കത്തിയ ഈ അവസ്ഥ മാറരുത് എന്ന ആഗ്രഹം.
ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങുകയോ ആക്ററിവിസത്തെക്കുറിച്ച്  എന്തെങ്കിലും ഫലപ്രദമായി പറയാനോ കഴിയാത്ത ഒരാള്‍ മുന്നോട്ടു വെക്കുന്ന കേവല അഭിപ്രായങ്ങള്‍ മാത്രമാണിത്. സൌമ്യക്കു നീതി ലഭിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഒരു തുടക്കമിടുക എന്നത് മാത്രമാണ് ലക്ഷ്യം.  ഇതിനെ കുറിച്ച് നിങ്ങളോരുത്തരുടെയും അഭിപ്രായങ്ങള്‍   ചേര്‍ത്തുവെക്കുമ്പോള്‍, നമ്മുടെ സംസാരം തുടരുമ്പോള്‍ മുന്നോട്ടു പോവാനുള്ള ഒരു വഴി തെളിയുമെന്നു തന്നെയാണ് വിശ്വാസം. അങ്ങിനെയാവട്ടെ എന്നാഗ്രഹിക്കുന്നു.

Thursday, May 19, 2011

സൌമ്യയെ വീണ്ടും കൊല്ലരുത്

സൌമ്യയുടെ ക്രൂര കൊലപാതകം ഇപ്പോള്‍ കോടതിമുറിയില്‍. ഗോവിന്ദച്ചാമിക്ക് വേണ്ടി അവിടെ അഞ്ചു അഭിഭാഷകര്‍. സഹായിക്കാന്‍ വേറെയുമാളുകള്‍. കേസ് എന്താവുമെന്ന് 
ആശങ്കകള്‍. ഈ സാഹചര്യത്തില്‍ നമുക്കെന്ത് ചെയ്യാനാവും.


സൌമ്യ
 
 അഡ്വ. ബി.എ. ആളൂര്‍, അഡ്വ. ജോര്‍ജ്കുട്ടി. അഡ്വ. പി.എ. ശിവരാജന്‍, അഡ്വ. ഇ. ഷനോജ് ചന്ദ്രന്‍, അഡ്വ. എന്‍.ജെ. നെറ്റോ...
 മുകളില്‍ പറഞ്ഞ പേരുകള്‍ നിങ്ങള്‍ക്ക് അത്ര പരിചിതമാവാന്‍ വഴിയില്ല.  എന്നാല്‍, പറഞ്ഞു വന്നാല്‍ ഇവരാരെന്ന് മനസ്സിലാക്കുക വളരെ എളുപ്പം.
തെളിച്ചു പറയാം, ഇവര്‍ കേരളത്തെ ഞെട്ടിച്ച ഒരു കേസില്‍ പ്രതിക്കു വേണ്ടി  ഹാജരാവുന്ന അഭിഭാഷകര്‍. കേസ് നിങ്ങള്‍ക്ക് പരിചിതമാാണ്. സൌമ്യ വധക്കേസ്.
ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വീട്ടിലേക്ക് പോവുന്നതിനിടെ  വണ്ടിയില്‍ നിന്ന് താഴേക്ക് വലിച്ചെറിയപ്പെടുകയും ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെടുകയും ചെയ്ത് ആശുപത്രിക്കിടക്കയില്‍ പിടഞ്ഞു മരിച്ച ആ പാവം സൌമ്യ തന്നെ. കഴിഞ്ഞ ഫെബ്രുവരി ഒന്നിനുണ്ടായ ആക്രമണത്തില്‍ തലക്കു ഗുരുതരമായി പരിക്കേറ്റ സൌമ്യ നാലു നാള്‍ കൊടും വേദന തിന്നാണ്  തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മരണത്തിനു കീഴടങ്ങിയത്.  വൈകാതെ പ്രതി പിടിയിലായി. ഗോവിന്ദച്ചാമി എന്ന തമിഴ് യുവാവ്. ഒറ്റക്കൈ മാത്രമുള്ള ചാമി ട്രെയിനുകളില്‍ അല്ലറ ചില്ലറ മോഷണവും പെണ്ണുപിടിത്തവുമായി കഴിയുകയായിരുന്നുവെന്ന് പിന്നീട് മാധ്യമങ്ങള്‍ നമുക്ക് പറഞ്ഞു തന്നു. സാധാരണക്കാരനായഈ  തമിഴ് വികലാംഗന്‍ അല്ലായിരുന്നു പ്രതിയെങ്കില്‍ നമ്മുടെ പോലിസും അധികാരികളും ചേര്‍ന്ന് കേസ് തേച്ചു മാച്ചു കളയുമായിരുന്നുവെന്ന് അന്ന് ചിലര്‍ നെടുവീര്‍പ്പിട്ടു.
അത് തെറ്റാണെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.  ആര്‍ക്കും വേണ്ടാത്ത ഒരു മൂന്നാം കിട കുറ്റവാളിയായ ഗോവിന്ദച്ചാമിക്കു വേണ്ടി വര്‍ധിത വീര്യത്തോടെ അണി നിരക്കുന്നത് അഞ്ച് അഭിഭാഷകരാണ്. അവരിലൊരാള്‍ മലയാളികള്‍ക്ക് അപരിചിതനാണ്. അഡ്വ. ബി.എ ആളൂര്‍. മുംബൈയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനാണ് അങ്ങേരെന്ന് മാധ്യമങ്ങള്‍. ചെന്നൈ ഹൈക്കോടതിയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനാണെന്നും ചില വാര്‍ത്തകളില്‍ കാണാം. ആളൂര്‍ വക്കീലിന്റെ നേതൃത്വത്തില്‍ ചാമിയെ രക്ഷിക്കാന്‍ ഒരുങ്ങിയിറങ്ങിയ മറ്റ് നാലു പേര്‍ കേരളത്തിലെ അഭിഭാഷകരാണ്.
ഇനിയും ഒരു അഭിഭാഷകന്റെ പേരു കൂടി ഇതുമായി ബന്ധപ്പെട്ടു പറഞ്ഞു കേള്‍ക്കുന്നുണ്ട്. അഡ്വ. സന്തോഷ് പൊതുവാള്‍. അടുത്ത ആഴ്ച ഗോവിന്ദച്ചാമിക്കു വേണ്ടി ഹൈക്കോടതിയെ സമീപിക്കുക ഇദ്ദേഹമായിരിക്കും. ക്രിമിനല്‍ അഭിഭാഷകനെന്ന നിലയില്‍ പേരെടുത്തയാളാണ് ഇദ്ദേഹമെന്ന് അറിയാന്‍ കഴിഞ്ഞു.  കുറ്റപത്രം റദ്ദാക്കുകയോ പുതിയ അന്വേഷണത്തിന് ഉത്തരവിടുകയോ വേണമെന്ന് ആവശ്യപ്പെട്ടാണ് അഡ്വ. പൊതുവാള്‍ ഹൈക്കോടതിയിലെത്തുന്നത്.

രണ്ട്
മകളുടെ ചിത്രത്തിനരികെ സൌമ്യയുടെ അമ്മ സുമതി

ഇതിലെന്താണ് ഇത്ര വലിയ കാര്യമെന്ന് ചോദിക്കാം. കേസുകളില്‍ പ്രതിഭാഗത്ത് മുന്തിയ വക്കീലന്‍മാര്‍ പ്രത്യക്ഷപ്പെടുന്നത് സ്വാഭാവികം. നിയമത്തിന്റെ പഴുതുകള്‍ക്കുള്ളിലൂടെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ട ആളെ രക്ഷിക്കാന്‍ അവര്‍ ശ്രമം നടത്തുന്നതും സ്വാഭാവികം. ഒരു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടാലും കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മാത്രമേ ഒരാള്‍ കുറ്റവാളിയാവുന്നുള്ളൂ. ആ നിലക്ക് ക്രിമിനല്‍ കോടതി നടപടികളിലെ സാധാരണ കാര്യം  മാത്രമാണ് ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍.
എന്നാല്‍, അത്ര സാധാരണമല്ലാത്ത മറ്റു ചില കാര്യങ്ങള്‍ ഇതോടൊപ്പമുണ്ട്. വെറുമൊരു സാധാരണ കേസല്ല മലയാളിക്ക് സൌമ്യാവധം. കേരളത്തിലെ സ്ത്രീ സഞ്ചാരത്തിന്റെ, സ്വാതന്ത്യ്രത്തിന്റെ രക്തസാക്ഷിയാണ് സൌമ്യ. മലയാളികളായ എല്ലാ സ്ത്രീകളിലും അവരുടെ രക്ഷിതാക്കളിലും മനുഷ്യപ്പറ്റ് ബാക്കിയുള്ള മറ്റൊല്ലാവരിലും ജീവിക്കാനുള്ള എല്ലാ പ്രതീക്ഷകളും കെടുത്തുന്ന വിധത്തിലാണ് സൌമ്യയെന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടത്. അതു കൊണ്ടാണ് ദിവസങ്ങളോളം സൌമ്യ മാധ്യമങ്ങളില്‍ നിറഞ്ഞത്. കടുത്ത ജനരോഷത്തെ ഭയന്ന് പ്രതിയായ ഗോവിന്ദച്ചാമിയെ പകല്‍വെളിച്ചത്തില്‍ തെളിവെടുപ്പിനോ പൊലീസ് സ്റ്റേഷനിലോ എത്തിക്കാന്‍ കഴിയാതിരുന്നത്. കേരളത്തിലും പുറത്തുമുള്ള മലയാളികളെല്ലാം സൌമ്യയുടെ ഘാതകനെ ഇപ്പോ കിട്ടിയാല്‍ കൊല്ലുമെന്ന് ശഠിച്ചത്. തെരുവുകളില്‍ സൌമ്യക്കു വേണ്ടി നിലവിളികള്‍ ഉയര്‍ന്നത്. ആദ്യ ദിവസങ്ങളില്‍ കണ്ണടച്ച റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ രായ്ക്കുരാമാനം ആശുപത്രിയില്‍ എത്തിയതും ട്രെയിനുകളില്‍ കുറച്ചു നാളത്തേക്കെങ്കിലും സുരക്ഷ ശക്തമാക്കുകയും ചെയ്തത്. സൌമ്യയുടെ മരണം ഒട്ടും സാധാരണമല്ല എന്നതു കൊണ്ടു മാത്രമാണ് എനിക്കിതു എഴുതേണ്ടി വരുന്നത്.
അത്രക്കു സാധാരണമല്ലാത്ത ഒരു കേസില്‍ പിന്നെന്തേ ഗോവിന്ദച്ചാമിയുടെ കാര്യത്തില്‍ മാത്രം സാധാരണവും സ്വാഭാവികവുമായ കാര്യങ്ങള്‍ സംഭവിക്കുന്നത്?

മൂന്ന്
ഗോവിന്ദച്ചാമി

അവിടെയാണ് കാര്യങ്ങള്‍ കിടക്കുന്നത്. ഓര്‍ത്തു നോക്കൂ ആ നാളുകള്‍. ഗോവിന്ദച്ചാമി പിടിക്കപ്പെട്ട ദിനങ്ങള്‍. എന്തായിരുന്നു അയാളെ കുറിച്ചുള്ള ഇമേജ്. ട്രെയിനുകള്‍ കുറ്റകൃത്യത്തിനുള്ള ഇടമായി കരുതുന്ന അനേകം കുറ്റവാളികളില്‍ ഒരാള്‍. ചെറുപ്പം മുതല്‍ കുറ്റകൃത്യങ്ങളില്‍ ചെന്നു പെട്ട ഒരു പെറ്റി ക്രിമിനല്‍. ഒരു സാധാരണ തമിഴ് വികലാംഗന്‍. ലൈംഗിക മനോരോഗമാണ് അയാള്‍ക്കെന്നും കേട്ടു. മറ്റനേകം ട്രെയിനുകളില്‍ സ്ത്രീകള്‍ക്കെതിരെ ആക്രമണം അഴിച്ചു വിട്ട ഒറ്റക്കൈയുള്ള ചെറുപ്പക്കാരന്‍ ഇയാളാണെന്ന് നിരവധി സ്ത്രീകളുടെ സാക്ഷ്യപ്പെടുത്തലുകള്‍  പത്രങ്ങളില്‍ കണ്ടു.
അത്രക്ക് സാധാരണക്കാരനെങ്കില്‍,വെറുമൊരു പെറ്റി ക്രിമിനലെങ്കില്‍ ഗോവിന്ദച്ചാമിക്കായി ഇത്രയും അഭിഭാഷക ശിങ്കങ്ങള്‍ അണനിരക്കുന്നതെന്തു കൊണ്ട്. ഗോവിന്ദച്ചാമിയെ രക്ഷിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ ഒരുങ്ങുന്നത് എന്തു കൊണ്ട്. നിങ്ങള്‍ക്കറിയാം, ഒരു കേസില്‍ കുടുങ്ങിയാല്‍ നല്ലൊരു അഭിഭാഷകനെ കിട്ടാനുള്ള തത്രപ്പാടുകള്‍. സാമ്പത്തിക ചെലവുകള്‍. ഒരു അഭിഭാഷകനെ കിട്ടാന്‍ അത്ര ചെലവുള്ളപ്പോഴാണ് ഇവിടെ അഞ്ച് പേര്‍. അതും കേരളത്തിനു പുറത്തുള്ള പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്റെ നേതൃത്വത്തില്‍  ഒരു കിടിലന്‍ സംഘം. ഹൈക്കോടതിയില്‍ അയാള്‍ക്കു വേണ്ടി ഹരജി നല്‍കാന്‍ മറ്റൊരു പ്രമുഖ അഭിഭാഷകന്‍ കൂടി. പ്രോസിക്യൂഷന് വേണ്ടിയാണെങ്കില്‍ ഒരേയൊരാള്‍. 
ആരാണ് ഈ അഭിഭാഷകരെ പ്രതിക്കായി ചുമതലപ്പെടുത്തിയത്. ഇത്ര കാശ് മുടക്കി, ഇത്ര മികച്ച രീതിയില്‍ കേസ് നടത്താന്‍ ഒരു സാധാരണ തെരുവു ക്രിമിനലിനു കഴിയുമോ. ഇല്ലെന്നുറപ്പ്. അപ്പോള്‍, പിന്നെ ആരാണ് ഗോവിന്ദച്ചാമിയെ രക്ഷിക്കാന്‍ രംഗത്തുള്ളത്. സാധാരണക്കാരല്ല എന്നുറപ്പ്. അപ്പോള്‍ പിന്നെയാര്. അതാണ് കണ്ടെത്തേണ്ടത്. അന്വേഷണ മാധ്യമപ്രവര്‍ത്തനത്തില്‍ വീരചരിതമെഴുതുന്ന കേരളത്തിലെ  പത്രങ്ങളോ ചാനലുകളോ എന്നാല്‍, ഈ പണി ചെയ്യുന്നേയില്ല. ഭൂട്ടാനില്‍ പോയി വരെ കാര്യങ്ങള്‍ കണ്ടെത്തുന്ന ജേണലിസ്റ്റ് ശിങ്കങ്ങളാരും എളുപ്പത്തില്‍ അന്വേഷിച്ചു കണ്ടെത്താനാവുന്ന കാര്യമായിട്ടും അക്കാര്യം പറയുന്നേയില്ല. മാത്രമല്ല, സൌമ്യക്കും ഗോവിന്ദച്ചാമിക്കും വേണ്ടി ദിവസങ്ങളോളം പത്ര സ്ഥലവും ചാനല്‍ സമയവും മുടക്കിയവരാരു ം കേസിനെ കുറിച്ച് കാര്യമായി പറയുന്നേയില്ല. ഒറ്റ കോളം വാര്‍ത്തയോ പ്രാദേശിക എഡിഷനിലെ അപ്രധാന സ്റ്റോറിയോ ആയി നാലഞ്ചു വരികള്‍ വരുന്നുണ്ട് എന്നത് സത്യം. അനുഷ്ഠാനം പോലെയാണത്. അതിനപ്പുറം കേസ് എങ്ങോട്ടു പോവുന്നു, ഗോവിന്ദച്ചാമിക്കു വേണ്ടി രംഗത്തിറങ്ങിയ വമ്പന്‍മാര്‍ ആര് എന്ന കാര്യത്തിലൊന്നും തല പുകക്കാന്‍ ആര്‍ക്കും നേരമേയില്ല. തെരുവിലും പൊലീസ് സ്റ്റേഷനുകളിലും സൌമ്യക്കു വേണ്ടി കലി തുള്ളിയാര്‍ത്ത നാട്ടുകാര്‍ക്കോ പൊതു പ്രവര്‍ത്തകര്‍ക്കോ റെയില്‍വേ സ്റ്റേഷനുകള്‍ ആക്രമിച്ച രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കോ  ഇക്കാര്യത്തില്‍ ആശങ്കകളേയില്ല.

നാല്

കേസിന്റെ സാക്ഷി വിസ്താരം തൃശൂര്‍ അതിവേഗ കോടതി നമ്പര്‍ ഒന്നില്‍ ജൂണ്‍ ആറിന് തുടങ്ങും.  പ്രാഥമിക വാദം കേള്‍ക്കല്‍ ഇന്നു നടന്നു. കുറ്റപത്രം വായിച്ചു കേട്ടയുടന്‍ ഗോവിന്ദച്ചാമി ആരോപണം നിഷേധിച്ചു.
കുറ്റപത്രത്തില്‍ അപാകതയുള്ളതിനാല്‍ അത് റദ്ദാക്കണമെന്നും വിചാരണ കൂടാതെ ഗോവിന്ദച്ചാമിയെ കുറ്റമുക്തനാക്കണമെന്നും പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. കുറ്റപത്രത്തിലെ വാദങ്ങള്‍  പരസ്പര വിരുദ്ധവും അവിശ്വസനീയവുമാണെന്നാണ് പ്രതിഭാഗം വാദം. ഇക്കാര്യം ഉന്നയിച്ചാണ് അവര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.
കുറ്റപത്രത്തില്‍ പോരായ്മ ഉണ്ടെങ്കില്‍ വിചാരണ സമയത്ത് ഇക്കാര്യം ആവശ്യപ്പെടാമെന്നാണ് ജഡ്ജി രവീന്ദ്ര ബാബു പറഞ്ഞത്. വിചാരണ സമയത്ത് ആ ആവശ്യം ഉന്നയിക്കപ്പെടുക തന്നെ ചെയ്യും. കുറ്റപത്രം പരസ്പര വിരുദ്ധമാണെന്ന് പ്രതിഭാഗം വാദിക്കും.

അഞ്ച്
 

സാധാരണ കേസുകളില്‍ പ്രതിയുടെ മോചനം എളുപ്പമാക്കുന്നതിനുള്ള ചില പൊടിക്കൈകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചെയ്തു വെക്കാറുണ്ട്. പ്രതികള്‍ പ്രമുഖരെങ്കില്‍ കളികളുടെ തോത് കൂടും. എസ് കത്തിപോലുള്ള കഥകള്‍ കുമിഞ്ഞു കൂടും. കുറ്റ പത്രം ആര്‍ക്കും നുഴഞ്ഞു കയറാവുന്ന വൈരുധ്യങ്ങളുടെ കൂടാരമായി മാറും.
ഇവിടെ അങ്ങിനെ സംഭവിക്കില്ല എന്നായിരുന്നു നമ്മുടെ മാധ്യമങ്ങളുടെ മുന്‍കൂര്‍ വിശകലനം. കാരണം ഗോവിന്ദച്ചാമി ഒരു മൂന്നാം കിട തമിഴ് ക്രിമിനല്‍. പോരാത്തതിന് വികലാംഗന്‍. അയാള്‍ക്കു പണ്ടു മുംബൈ അധോലോകവുമായി ബന്ധമുണ്ടായിരുന്നുവെന്നതടക്കം  ചില വിവരങ്ങള്‍ ആരെയും ഉദ്ധരിക്കാതെ ചില പത്രങ്ങള്‍ സ്കൂപ്പടിച്ചെങ്കിലും നേരം പോലെ അത് വിഴുങ്ങി. പിന്നെ അതാരും ഏറ്റു പിടിച്ചിട്ടുമില്ല.  ആ നിലക്ക്, കേസില്‍ ഇടപെടല്‍ നടത്താനാവാത്ത, സ്വാധീന ശക്തിയില്ലാത്ത, അഭിഭാഷക രംഗത്തെ വന്‍ തോക്കുകളെ അണിനിരത്താന്‍ ഒരു പാങ്ങുമില്ലാത്ത വെറുമൊരു സാധാരണ കേഡിയായാണ്  ഗോവിന്ദച്ചാമിയെ മാധ്യമങ്ങള്‍ നമുക്കു മുന്നില്‍ അവതരിപ്പിച്ചത്. നമ്മള്‍ വിശ്വസിച്ചതും.
ആ പരാമര്‍ശങ്ങളിലെ അഭിഭാഷക സാന്നിധ്യത്തെക്കുറിച്ചും ഉന്നത സ്വാധീനത്തെക്കുറിച്ചുമുള്ള മിത്തുകള്‍ അമ്പേ പരാജയപ്പെട്ടെന്ന് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നു. അപ്പോള്‍, കേസില്‍ കൈകടത്തല്‍ ഉണ്ടാവില്ലെന്ന വാദത്തിന് മാത്രമായി എങ്ങിനെ നിലനില്‍ക്കാനാവും. എങ്കില്‍ അക്കാര്യവും ഇനി ഗൌരവമായി കാണേണ്ടിയിരിക്കുന്നു. എങ്ങിനെയാണ് നമ്മുടെ ഏമാന്‍മാര്‍ ഈ കേസ് പണിതത്?കുറ്റപത്രം എങ്ങിനെ തയ്യാറാക്കി? അതില്‍ എത്ര വിടവുകളുണ്ട്? കേസിനാസ്പദമായ തെളിവുകളുടെ സ്വഭാവം എന്താണ? അവ നിലനില്‍ക്കത്തക്കതാണോ? സ്വാധീന ശക്തിയുള്ള പ്രബലമായ ഒരു വിഭാഗം ഒരു പക്ഷത്ത് നില്‍ക്കുന്ന സാഹചര്യം വ്യക്തമായ സ്ഥിതിക്ക് ഈ ചോദ്യങ്ങള്‍ ഇനിയെങ്കിലും ഗൌരവമായി പരിഗണിക്കണം.
ഗോവിന്ദച്ചാമിയുടെ റിമാന്റുമായി ബന്ധപ്പെട്ട് പ്രതിഭാഗം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ഈ സംശയം ബലപ്പെടുത്തുന്നതാണ്. കഴിഞ്ഞ മൂന്നാം തീയതി യാണ് വടക്കാഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ചാമിയുടെ റിമാന്റ് കാലാവധി 14 ദിവസത്തേക്ക് നീട്ടിയത്. റിമാന്റ് കാലാവധിക്കുള്ളില്‍ ഇയാളെ തൃശൂര്‍  സെഷന്‍സ് കോടതിയില്‍ ഹാജരാക്കണമെന്നും ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇക്കാലയളവില്‍ വിയ്യൂര്‍ സബ്ജയിലില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയെ കോടതിയില്‍ ഹാജരാക്കുകയോ റിമാന്റ് നീട്ടുകയോ ചെയ്തിട്ടില്ല.  അതിനാല്‍, ചാമിയെ ജയിലില്‍ വെക്കുന്നത് നിയമവിരുദധമാണെന്നും ജയില്‍ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ട് എന്നും കാണിച്ചാണ് 267ം വകുപ്പ് പ്രകാരം പ്രതിഭാഗം ഒരു ഹരജി നല്‍കിയത്. ജുഡീഷ്യല്‍ കസ്റ്റഡി നീട്ടാതെ ജയിലില്‍ പാര്‍പ്പിച്ചത് 309ം വകുപ്പിന്റെ ലംഘനമാണെന്ന് കാണിച്ച് മറ്റൊരു ഹരജിയും നല്‍കിയിട്ടുണ്ട്.
ചാമിക്ക് അനുകൂലമായ അവസ്ഥ സൃഷ്ടിക്കുന്ന നടപടിയാണിത്. ഇത്തരം അനേകം പഴുതുകളാവും കോടതിയില്‍ സഹായകമാവുക. നടക്കാനിരിക്കുന്ന ഇത്തരം അനേകം സംഭവങ്ങളാണ് ശരിക്കും പേടിപ്പിക്കുന്നത്.
ആറ്

ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട ചില വസ്തുതകള്‍ കൂടിയുണ്ട്. സൌമ്യയുടെ കുടുംബത്തിന് നല്‍കുമെന്ന് പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിന്റെ കഥയാണത്.
മൂന്ന് ലക്ഷം രൂപയാണ് സര്‍ക്കാര്‍ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്.  ദുരന്തം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും ഇത് നല്‍കാത്ത വിവരം  ഒരു പത്രം പുറത്തു വിട്ടപ്പോഴാണ് മൂന്നു ദിവസത്തിനുശേഷം ഈ തുക നല്‍കാന്‍ നടപടിയായത്. എന്നാല്‍, ഈ തുക മുഴുവനും സൌമ്യയുടെ അമ്മക്ക് നല്‍കിയില്ല. അതില്‍നിന്ന് 30, 000 രൂപ മെഡിക്കല്‍ കോളജിലെ ചികില്‍സാ ചെലവ് എന്നു പറഞ്ഞ് അധികൃതര്‍ ഈടാക്കി.
പൂര്‍ണമായും സൌജന്യമായി നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ചികില്‍സാ, സംസ്കാരത്തിന്റെ  ചെലവ് എന്ന പേരിലാണ് ഈ 30,000 രൂപ ഈടാക്കിയത്.
തുക വാങ്ങുന്നതിനെത്തിയ സൌമ്യയുടെ കുടുംബത്തെ ഒരു പാട് ഡിമാന്റുകളുമായി ഏറെ കഷ്ടപ്പെടുത്തിയാണ് ബാക്കി തുക നല്‍കിയത്.  സൌമ്യ മരിച്ചെന്നു തെളിയിക്കണം എന്നതായിരുന്നു ഒരു ഡിമാന്റ്. അതിനു മരണ സര്‍ടിഫിക്കറ്റ് ഹാജരാക്കണം. അത് കഴിഞ്ഞപ്പോള്‍ പിന്നെയും നിബന്ധന വന്നു. 10 വര്‍ഷത്തിലേറെയായി കുടുംബത്തെ തിരിഞ്ഞു നോക്കാതിരുന്ന സൌമ്യയുടെ പിതാവ് എപ്പോള്‍  വന്നു ചോദിച്ചാലും തുകയില്‍നിന്നുള്ള വിഹിതം നല്‍കുമെന്ന് അമ്മ മുദ്രപത്രത്തില്‍ എഴുതി നല്‍കണം. എന്നാലേ തുക നല്‍കൂ. അതെഴുതി നല്‍കിയപ്പോള്‍ മുദ്രപത്രത്തിന്റെ വിലയായ 150 രൂപയും അധികൃതര്‍ സൌമ്യയുടെ നിര്‍ധനയായ അമ്മ സുമതിയില്‍നിന്ന് ഈടാക്കി. പുറത്തുനിന്നും ജാമ്യക്കാരെ കൊണ്ടു വന്ന് മുദ്രപത്രത്തില്‍ ഒപ്പിടണമെന്നും ഒറ്റപ്പാലം തഹസില്‍ദാരുടെ നിര്‍ദേശ പ്രകാരം വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടു. റെയില്‍വേ നല്‍കുമെന്ന് പ്രഖ്യാപിച്ച മൂന്നു ലക്ഷം രൂപ സമയത്തിന് നല്‍കിയില്ലെന്ന് പറഞ്ഞ് വിമര്‍ശമുയര്‍ത്തിയ കേരള സര്‍ക്കാര്‍ തന്നെയാണ് സ്വന്തം കാര്യത്തില്‍ ഈ നെറികേടു കാണിച്ചത്.

നമുക്കെന്ത് ചെയ്യാനാവും


കാര്യങ്ങള്‍ എല്ലാം ഭദ്രമെന്നു പറഞ്ഞ് മാധ്യമങ്ങളും പൊതു സംഘടനകളും നിയമ, മനുഷ്യാവകാശ, സ്ത്രീ കൂട്ടായ്മകളും ഇനിയും ഉറക്കം തുടരരുത് എന്നു തന്നെയാണ് ഈ സാഹചര്യങ്ങള്‍ തെളിയിക്കുന്നത്.  പുതുതായി സ്ഥാനമേറ്റ മന്ത്രിസഭ ഇക്കാര്യത്തില്‍ കര്‍ശനമായ സമീപനം കൈക്കൊള്ളുക തന്നെ വേണം. സൌമ്യയുടെ മരണ സമയത്ത് ശക്തമായി രംഗത്തു വന്ന യു.ഡി.എഫ്, എല്‍.ഡി.എഫ് നേതാക്കള്‍ സത്യസന്ധമായി പ്രവര്‍ത്തിച്ചാല്‍ സൌമ്യക്ക് നീതി ലഭിക്കുന്നത് അകലെയാവില്ല. ഇതിനുള്ള അഭിപ്രായ രൂപവല്‍കരണമാണ് ഉണ്ടാവേണ്ടത്.
ഇന്റര്‍നെറ്റ് അടക്കമുള്ള മാധ്യമങ്ങളിലൂടെ ഒരു ജനത  ഉണര്‍ന്നെണീക്കുന്നതിന്റെ സാധ്യതകള്‍ ഹസാരേയുടെ സമരം കാണിച്ചു തന്നതാണ്. കേരളത്തില്‍ അത്തരം സാധ്യതകള്‍ ആരായേണ്ട നേരമാണിത്. അതിനു നമുക്കായില്ലെങ്കില്‍ സൌമ്യയെ കോടതി മുറിയില്‍ വീണ്ടും ക്രൂരമായി കൊലപ്പെടുത്തുന്നതിന് നമ്മളും പങ്കാളികളാവുകയാവും ഫലം.

(സൌമ്യ മരിച്ച നാള്‍ ഞാനിട്ട പോസ്റ്റും വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളും  മാധ്യമ, അഭിഭാഷക  സുഹൃത്തുക്കള്‍ നല്‍കിയ വിവരങ്ങളുമാണ് ഈ കുറിപ്പിന് അവലംബിച്ചത്.)




പ്രിയരേ,
ഇത് തുടര്‍ പോസ്റ്റ്.
എന്തു ചെയ്യാനാവുമെന്ന ആലോചന.
ഈ പോസ്റ്റ് കൂടി ശ്രദ്ധയില്‍ പെടട്ടെ
എന്ന ആഗ്രഹത്തോടെ ഇവിടെ ആഡ് ചെയ്യുന്നു


അതിനാല്‍, സൌമ്യക്കു വേണ്ടി 

നമുക്കൊരു പോരാട്ട വഴി തുറക്കാം


അനീതിക്കെതിരായ നമ്മുടെ ഈ രോഷാഗ്നി കെട്ടുപോവുമോ. 
സൌമ്യക്ക് നീതി കിട്ടാന്‍ നമുക്കെന്തു ചെയ്യാനാവും.  
നമുക്ക് ഈ അവസ്ഥകള്‍ മാറ്റിത്തീര്‍ക്കാനാവുമോ


പല വഴികളിലൂടെ മുന്നിലെത്തിയ അനേകം  വിവരങ്ങള്‍ ചേര്‍ന്നു ശ്വാസം മുട്ടിച്ച വല്ലാത്തൊരു അസഹനീയതയാണ് സൌമ്യയെ വീണ്ടും കൊല്ലരുത് എന്ന പോസ്റ്റ് ആയി മാറിയത്. മാധ്യമങ്ങള്‍ കണ്ണടക്കുകയും സൌമ്യയുടെ കേസില്‍ കാര്യങ്ങള്‍ വല്ലാത്തൊരു അവസ്ഥയിലേക്ക് ചെന്നു പതിക്കുകയും ചെയ്യുകയായിരുന്നു. ആരുമില്ലാത്ത വെറുമൊരു ക്രിമിനലെന്ന് എല്ലാവരും ഉറപ്പിച്ച ഗോവിന്ദച്ചാമിയെന്ന വികലാംഗനു വേണ്ടി വന്‍ അഭിഭാഷക പട രംഗത്തിറങ്ങി. കേസ് ദുര്‍ബലമാണെന്ന അവരുടെ വാദങ്ങള്‍ ശക്തമായി. ആരാണ് ചാമിക്കു പിന്നിലെന്നും കേസ് എന്തായി മാറുമെന്നുമുള്ള ആശങ്ക  മാധ്യമങ്ങളൊന്നും കാണാതിരിക്കുകയും  പ്രതീക്ഷയര്‍പ്പിച്ചവരെല്ലാം നിശബ്ദരാവുകയും ചെയതപ്പോഴാണ് അധികമാരും കാണാത്ത സ്വന്തം  ബ്ലോഗില്‍ ആശങ്കകളുടെ ആ രാത്രി പകര്‍ത്താന്‍ ശ്രമിച്ചത്.
വല്ലാത്തൊരനുഭവമായിരുന്നു അത്. സമാനമായ ആധികളും ആശങ്കകളും പങ്കിട്ട്, ഇനിയും മനുഷ്യപ്പറ്റ് വറ്റിയിട്ടില്ലെന്ന്  ഉറപ്പുതന്ന്, മനുഷ്യത്വത്തിലും ജീവിതത്തിലുമുള്ള വിശ്വാസം ഉറപ്പിച്ച്  അനേകം മനുഷ്യര്‍ മുന്നിലെത്തി. അറിയാത്ത ആയിരങ്ങള്‍. അതു വരെ നൂറു പേര്‍ തികച്ചു വായിക്കാത്ത പോസ്റ്റ് ഇതെഴുതുമ്പോള്‍ നാലായിരത്തോളം പേര്‍ വായിച്ചു കഴിഞ്ഞു. 20നപ്പുറം കടക്കാത്ത കമന്റുകള്‍ നൂറു കവിഞ്ഞു. അറിയാത്ത അനേകം മനുഷ്യരുടെ പിന്തുണയും നിലനില്‍ക്കുന്ന അവസ്ഥകളോടുള്ള അണപൊട്ടിയ രോഷവും സങ്കടവും നേരിട്ടറിയാന്‍ കഴിഞ്ഞു.
സൌമ്യയുടെ മരണം നമ്മളിലെല്ലാം ഉണ്ടാക്കിയ നടുക്കമാണ്, നമ്മുടെയും പ്രിയപ്പെട്ടവരുടെ ജീവിതത്തിന്റെ തായ് വേരറുക്കാന്‍ ഒരൊറ്റക്കയ്യന്‍ എവിടെയോ കാത്തിരിക്കുവെന്ന  ഭയമാണ് കുമിഞ്ഞു കൂടിയ ഈ പ്രതികരണങ്ങള്‍. അതില്‍ നമ്മുടെ സാഹചര്യങ്ങളോടുള്ള തെറിവിളികളുണ്ട്. പ്രതികരണ ശേഷിയുടെ ഒരു കാലം വരണമെന്ന അകമഴിഞ്ഞ ആഗ്രഹങ്ങളുണ്ട്. സൌമ്യക്ക് നീതി കിട്ടണമെന്ന പ്രാര്‍ഥനയുണ്ട്. ഇനിയും സൌമ്യമാര്‍ ഉണ്ടാവരുതെന്ന നിര്‍ബന്ധങ്ങളുണ്ട്. നമ്മുടെ സര്‍ക്കാര്‍ കേസ് ശക്തമായി കൈകാര്യം ചെയ്യണമെന്നും കേസുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ മാധ്യമങ്ങളാല്‍ അന്വേഷിക്കപ്പെടണമെന്നുമുള്ള ആവശ്യങ്ങളുണ്ട്. സാമൂഹിക അസമത്വ ങ്ങളോടും ജീര്‍ണതയോടുള്ള കത്തുന്ന പ്രതിഷേധമുണ്ട്. നിത്യജീവിതം നമ്മളില്‍ വിതക്കുന്ന നിസ്സംഗതയില്‍നിന്ന് ഒന്ന് നട്ടെല്ലു നിവര്‍ത്തി നില്‍ക്കണമെന്ന പ്രത്യാശയുണ്ട്. ഇന്റര്‍നെറ്റ് എന്ന മീഡിയത്തില്‍നിന്ന് ഉയര്‍ന്നു വന്ന സമകാല കൊടുങ്കാറ്റുകളിലേക്ക് ഈ പ്രതികരണങ്ങള്‍ പരിവര്‍ത്തനം ചെയ്യപ്പെടണമെന്ന അടങ്ങാത്ത ആഗ്രഹങ്ങളുണ്ട്. അതില്‍, നമ്മള്‍ ഇപ്പോഴും മനുഷ്യരാണെന്ന വിട്ടുവീഴ്ചയില്ലാത്ത ഉറപ്പുണ്ട്.

രണ്ട്

തീര്‍ച്ചയായും മുന്നോട്ടേക്ക് നീങ്ങേണ്ട അനിവാര്യതയിലേക്കാണ് ഈ പ്രതികരണങ്ങള്‍, ഈ വായനകള്‍ വിരല്‍ ചൂണ്ടുന്നത്. പാളത്തില്‍ വീണ് ക്രൂരപീഡനത്തിരയായി ഇഞ്ചിഞ്ചായി മരിച്ച പാവമൊരു പെണ്‍കുട്ടിയുടെ ചോരയോടു നീതി പുലര്‍ത്തേണ്ട  ബാധ്യതയിലേക്കാണ് ഈ വാക്കുകള്‍ നമ്മെ എത്തിക്കുന്നത്. ഒരു പാടു കാര്യങ്ങള്‍ക്ക് വഴിമരുന്നിടാന്‍ കരുത്തുള്ള  ഒരു യുവത്വം ശേഷിക്കുന്നുവെന്ന് കാണിച്ചു കൊടുക്കേണ്ട നേരമാണ് നമുക്കു മുന്നില്‍ വന്നുപെട്ടത്.
പ്രിയപ്പെട്ടവരേ, ഇത് ഒന്നിച്ചു നില്‍ക്കേണ്ട നേരം. തിരക്കുള്ള ജീവിതത്തിനിടയിലും ഓരോരുത്തര്‍ക്കും കഴിയുന്ന അനേകം കാര്യങ്ങളുണ്ട്.  സാമൂഹിക അഭിപ്രായ രൂപീകരണത്തിനാവും. ഇപ്പോഴും ഉറക്കം തുടരുന്ന സര്‍ക്കാറിനെയും ബ്യൂറോക്രസിയെയും നീതിപീഠത്തെയും മാധ്യമലോകത്തെയും ഉണര്‍ത്താനും നമുക്കാവും. സൈബര്‍ ലോകത്തെ ഒച്ചയില്ലാത്ത അനേക ശബ്ദങ്ങള്‍ ഒന്നിച്ചു ചേര്‍ന്നാണ് ഈജിപ്തിലും തുണീഷ്യയിലും ഭരണമാറ്റത്തിന് വഴിയൊരുക്കിയത്. പശ്ചിമേഷ്യയിലെ അനേകം ഭരണകൂടങ്ങള്‍ക്കും ലോകത്തെങ്ങുമുള്ള മര്‍ദക ഭരണാധികാരികള്‍ക്കുമെതിരായ പോരാട്ടത്തിന്റെ കൊടുങ്കാറ്റുകള്‍ പുറപ്പെട്ടതും പുറപ്പെടുന്നതും പുതിയ സാങ്കേതിക വിദ്യകളുടെയും ഇന്‍ര്‍നെറ്റിന്റെയും മുന്‍കൈയിലാണ്. ഇന്ത്യയില്‍, പ്രിയദര്‍ശിനി മട്ടു കേസിലും ജെസീക ലാല്‍  വധക്കേസിലും നിധീഷ് കതാരാ വധക്കേസിലും പിങ്ക് ചഡ്ഡി,, ജ ഗോ രേ  കാമ്പെയിനുകളിലും ബിനായക്സെന്നിന്റെ മോചനത്തിലും  ഇങ്ങേയറ്റത്ത് ഹസാരേയുടെ സമരത്തിലും ആണവനിലയ വിരുദ്ധ കാമ്പെയിനുകളിലും നിര്‍ണായക ഘടകമാവാന്‍ സൈബര്‍ ലോകത്തിനു കഴിഞ്ഞിട്ടുണ്ട്.
മൂന്ന്
 
പറഞ്ഞു വന്നത്, നമ്മുടെ മുന്നിലുള്ള സാധ്യതകളെ കുറിച്ചാണ്. നമുക്കു മുന്നിലുള്ള വെല്ലുവിളികളെ കുറിച്ചും നമുക്കു മറി കടക്കാനാവുന്ന അതിരുകളെക്കുറിച്ചുമാണ്. സൌമ്യ കേസില്‍ നീതി ഉറപ്പാക്കാനും  കേസ് അട്ടിമറിക്കാതിരിക്കാനുമുള്ള സാമൂഹിക ജാഗ്രതയുടെ മുന്നണിയില്‍ നില്‍ക്കാന്‍ നമുക്കാവുക തന്നെ ചെയ്യും. സൌമ്യയുടെ ചോരക്കു വേണ്ടിയുള്ള  പോരാട്ടമായി നമ്മുടെ പ്രതീക്ഷകളെ, പ്രാര്‍ഥനകളെ വളര്‍ത്താന്‍ നമുക്ക് കഴിയാതിരിക്കില്ല. അതിന് എന്തൊക്കെ ചെയ്യാനാവുമെന്ന കാര്യം നമുക്ക് ഒന്നിച്ച് ആലോചിക്കേണ്ടതുണ്ട്. ഉപയോഗിച്ച സമര മാര്‍ഗങ്ങളും പുതിയ സമര രീതികളെ കുറിച്ച അന്വേഷണവും പുത്തന്‍ പോരാട്ട തന്ത്രങ്ങളും ആവിഷ്കരിക്കാന്‍ സൌമ്യക്കെതിരായ അനീതിക്കെതിരെ ഒന്നിച്ചുയര്‍ന്ന നമ്മുടെ ശബ്ദങ്ങള്‍ക്ക് കഴിയാതെ വരില്ല.

നമുക്കെന്താണ് ചെയ്യാനാവുക?
തീര്‍ച്ചയായും ഇത്തരമൊരു സംരംഭത്തിനു ചാലകശക്തിയാവാനുള്ള നേരമോ സാവകാശമോ ഇല്ലാത്തവരാണ് നമ്മളെല്ലാവരും.
ഒരു കാര്യത്തിന്റെയും മുന്നില്‍നിന്നു ശീലമില്ലാത്ത  എന്നെപ്പോലുള്ളവര്‍ക്ക് ഇത്തരമൊരു വലിയ കൂട്ടായ്മ മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയണമെന്നില്ല. എങ്കിലും കഴിയുന്ന ചില നിര്‍ദേശങ്ങള്‍, ചില ആഗ്രഹങ്ങള്‍ നിങ്ങളുടെ മുമ്പാകെ സമര്‍പ്പിക്കുകയാണ്. ഇതിന്റെ പ്രയോഗികതയെക്കുറിച്ചോ ഫലപ്രാപ്തിയെക്കുറിച്ചോ പറയാന്‍ ഞാനാളല്ല. അതിനു കഴിയുന്ന അനേകരുടെ മുന്‍കൈയില്‍ ഫലവത്തായ ചിലതായി മാറാന്‍ തീര്‍ച്ചയായും നമ്മുടെ സത്യസന്ധവും വൈകാരികവുമായ ഈ പ്രതീക്ഷകള്‍ക്ക് കഴിയാതിരിക്കില്ല എന്നാണു വിശ്വാസം. അതിനു വേണ്ടി മാത്രമാണ് ഈ കുറിപ്പ്.

നാല്

വീണ്ടും മുന്നില്‍ വരുന്നു, ആ ചോദ്യം. നമുക്കെന്ത് ചെയ്യാനാവും?
ഉത്തരം പറയാനാവുക നമ്മളോരോരുത്തര്‍ക്കുമാണ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങളും, നെറികെട്ട അതിന്റെ പോക്കോടുള്ള നമ്മുടെ പ്രതിഷേധങ്ങളും എത്തേണ്ടിടത്ത് എത്തിക്കാനാവാന്‍  നമുക്കാവും. ഇന്റര്‍നെറ്റിനെ സാമൂഹിക പോരാട്ടത്തിനുള്ള ഉപാധികളാക്കുന്ന നിരവധി കൂട്ടായ്മകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും  ബ്ലോഗ് അക്കാദമി പോലുള്ള സംരംഭങ്ങളും സക്രിയമായി പൊതു സമൂഹത്തില്‍ ഇടപെടാനാവുന്ന എഴുത്തുകാരുടെയും ആക്റ്റിവിസ്റ്റുകളുടെയും  സൈബര്‍ കൂട്ടങ്ങളും നിലവില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം കൂട്ടായ്മകളിലേക്ക് ഈ സന്ദേശം, നമ്മുടെ പ്രതിഷേധങ്ങള്‍ എത്തിക്കേണ്ടതുണ്ട്. അവരുടെ മുന്‍കൈയില്‍ വിശാലമായ സഖ്യങ്ങള്‍ രൂപപ്പെടുന്ന വിധത്തില്‍ കാര്യങ്ങളെത്തിക്കണം. ഒന്നിച്ചും അല്ലാതെയും ഒരു ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന അത്തരം സംരംഭങ്ങള്‍ക്ക് നിലവിലെ ഈയവസ്ഥ മാറ്റാനാവുക തന്നെ ചെയ്യും.
സൌമ്യ കേസുമായി ഏതൊക്കെയോ കാരണങ്ങളാല്‍ പുറംതിരിഞ്ഞുനില്‍ക്കുന്ന മാധ്യമങ്ങളുടെ സര്‍ഗാത്മകശേഷി വിനിയോഗിക്കപ്പെടണം. മാധ്യമപ്രവര്‍ത്തകരും ആക്റ്റിവിസ്റ്റുകളുമടങ്ങുന്ന ഒരുപാടു പേര്‍ നമുക്കിടയിലുണ്ട്. അവര്‍ വഴിയും അല്ലാതെയും സൌമ്യ കേസില്‍ ജാഗരൂകമായി ഇടപെടുന്നതിന് മാധ്യമങ്ങളെ പ്രേരിപ്പിക്കുന്നതിനുള്ള സമ്മര്‍ദ്ദ ശക്തിയായി മാറാന്‍ നമുക്കാവണം. നിരവധി രാഷ്ട്രീയ പ്രസ്ഥാനങ്ങളുണ്ട്. സാമൂഹിക പ്രസ്ഥാനങ്ങളുണ്ട്. യുവജന, സ്ത്രീ, മനുഷ്യാവകാശ കൂട്ടായ്മകളുണ്ട്. ഇവയില്‍ പലതും സൌമ്യ കൊല്ലപ്പെട്ട വേളയില്‍ ശക്തമായി രംഗത്തു വന്നിരുന്നു. സര്‍ക്കാറിനെയും റെയില്‍വേയെയും ഇളക്കിമറിക്കുന്നതിന് ഇവരുടെ പ്രതിഷേധാഗ്നി ഏറെ പങ്കുവഹിച്ചിട്ടുണ്ട്. ഈ കൂട്ടായ്മകളെ യഥാസമയം കാര്യങ്ങള്‍ അറിയിക്കുന്നതിനും അവയെ ഒന്നിപ്പിക്കുന്നതിനും കഴിയുമെങ്കില്‍ നമുക്കേറെ ചെയ്യാനാവും.
അഞ്ച്

പുതിയ സംസ്ഥാന മന്ത്രിസഭ ഇമേജ് രൂപവല്‍കരണമടക്കമുള്ള കാര്യങ്ങളില്‍ അതീവ ശ്രദ്ധ കാണിക്കുന്ന നേരമാണിത്. കാര്യങ്ങള്‍ പൂര്‍ണമായി രാഷ്ട്രീയവല്‍കരിക്കപ്പെടും മുമ്പ് സര്‍ക്കാറിനെ കൊണ്ട് സുപ്രധാനമായ ചില കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ നമുക്ക് കഴിയണം. പ്രോസിക്യൂഷന്‍ ഭാഗം കൂടുതല്‍ ശക്തമാക്കുക, ആളും സന്നാഹവും കൂടുതലുള്ള പ്രതിഭാഗത്തെ നേരിടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇച്ഛാശക്തി നല്‍കുക, പ്രതിഭാഗം വാദിക്കുന്നത് പോലെ കേസ് നടപടികളും അന്വേഷണവും ദുര്‍ബലമാണോ എന്ന് പരിശോധിക്കുക, അങ്ങനെയെങ്കില്‍ പോരായ്മകള്‍ നികത്താനുള്ള നടപടികള്‍ കൈക്കൊള്ളുക, സൌമ്യയുടേതു പോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് ട്രെയിന്‍ യാത്രയിലെ സുരക്ഷ  ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങളില്‍  സര്‍ക്കാര്‍ ഇടപെടുന്ന തരത്തില്‍ സമ്മര്‍ദ്ദം വളരേണ്ടതുണ്ട്. ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്തു മുന്നോട്ടു നീങ്ങേണ്ട സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷ സംഘടനകളെയും സക്രിയമാക്കുന്നതിനുള്ള ശ്രമങ്ങളും ഉണ്ടാവേണ്ടതുണ്ട്.

ആറ്


ആദ്യഘട്ടമായി , ഫേസ് ബുക്ക്, ട്വിറ്റര്‍ പോലുള്ള  സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ ജസ്റ്റിസ് ഫോര്‍ സൌമ്യ പേജുകള്‍ തുറക്കാം. കേസുമായി ബന്ധപ്പെട്ടു ലഭിക്കുന്ന വിവരങ്ങള്‍ കൈമാറാം. കേസില്‍ സാമൂഹികമായ ജാഗ്രത ഉണ്ടാവുന്നതിന് അതേറെ സഹായകമാവാതിരിക്കില്ല. ഇക്കാര്യങ്ങളില്‍ ജാഗ്രത പാലിക്കാന്‍ മാധ്യമങ്ങളെ പ്രേരിപ്പിക്കുന്ന വിധം ചര്‍ച്ചകളിലൂടെയും  മറ്റും അഭിപ്രായരൂപീകരണം നടത്താനാവും. ബ്ലോഗുകള്‍ക്കും  ഗൂഗിള്‍ ബസ്, കൂട്ടം പോലുള്ള സൈബര്‍ ഇടങ്ങള്‍ക്കും ഈയൊരു ലക്ഷ്യത്തിനു വേണ്ടി  ഏറെ ചെയ്യാനാവും.  ചെറുകൂട്ടായ്മകളുടെ മുന്‍കൈയില്‍ വെബ്സൈറ്റുകള്‍ ആരംഭിച്ചും പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാനാവും. എല്ലാ തലങ്ങളിലുമുള്ള പ്രൊഫഷണലുകളും പ്രതിഭകളും നിറഞ്ഞ സൈബര്‍ ഇടത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ അത്ര ബുദ്ധിമുട്ടാവാന്‍ ഇടയില്ല.
പെറ്റീഷന്‍ ഓണ്‍ലൈന്‍ വഴിയും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാവും. ബിനായക് സെന്നിന്റെ മോചനം അടക്കമുള്ള വിഷയങ്ങളില്‍ പെറ്റീഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നിരവധി പേര്‍ നമ്മുടെ കൂട്ടത്തില്‍ തന്നെയുണ്ട്. ഈ പ്രവര്‍ത്തനങ്ങളില്‍ അവരുടെ മുന്‍കൈ ഉണ്ടാവേണ്ടിയിരിക്കുന്നു.

ഏഴ്



ഇനി ചെയ്യാനാവുന്നത് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും മറ്റും ഇ മെയില്‍ വിലാസങ്ങളിലേക്കും മൊബൈല്‍ ഫോണുകളിലേക്കും ഇ^ മെയിലുകളും എസ്.എം.എസുകളും അയക്കുക എന്നതാണ്. സൌമ്യയുടെ കേസ് അട്ടിമറിക്കപ്പെടാതിരിക്കുന്നതിന് അടിയന്തിര ഇടപെടല്‍ നടത്തുക  എന്നതു പോലുള്ള സന്ദേശങ്ങള്‍ അയക്കാനാവും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ
മൊബൈല്‍ ഫോണ്‍ നമ്പറുകള്‍:
9447592042
9447276535
9447452350
ഇ മെയില്‍ വിലാസം:
chiefminister@kerala.gov.in

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍:
9447711500
(ഇ-മെയില്‍ വിലാസം കിട്ടിയില്ല)

എട്ട്

പ്രിയപ്പെട്ടവരേ,
എന്റെയും നിങ്ങളോരുത്തരുടെയും ഉള്ളിലെ രോഷവും സങ്കടങ്ങളുമൊക്കെയാണ് ഈ തുടര്‍ പോസ്റ്റിനു കാരണം. വെറുമൊരു ബ്ലോഗ് പോസ്റ്റ്  മാത്രമായി നമ്മുടെ മനുഷ്യപ്പറ്റ് ആളിക്കത്തിയ ഈ അവസ്ഥ മാറരുത് എന്ന ആഗ്രഹം.
ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങുകയോ ആക്ററിവിസത്തെക്കുറിച്ച്  എന്തെങ്കിലും ഫലപ്രദമായി പറയാനോ കഴിയാത്ത ഒരാള്‍ മുന്നോട്ടു വെക്കുന്ന കേവല അഭിപ്രായങ്ങള്‍ മാത്രമാണിത്. സൌമ്യക്കു നീതി ലഭിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഒരു തുടക്കമിടുക എന്നത് മാത്രമാണ് ലക്ഷ്യം.  ഇതിനെ കുറിച്ച് നിങ്ങളോരുത്തരുടെയും അഭിപ്രായങ്ങള്‍   ചേര്‍ത്തുവെക്കുമ്പോള്‍, നമ്മുടെ സംസാരം തുടരുമ്പോള്‍ മുന്നോട്ടു പോവാനുള്ള ഒരു വഴി തെളിയുമെന്നു തന്നെയാണ് വിശ്വാസം. അങ്ങിനെയാവട്ടെ എന്നാഗ്രഹിക്കുന്നു.

http://verutheorila.blogspot.com/2011/05/blog-post_21.html


https://www.facebook.com/pages/Justice-for-Soumya/187617734621950


http://globalvoicesonline.org/2011/05/26/india-malayalam-bloggers-campaign-for-soumya/

Wednesday, May 18, 2011

ഏകാന്തതയുടെ നൂറു നെടുവീര്‍പ്പുകള്‍

ഏകാന്ത നേരങ്ങളുടെ പകര്‍ത്തിയെഴുത്ത്. പുസ്തകവും പാട്ടും മടുപ്പിക്കുന്ന ചില നേരങ്ങള്‍.  വാതിലില്‍ ഏകാന്തത മുട്ടുന്നു



പൊരിക്കും മുമ്പ് മീനിനെ വരിഞ്ഞു മുറിക്കുന്നതുപോലെ കുറച്ചു നാളായി ചുട്ടുപൊള്ളുന്ന ഒരേകാന്തത  ഉടലാകെ ഉപ്പുമുളകും  തേക്കുന്നു.  തിരക്കൊഴിയല്ലേ എന്ന് സദാ ആഗ്രഹിച്ചുപോവുന്നു.  ഒരുകാലത്ത് ജീവിതത്തിന്റെ അര്‍ഥമെന്നു കരുതിയ യാത്രകള്‍ മടുപ്പും ഏകാന്തതയും കൊണ്ട് വല്ലാതെ ഭയപ്പെടുത്തുന്നു. ഒറ്റക്കാവുന്ന നേരങ്ങളെ ഭയന്ന് ഭയന്ന് നേരം വെളുത്തുപോവുന്നു.
എന്തു കൊണ്ടാവും ഇപ്പോഴിങ്ങനെ. ഒറ്റക്കാവുമ്പോള്‍  കൂടിക്കൂടി വരുന്ന നിശãബ്ദതയുടെ, മൌനത്തിന്റെ കൂട്ടപ്പൊരിച്ചില്‍ നേരിടാനാവാതെ പോവുന്നതു കൊണ്ടാവാം.  പുതിയ കാലവും ജീവിതവും അപരിചിത ദേശവും വിതയ്ക്കുന്ന അന്യഥാ ബോധവുമാവാം.
എന്തായാലും, ഒന്നുറപ്പ്. ഏകാന്തത വിശക്കുന്ന നാക്കു നീട്ടി ഈ മുറിയിലേക്കുറ്റു നോക്കുന്നു. ഈ വീട്ടില്‍ മറ്റൊരാളുടെയും ശബ്ദമില്ല. പുറത്ത് കറങ്ങിത്തിരിയുന്ന കാറ്റില്ല. വേനലിന്റെ അവസാന ആസക്തികള്‍ നക്കിത്തുടച്ച  മരങ്ങളില്‍ ഒരില പോലും അനങ്ങുന്നില്ല.

വെറുതെ കിട്ടിയ ഒരവധി ദിനം.മടുപ്പും ഏകാന്തതയും ചേര്‍ന്ന് പതിവു പോലെ ജുഗല്‍ബന്ദി. ആ ഇടനേരത്താണ്  ഏകാകികളെക്കുറിച്ച ചിന്ത ആര്‍ത്തിരമ്പിയെത്തിയത്. ഒറ്റക്കാവലിനെ കുറിച്ച് എഴുതണമെന്നു തോന്നി. അടുത്ത പോസ്റ്റ് ഏകാന്തതയെക്കുറിച്ചെന്ന് ഉറപ്പിച്ചു.
ഇത്തിരി എഴുതിക്കഴിഞ്ഞപ്പോഴേക്കും മടുപ്പിന്റെ കൈ നീണ്ടു നീണ്ടു വന്നു വിരലുകള്‍ മടക്കി. ഒഴുക്കില്ലാത്ത വെറും കൃത്രിമത്വമായി മാറുകയാണോ എഴുത്തുമെന്ന ചിന്ത വന്നപ്പോള്‍ വാക്കുകള്‍ ബ്രേക്കിട്ടതുപോലെ നിന്നു.  ബാക്കി കിടക്കുന്നവ മുറിഞ്ഞ പല്ലിവാലുപോലെ  ഇടക്കെന്നെ നോക്കി.

രണ്ട്


ഇന്നാണ് വീണ്ടും ഏകാന്തത മറ നീക്കി വന്നു കൈ പിടിച്ചത്. മനോഹരമായ രണ്ടു കവിതകളിലൂടെ. സ്മിത മീനാക്ഷിയുടെ 'ഏകാന്തം', രാമൊഴി എന്ന ബ്ലോഗിലെ ഒറ്റക്കിരിക്കുന്നവര്‍ എന്നീ കവിതകള്‍.  . രണ്ടും  ഏകാന്തത  തെഴുത്ത വനങ്ങള്‍. കഴിഞ്ഞ ദിവസം സുസ്മേഷ് ചന്ദ്രോത്തിന്റെ പോസ്റ്റ് വായിച്ചിരുന്നു. വിരഹത്തിന്റെ ഇരുകരകളെക്കുറിച്ചുള്ള കുറിപ്പ്. പ്രണയമാണതിന്റെ അടി നൂല്‍. എങ്കിലും ഏകാന്തതയുടെ വല്ലാത്ത മണമുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. 
അങ്ങിനെ രണ്ടു കവിതകള്‍. രണ്ടിലും ഏകാന്തത.
സ്മിതയുടെ കവിത ഒറ്റ എന്ന ഫീല്‍ മനോഹരമായി പകര്‍ത്തുന്നു.

തനിച്ചാണിരുത്തം
പാതികണ്ണടച്ചീ പകലിന്റെ
സൂചിയില്‍ നൂല്‍
കോര്‍ത്തുകോര്‍ത്തിരുട്ടിന്‍
തിരശ്ശീലചേര്‍ത്തു തുന്നും വരെ.

തനിച്ച് എന്ന വാക്കിന്റെ കൈ പിടിച്ച് ജീവിതത്തിന്റെ പല കരകളില്‍  നടക്കുന്നു. ഉറക്കം, ഇറക്കം,  നടത്തം, ഇരുത്തം, മടക്കം എന്നിങ്ങനെ ഭിന്നാവസ്ഥകളെ ഏകാന്തതയുടെ തീ വെളിച്ചത്തില്‍ വായിക്കുന്നു.  അവസാന വരികളില്‍ പൊടുന്നനെ പാഞ്ഞുവരുന്ന മരണസന്ധി ജീവിതത്തെക്കുറിച്ചുള്ള ദാര്‍ശനികമായ ഒരു തലത്തിലേക്ക് കവിതയെ ഉയര്‍ത്തുന്നു.  വാക്കുകള്‍ വൈയക്തിക ഭാവം വെടിഞ്ഞ് കവിതക്കു മാത്രം ആവിഷ്കരിക്കാനാവുന്ന മറ്റൊരു തലം തൊടുന്ന മനോഹരാനുഭവം. 
രാമൊഴിയുടെ കവിത   ഒറ്റക്കിരിക്കുന്നവരെക്കുറിച്ചാണ്. ഒറ്റക്കിരിക്കുന്നവരുടെ മുറിയില്‍ തങ്ങിനില്‍ക്കുന്നത് ഇറങ്ങിപ്പോയവരുടെ ഗന്ധം. ഏകാകികളുടെ ഇരുട്ട് അവസാന വാക്കല്ല അവിടെ. ചോരച്ച ഇരുട്ടിനെ മുറിച്ച് ഏകാകിയായ ഒരമ്പിളി വരുന്നുണ്ട്.

ജനലിനപ്പുറം
ഇളം കടും പച്ചകള്‍, മഞ്ഞകള്‍.
കാറ്റ് പിടിക്കുന്നു, ഇലകളില്‍;
നിറങ്ങളുടെ ഉന്മാദം, 
മണ്ണില്‍ നിഴല്പ്പൂരം. 


അസാധാരണമായ ദൃശ്യപരതയാണ് ഈ കവിതയെ ആഹ്ലാദഭരിതമാക്കുന്നത്. വിഷ്വലുകള്‍ളുടെ പെരുമഴ. വാക്കുകള്‍ ദൃശ്യങ്ങളായി മറ്റൊരു ലോകം തീര്‍ക്കുന്നു.
ദൃശ്യങ്ങളിലൂടെ മൌനവും നിശãബ്ദതയും കട്ട പിടിച്ച ഇരുട്ടുമായി ഏകാന്തത  നമ്മെ പൊതിയുന്നു.
ഏകാന്തതയെക്കുറിച്ച്, തനിച്ചാവുന്നതിനെ കുറിച്ച ഈ കവിതകള്‍ വായിച്ചതോടെ, നേരത്തെ പാതി എഴുതി നിര്‍ത്തിയ ഏകാന്തതയിലേക്ക് വീണ്ടും മനസ്സ് വേച്ചു വേച്ചു നടന്നു. ഒന്നുമല്ലാത്ത എന്തൊക്കെയോ  വാക്കിന്‍ നദിയില്‍ പൊങ്ങിക്കിടന്നു.

മൂന്ന് 


മുറിയിലിപ്പോള്‍ ഇരുട്ട്. ജാലകത്തിനു പുറത്ത് നിലാവ്. പുറത്തെ മരങ്ങളില്‍  പാവമൊരു കാറ്റ് താളം പിടിക്കുന്നു. അകലെ എവിടെയോ  ഏതൊക്കെയോ പക്ഷികള്‍ ഓര്‍മ്മകളെ കൂകിയുണര്‍ത്തുന്നു.
രാത്രിയാണ്. ഒന്നും ചെയ്യാനില്ലാത്തൊരു പാതിര. മേശപ്പുറത്ത് പുസ്തകങ്ങള്‍ ചിതറിക്കിടക്കുന്നു. അവയില്‍ വായിച്ചു തീര്‍ക്കാനാവാതെ ബാക്കിയായ അക്ഷരങ്ങള്‍.  തീര്‍ക്കാനാവുന്നില്ല ഫിക്ഷനുകള്‍. പുതിയതും പഴയതുമായ കവിതകള്‍ വായിച്ചു തീരാതെ പാതി തുറന്നു കിടക്കുന്നു.
പണ്ടിങ്ങനെയേ ആയിരുന്നില്ല. ഓരോ പേജുകളും ഉള്ളിനുള്ളിലേക്കു തുളച്ചു കയറുമായിരുന്നു.  വാക്കുകള്‍ ജീവിതാനുഭവങ്ങളുമായി കലഹിച്ച് , ഓര്‍മ്മകളുടെയും ചിന്തകളുടെയും അജ്ഞാതമായ ശിഖരങ്ങള്‍ സ്പര്‍ശിക്കുമായിരുന്നു. എത്ര വൈകിയാലും വായിച്ചു തീരുമായിരുന്നു പുസ്തകങ്ങള്‍.
പാട്ടുമതെ. കേട്ടു കേട്ടു കൊതി തീരാതെ ഹൃദയത്തിന്റെ ഏതൊക്കെയോ അറകളില്‍ കറങ്ങിത്തിരിയും സ്വരങ്ങള്‍. ഹോസ്റ്റലുകളിലെ ഏകാന്ത രാവുകളില്‍ കേള്‍ക്കാനൊരു പാട്ടു പോലുമില്ലാതെ കൊതിച്ചുറങ്ങിയിട്ടുണ്ട്. ഇപ്പോള്‍, ഇഷ്ടമുള്ള പാട്ടുകള്‍ തൊട്ടരികെ. പല കാലങ്ങളിലായി ശേഖരിച്ച സി.ഡികളില്‍നിന്ന് എയ്തു തറക്കുന്ന വരികളുമായി ഒരു ഗായകനും ഇറങ്ങി വരുന്നേയില്ല. ഒറ്റക്കാവുന്ന നേരങ്ങളില്‍ പാട്ടു കൊണ്ടു മാത്രം മുറിച്ചു കടന്നിട്ടുണ്ട്, നിസ്സഹായമായ ഏകാന്തതകള്‍.
എന്നിട്ടുമിപ്പോള്‍...വരികളും സ്വരങ്ങളും മുന്നില്‍ നിറഞ്ഞിട്ടും  അവയൊന്നും തൊടാതെ.  അപ്രതീക്ഷിതമായി കിട്ടിയ ഒഴിവു ദിനത്തിന്റെ ബാക്കി നേരങ്ങളിങ്ങനെ, പാട്ടുകളില്ലാതെ, പുസ്തകങ്ങളില്ലാതെ ശൂന്യമായും പാഴായും.
നാല്


ഓര്‍മ്മയില്‍ ഒരു വാടക വീടുണ്ട്. ആളുമാരവവും ചേര്‍ന്ന് ഞെക്കിപ്പിഴിയുന്ന  തിരക്കേറിയൊരു നഗരത്തിനരികിലെ പാവം പിടിച്ച ഒരു കെട്ടിടത്തിന്റെ മുകള്‍നിലയിലെ അപാര്‍ട്മെന്റ്.  പഠനം കഴിഞ്ഞ് ജോലിയാവുന്നതിനിടയിലുള്ള ഒരിടവേള. മൂന്ന് കൂട്ടുകാര്‍ നഗരത്തിലുണ്ട്. നാട്ടിലെല്ലാവരും ജോലിയെക്കുറിച്ചു മാത്രം തിരക്കാന്‍ തുടങ്ങിയപ്പോള്‍ രക്ഷപ്പെട്ടെത്തിയതാണ് ആ മുറിയില്‍.
മൂന്ന് കൂട്ടുകാരും  സമീപത്ത് പലയിടങ്ങളില്‍ ജോലിയുള്ളവര്‍. രാത്രി വൈകും അവരെത്താന്‍. ഇടക്ക് അവര്‍ യാത്രകളിലേക്കു ചുവടുമാറും. ആഴ്ചകളോളം മുറിയില്‍ തനിച്ചായിരിക്കും. ഏതൊക്കെയോ പരസ്യ ഏജന്‍സികളില്‍ കോപ്പി റൈറ്റര്‍ ജോലിക്കായി റെസ്യൂം  കൊടുത്തിട്ടുണ്ട്.  വിളി വന്നിട്ടില്ല. അതേതു നിമിഷവും സംഭവിക്കാം. അതുവരെയുള്ള പിടിച്ചു നില്‍പ്പ് മാത്രമിത്. നിരാശയും ഏകാന്തതയും  ചേര്‍ന്ന് പ്രതീക്ഷകള്‍ കെടുത്തുമ്പോള്‍ കൂട്ടുകാരും പറയാറുള്ളത് ഇതു മാത്രം. ഒക്കെ ശരിയാവും. അതുവരെ ഇങ്ങനെ പോവട്ടെ.
കൂട്ടുകാര്‍ രാവിലെ ഓഫീസുകളിലേക്കു പോയാല്‍ പിന്നെ മുറിയില്‍   ഏകാന്തതയുടെ പക്ഷികള്‍ ചേക്കേറും.  അവയുടെ ചിറകടി സാധാരണ ഗതിയില്‍ ഉള്ളിലെ ശേഷിക്കുന്ന പ്രതീക്ഷകളുടെയും നിറം കെടുത്തേണ്ടതാണ്. എന്നാല്‍, അങ്ങനെ ഉണ്ടായിട്ടേയില്ല. പാട്ടു കൊണ്ടും പുസ്തകങ്ങള്‍ കൊണ്ടും എളുപ്പത്തില്‍ അതിജീവിക്കുമായിരുന്നു അന്നേരങ്ങള്‍. കുളി കഴിഞ്ഞ് വൃത്തിയായി പുസ്തകങ്ങളിലേക്കു നടക്കും.   വാക്കുകളില്‍നിന്ന് വാക്കുകളിലേക്ക് ഒരൊഴുക്ക്.
ചെറിയ നോട്ടു ബുക്കില്‍ അന്നന്നേരം തോന്നുന്നതെഴുതി വെക്കും. പിന്നീട് ഏറെ ഗുണം ചെയ്തിട്ടുണ്ട് ആ നോട്ടുകള്‍. കവിതകളുടെ കടലില്‍ നടക്കുമ്പോള്‍, അമ്പരപ്പിക്കുന്ന ചില ബിംബങ്ങള്‍ ഉണര്‍ന്നെഴുന്നേറ്റ് ഉള്ളകത്തേക്കു നടക്കും. എഴുതുകയായിരുന്നില്ല, വായിച്ചു കൂട്ടുകയായിരുന്നു അന്ന്.
ഉച്ചയൂണു കഴിഞ്ഞ ക്ഷീണനേരങ്ങളാണ് പാട്ടുകളിലേക്കു വഴി നടത്തുക. എം.എസ് ബാബുരാജായിരുന്നു അന്ന് ഉറ്റ ചങ്ങാതി. ഹാര്‍മോണിയത്തില്‍ നിന്ന് ഉണര്‍ന്നെണീക്കുന്ന പ്രണയവും വിരഹവും ഉന്‍മാദവും  ചേര്‍ന്ന് മുറിയുടെ ഏകാന്ത നേരങ്ങളെയാകെ മാറ്റി മറിക്കും. 

അഞ്ച് 


ഏകാന്തത കൊണ്ടല്ല ആ ദിനങ്ങള്‍ ഓര്‍മ്മയിലേക്കു തെറിച്ചുവന്നു നില്‍ക്കുന്നത്. അന്നനുഭവിച്ച അരക്ഷിതാവസ്ഥയുടെയും  ഭാവിയെക്കുറിച്ച ആകുലതകളുടെയും പേരിലാവണം.
ഇപ്പോള്‍ അത്ര അരക്ഷിതമല്ല കാലം. അത്രയേറെ ആകുലതകള്‍ ചേര്‍ന്ന് വേട്ടയാടുന്നില്ല. ഇപ്പോള്‍ സമയമുണ്ട്.   ഒറ്റക്കിരിക്കാന്‍ സുന്ദരമായ ഇടമുണ്ട്. പുസ്തകങ്ങളും  പാട്ടുകളുമുണ്ട്. എന്നിട്ടും, മടുപ്പും ആവര്‍ത്തനങ്ങളും ചേര്‍ന്ന് എന്റെ പുസ്തകം അടച്ചു വെക്കുന്നു. പാട്ടു പട്ടി അടച്ചു വെച്ചു പോവുന്നു.
ഇത് എന്റെ മാത്രം അവസ്ഥയാവില്ല. ഒരു പക്ഷേ, നമ്മളോരുത്തരും പല അളവില്‍ പങ്കു വെക്കുന്നത് അതു തന്നെയാവാം.

Saturday, May 14, 2011

തൃശൂര്‍ പൂരക്കൊഴുപ്പില്‍ ചില സ്ത്രീകള്‍

ആദ്യമായി പൂരം കണ്ടൊരാളുടെ ആനന്ദങ്ങള്‍,ആശങ്കകള്‍. 
വര്‍ണാഭക്കപ്പുറം   കാണാതെ പോവുന്ന യാഥാര്‍ഥ്യങ്ങള്‍. 


പണ്ടേ ഉള്ളിലുണ്ടായിരുന്നു പല നിറങ്ങള്‍ കത്തുന്ന പൂര ഇമേജുകള്‍.  ഇലഞ്ഞിത്തറമേളം, കുടമാറ്റം, മഠത്തില്‍ വരവ്, വെടിക്കെട്ട്. ആളുമാരവവും ഒത്തു ചേരുന്ന കമനീയ ദൃശ്യങ്ങള്‍. പത്ര റിപ്പോര്‍ട്ടുകളും ചാനല്‍ ലൈവുകളും അനേക കാലങ്ങളായി പൊലിപ്പിച്ചെടുത്ത പൂര ഓര്‍മ്മകളുടെ നടുമുറ്റത്തേക്കാണ് ജീവിതത്തിലെ ആദ്യത്തെ  തൃശൂര്‍ പൂരം കടന്നു വന്നത്. നേര്‍ക്കുനേര്‍ ഒരു പൂരം ഇതാദ്യം.
കാര്യം ശരിയായിരുന്നു. അത്ര വര്‍ണാഭം. ശബ്ദമുഖരിതം. താള,മേള,വര്‍ണ ലയം. കേളി കേട്ട മേളക്കാര്‍,  വെടിക്കെട്ടു വിദഗ്ദര്‍, നാട്ടിലെ പേരു കേട്ട ആനകള്‍, പട്ടുകുടകളില്‍ മഴവില്‍ വര്‍ണങ്ങള്‍ സമന്വയിപ്പിച്ച കലാകാരന്‍മാര്‍, കേരളത്തിലും പുറത്തുനിന്നുമെത്തിയ കാണികള്‍,  മാധ്യമപ്രവര്‍ത്തകര്‍, തൃശൂരിന്റെ വേരുകളില്‍നിന്ന് ആനച്ചൂരിന്റെയും വെടിമണങ്ങളുടെയും ഉന്‍മത്തതയാല്‍  പൂരാവശേത്തിലേക്ക് ഒഴുകിയ പേരറിയാത്ത പതിനായിരങ്ങള്‍. ആകെ പൊടിപൂരം.
 സത്യം പറയാം, മനസ്സില്‍ മുളച്ചുപൊന്തിയ ചിത്രങ്ങളേക്കാള്‍ തെളിമയുണ്ടായിരുന്നു പൂരത്തിന്. മനസ്സ് കൊണ്ടും ഭാവന കൊണ്ടും സഞ്ചരിച്ച പൂര ചിത്രങ്ങളേക്കാള്‍ ആവേശഭരിതമായ മൂന്ന് ദിനങ്ങള്‍. ഇലഞ്ഞിത്തറ മേളവും മഠത്തില്‍ വരവും കുടമാറ്റവും വെടിക്കെട്ടുമെല്ലാം തകര്‍പ്പന്‍ അനുഭവങ്ങള്‍ തന്നെയായിരുന്നു. എന്നിട്ടും മൂന്ന് നാളുകള്‍ ഉല്‍സവ പറമ്പില്‍ മേഞ്ഞപ്പോള്‍ മറ്റ് ചിലതു കൂടി കണ്ണില്‍പ്പെട്ടു.  ആഘോഷപ്പുളപ്പില്‍ മാധ്യമങ്ങളും മറ്റുള്ളവരും കണ്ടില്ലെന്ന് നടിച്ച അനേകം കാഴ്ചകള്‍. ചിലതൊക്കെ ഉളളുലച്ചു. ചിലത് നെരിപ്പോടു പോലെ മനസ്സിലെരിഞ്ഞു. പൂരം ഉള്ളിലേക്കു സന്നിവേശിപ്പിച്ച മധുര സ്വപ്നങ്ങളോളം കാതലുണ്ടായിരുന്നു കയ്പ്പുറ്റ ആ യാഥാര്‍ഥ്യങ്ങള്‍ക്ക്.
അതു കൂടി പറയാതെ പൂര്‍ണമാവില്ല  പൂരം. അത് പൂരത്തിനെതിരായ വിമര്‍ശമല്ല. മറിച്ച്, പൂരത്തിന്റെ നിറപ്പകിട്ടില്‍ മറഞ്ഞുപോവുന്ന ചില കയ്പ്പുറ്റ യാഥാര്‍ഥ്യങ്ങള്‍ നിലവിലുണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ്. ഒരു പക്ഷേ,    ഇനിയുള്ള കാലത്തെങ്കിലും ഇത്തരം ഉല്‍സവങ്ങളില്‍ വരുത്തേണ്ട കാതലായ മാറ്റങ്ങളെ കുറിച്ച ചിന്തകള്‍.
ഒരുപക്ഷേ, മനസ്സില്‍ ഇപ്പോഴും ഒരു സന്ദേഹി ഉള്ളതിനാലാവാം ഇത്തരം ആലോചനകള്‍. പൂരാഘോഷത്തിന്റെ അടിനൂലായി ഒഴുകുന്ന ഭക്തി എന്ന വികാരം ജീവിതത്തെ ഇത്രകാലം  തീണ്ടാത്തതുമാവാം കാരണം. അതുമല്ലെങ്കില്‍ ദോഷങ്ങള്‍ മാത്രം കണ്ണില്‍പ്പെടുന്ന ഒരു ദോഷൈകദൃക്കിന്റെ പ്രശസ്തമായ ആ മഞ്ഞക്കണ്ണാവാം. തോന്നുന്നില്ല, എനിക്കൊപ്പം പൂരപ്പറമ്പില്‍ തെണ്ടി നടന്നവരില്‍ ഏറെ പേരും ഇതൊക്കെ ശ്രദ്ധിച്ചുവെന്ന്.
രണ്ട്


പൂരത്തിനായി തൃശിവപേരൂര്‍ ഒരുങ്ങിക്കഴിഞ്ഞ നേരത്താണ്  അവിടെയെത്തിയത്. ജോലിത്തിരക്കിന്റെ  നേരങ്ങളില്‍നിന്ന് വീണു കിട്ടിയ മുന്നു നാളുകള്‍.
പൂരത്തിന്റെ ആടയാഭരണങ്ങളണിഞ്ഞ് തേക്കിന്‍കാട് മൈതാനവും സ്വരാജ് റൌണ്ടും പാറമേക്കാവും വടക്കുന്നാഥ ക്ഷേത്രവും തിരുവമ്പാടി ഭഗവതി ക്ഷേത്രവും  സൌന്ദര്യത്താല്‍ തുളുമ്പിയിരുന്നു. ദേശക്കാര്‍ വിയര്‍പ്പൊഴുക്കി യാഥാര്‍ഥ്യമാക്കിയ പടുകൂറ്റന്‍ പന്തലുകള്‍  പല നിറങ്ങളാല്‍ തിളങ്ങി. വെളിച്ചവും നിഴലും ഇഴചേര്‍ന്ന രാവുകള്‍ നിറങ്ങളില്‍ ആറാടി.
പൂരത്തിനായി പന്തല്‍ സ്ഥാപിച്ചത് റോഡിനു നടുവിലായതിനാല്‍ ഗതാഗതം മുടങ്ങിയിരുന്നു. പതിവായി നടക്കുന്ന കാര്യമായതിനാല്‍ ആര്‍ക്കും അതില്‍ അതിശയമേ ഉണ്ടായിരുന്നില്ല. നഗരത്തില്‍ ജലവിതരണം മുടങ്ങിയിരുന്നു. തലേ ദിവസങ്ങളില്‍ മണിക്കൂറുകളോളം വൈദ്യുതിയില്ലാതെ നഗരം ചുട്ടുപൊള്ളിയ കഥ കൂട്ടുകാര്‍ പറഞ്ഞറിഞ്ഞു.
തേക്കിന്‍കാടു മൈതാനമാകെ പൊലീസായിരുന്നു. എല്ലായിടങ്ങളും അവര്‍ കയറിട്ടു വേര്‍തിരിച്ചിരുന്നു.ഉല്‍സവ കമ്മിറ്റിക്കാരും ചില ഉദ്യോഗസ്ഥരും മാത്രമാണ് അത് മുറിച്ചു കടന്നത്. 
പൂരത്തലേന്ന് മൈതാനത്തിനരികെ ചെന്നപ്പോള്‍ പൊലീസിന്റെ വീര്യം നേരിട്ടു കണ്ടു. പൂര പ്രദര്‍ശനം നടത്തുന്ന പന്തലിനിപ്പുറമുള്ള കയര്‍ അബദ്ധത്തില്‍ കടന്ന മൂന്ന് വൃദ്ധരെ പൊലീസ് ഉദ്യോഗസ്ഥന്‍ തല്ലി ചതക്കുകയായിരുന്നു. കിടന്ന കിടപ്പില്‍നിന്ന് ഓടി കയറിനപ്പുറത്ത് ആരുടേതുമല്ലാത്ത സ്ഥലത്ത് ചെന്നു നിന്നിട്ടേ അവര്‍ ശ്വാസം വിട്ടുള്ളൂ. മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച അവര്‍  ആരും ചോദിക്കാനില്ലാത്ത പാവം മനുഷ്യരാണന്ന് ഉറപ്പായിരുന്നു.  തൃശൂരിന്റെ പ്രാന്ത പ്രദേശത്തെ ഗുണ്ടാ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് ചില മാധ്യമങ്ങളില്‍ ഹീറോ ആയി അവതരിപ്പിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനാണ് കണ്ണില്‍ ചോരയില്ലാതെ ആ വയോവൃദ്ധരെ ചവിട്ടി പുറത്താക്കിയതെന്ന് കൂടെയുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകനായ ചങ്ങാതി പറഞ്ഞു. സുരേഷ് ഗോപി ചിത്രങ്ങളിലെ പൊലീസുകാരനെ ഓര്‍മ്മപ്പെടുത്തിയ അയാളുടെ പ്രകടനം സത്യത്തില്‍ വല്ലാത്ത ഒരശ്ലീലമായി മനസ്സിനെ ഉലച്ചു. ഒരു പാടു പേര്‍ നോക്കിനില്‍ക്കെ, അയാള്‍ മറ്റു പലരെയും ഇതുപോലെ കൈകാര്യം ചെയ്യുന്നത് വൈകിട്ട്  മൈതാനത്തെത്തിയപ്പോഴും കണ്ടു.
കുടമാറ്റം നടക്കവേ തൊട്ടടുത്ത് പാതി അടച്ചിട്ട ഒരു ബാറിന്റെ ഷട്ടര്‍ മൂന്ന് ചെറുപ്പക്കാര്‍ തള്ളിത്തുറക്കുന്നത് കണ്ടു. മദ്യം കിട്ടാത്തതതിന്റെ സര്‍വ കലിപ്പുമുള്ള ലക്ഷണമൊത്ത മൂന്നു പയ്യന്‍മാര്‍. ഷട്ടര്‍ തുറന്നപ്പോള്‍ കണ്ടത് ഒരു തടിയന്‍ പൊലീസുകാരനെ. കുടമാറ്റം നടക്കുമ്പോള്‍ അയാള്‍ക്ക് അടച്ചിട്ട ബാറിലെന്താണ് കാര്യമെന്നാലോചിച്ചു തീരും മുമ്പേ അയാള്‍ പാഞ്ഞിറങ്ങി. മഫ്ടിയില്‍ സമീപത്ത് ചുറ്റിയടിച്ച മൂന്നാല് പൊലിസുകാര്‍ കൂടി അയാള്‍ക്കൊപ്പം ചേര്‍ന്നു. ഡ്യൂട്ടി സമയത്ത് അടച്ചിട്ട ബാറില്‍ കയറി രഹസ്യ സേവക്കു മുതിര്‍ന്ന സഹപ്രവര്‍ത്തകനെ സംരക്ഷിക്കാനുള്ള വ്യഗ്രത ക്രൂരമര്‍ദനത്തിലാണ്  അവസാനിച്ചത്. കണ്ടുനില്‍ക്കുന്ന ഞാനടക്കമുള്ള നൂറുകണക്കിനാളുകളുടെ മുന്നില്‍ ആ പയ്യന്‍മാരെ അവര്‍ തല്ലിച്ചതച്ചു. റോഡിലിട്ടു ചവിട്ടി.
പറയുമ്പോള്‍ എല്ലാം പറയണമല്ലേ, കടലു പോലെ അലയടിച്ചു വന്ന ആ ജനസാഗരത്തെ നിയന്ത്രിക്കുന്നതില്‍ പൊലീസ് അപാരമായ പ്രകടനം തന്നെയാണ് നടത്തിയത്. പ്രശ്നങ്ങള്‍ പരമാവധി കുറക്കുന്നതിന് അവര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍, പഴയ ഏഡ് കുട്ടന്‍ പിള്ളയെ പോലെ ചിലര്‍ ആളുകളുടെ മുന്നില്‍ അഴിഞ്ഞാടുക തന്നെ ചെയ്തു.

 മൂന്ന്



ഇലഞ്ഞിത്തറ മേളവും മഠത്തില്‍ വരവും അവാച്യമായ അനുഭൂതി തന്നെയായിരുന്നു. ശരീരത്തിന്റെ ഓരോ അണുവും താളമേളങ്ങളില്‍ ആറാടി. മഠത്തില്‍ വരവിന്റെ ഭാഗമായി നടന്ന പഞ്ചവാദ്യത്തില്‍ തിമില വിദ്വാന്‍ അന്നമടനട പരമേശ്വര മാരാര്‍ തീര്‍ത്തത് നാദ പ്രപഞ്ചം തന്നെയായിരുന്നു. നടുവിലാലില്‍  അദ്ദേഹം പതികാലത്തില്‍ 13 കൂട്ടിക്കൊട്ടലുകളാണ് നടത്തിയത്. 
ഇലഞ്ഞിത്തറയില്‍ പെരുവനം കുട്ടന്‍മാരാര്‍ കാലങ്ങളുടെ ആകാശങ്ങള്‍ തീര്‍ത്തു. ആസുര സൌന്ദര്യത്തിന്റെ കടലിളക്കങ്ങള്‍. ശ്രീമൂലസ്ഥാനത്ത് കിഴക്കൂട്ട് അനിയന്‍മാരാര്‍ ആയിരങ്ങളെ മേളക്കൊഴുപ്പില്‍  നൃത്തമാടിച്ചു.
കുടമാറ്റം നിറങ്ങളുടെ ഉല്‍സവമായിരുന്നു. ഇരുപക്ഷത്തും നിരന്ന നെറ്റിപ്പട്ടം കെട്ടിയ മുപ്പത് ഗജവീരന്‍മാര്‍ക്കു മുകളില്‍ പല നിറങ്ങളില്‍, പല ഡിസൈനുകളില്‍, പല വലിപ്പങ്ങളില്‍ കുടകള്‍ മാറിമറിഞ്ഞു.ആലവട്ടവും വെഞ്ചാമരവും പൂത്തലഞ്ഞു. പാണ്ടിയും പഞ്ചാരിയും കൂട്ടിപ്പെരുക്കുന്നതിനിടെ കുടകള്‍ മാറിത്തുടങ്ങി.  ആരവങ്ങളുടെ കടലില്‍ ജനം മുങ്ങിയും പൊങ്ങിയുമൊഴുകി.  തിരുവമ്പാടിയും പാറമേക്കാവും തമ്മിലുള്ള അങ്കത്തില്‍ പാറമേക്കാവിന്റെ എല്‍.ഇ.ഡി ബള്‍ബുകള്‍ കൊണ്ടലങ്കരിച്ച കുടകളായിരുന്നു താരങ്ങള്‍.
സ്വരാജ് റൌണ്ടിനു തൊട്ടടുത്ത് സിറ്റി സെന്ററിനു മുകളിലെ ടെറസിലിരുന്നാണ് വെടിക്കെട്ടിന്റെ നടുക്കുന്ന പ്രഭയറിഞ്ഞത്. ഒരു മണിയോടെയാണ് ടെറസില്‍ ചെന്നത്. നൂറുകണക്കിനാളുകള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.  മൂന്ന് മണി കഴിഞ്ഞതും തിരുവമ്പാടി വിഭാഗം  ആദ്യം തീ കൊളുത്തി. ഡൈനാമിറ്റുകളില്‍ തുടങ്ങി ഓലപ്പടക്കങ്ങളിലൂടെ  ഗുണ്ടുകളിലേക്കും അമിട്ടുകളിലേക്കും. പിന്നെ കൂട്ടപ്പൊരിച്ചില്‍. ആണവ സ്ഫോടനങ്ങളുടെ ഫയല്‍ ചിത്രങ്ങളെ ഓര്‍മ്മിപ്പിച്ച് തീ നിന്നുകത്തി. ഭൂമി കുലുങ്ങി. ചെവി പൊട്ടുന്ന ശബ്ദം. പിന്നാലെയെത്തി പാറമേക്കാവിന്റെ പ്രകടനം. പിന്നെ അമിട്ടുകള്‍ കൊണ്ടുള്ള നമ്പറുകള്‍. പൂക്കളായും നക്ഷത്രങ്ങളായും കുടകളായും ഡ്രാഗണായും വെടിമരുന്നിന്റെ നിറപ്പകിട്ടുകള്‍ രൂപം മാറിയാര്‍ത്തു.
അഞ്ചര മണിയോടെ  അവിടെനിന്നിറങ്ങുമ്പോള്‍ വല്ലാത്ത ഒരവസ്ഥയിലായിരുന്നു ഉടല്‍. മനസ്സും. നിറങ്ങളും ഘോരശബ്ദങ്ങളും ചേര്‍ന്ന  സിംഫണി.
നാല്


പൂരത്തലേന്ന് പാതിരാക്ക് തേക്കിന്‍കാട് മൈതാനത്തില്‍ ചെന്നു. വെറുതെ. പൂരം കാണാന്‍ പല നാടുകളില്‍ നിന്നെത്തിയ മനുഷ്യര്‍ പലയിടങ്ങളിലായി കിടന്നുറങ്ങുന്നുണ്ടായിരുന്നു. വെറും നിലത്ത് പായ വിരിച്ചും പേപ്പര്‍ വിരിച്ചും അനേകം പേര്‍. സ്ത്രീകളും കുട്ടികളും വൃദ്ധരുമൊക്കെ അവരിലുണ്ട്. വീടും നാടും വിട്ട്  ഈ മൈതാനത്ത് വെറും നിലത്ത് കിടന്നുങ്ങാന്‍ ഇവരെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കും. സംശയം വേണ്ട പൂരത്തോടുള്ള അഭിനിവശം തന്നെ. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അവരുടെ ലോകം ഇതാവാം. ശീലം ഇതാവാം. ചെണ്ടയില്‍ കോലു വീഴുമ്പോള്‍ പൂരപ്പറമ്പുകളില്‍ നിന്ന് പൂരപ്പറമ്പുകളിലേക്കു പായുന്ന ഈ മനുഷ്യര്‍ ജീവിക്കുന്നത് തന്നെ ഇതിനായിരിക്കും.
ഒരമ്മ എഴുന്നേറ്റിരിക്കുന്നു. വെറുതെ ആകാശത്തേക്കു നോക്കി, വടക്കുന്നാഥനെ നോക്കി അങ്ങനിരിപ്പ്. കുറച്ചകലെ കുടുംബശ്രീയുടെ സ്ത്രീകള്‍ പൂരപ്പറമ്പ് അടിച്ചു വാരി വൃത്തിയാക്കുന്നു. പുരുഷാരം കളയുന്ന മാലിന്യങ്ങള്‍ പെറുക്കിക്കളയാന്‍ ഉണര്‍ന്നിരിക്കുന്ന ഈ സ്ത്രീകളെ  റിപ്പോര്‍ട്ടുകളിലൊന്നും കാണാറേയിേല്ല. എല്ലാവരും ഉറങ്ങിക്കിടക്കുന്ന നേരത്ത്  ഉണര്‍ന്നിരിക്കുന്ന ഇവരൊഴുക്കുന്ന വിയര്‍പ്പാണ് പൂരപ്പറമ്പിനെ പിറ്റേന്ന് മനോഹരമാക്കുന്നതെന്നും ആരുമോര്‍ക്കാറില്ല.
ഒരു വശത്ത് ചാനലുകളുടെ ഒ.ബി വാനുകളാണ്. പിറ്റേന്നത്തെ ലൈവിനു വേണ്ടി വന്നടിഞ്ഞതാണ്. പുലര്‍ച്ചെയും ചിലര്‍ മൊബൈല്‍ ഫോണുകളില്‍ വാര്‍ത്ത കൊടുത്തു കൊണ്ടിരിക്കുന്നു. നാടു മുഴുവന്‍ ഉറങ്ങുമ്പോള്‍ ഉണര്‍ന്നു നില്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍. എന്നും ന്യൂസ് ഇവന്റുകളാണിപ്പോള്‍. ലൈവുകളുടെ കാലം. മിക്കവാറുമെന്നും ഇതുപോലെ തന്നെയാവും ഇവരുടെ ദിവസങ്ങള്‍. ചാനല്‍ ലേഖകരുടെ തൊഴില്‍ പരമായ അവകാശങ്ങളെക്കുറിച്ച് ഇനിയും സ്വീകാര്യമായ സമീപനങ്ങള്‍ ഉണ്ടായിട്ടില്ല.

അഞ്ച്


പൂരത്തിനെത്തുന്ന ആനകളെക്കുറിച്ചുള്ള വിശേഷം പറച്ചില്‍ നാളുകളായി മാധ്യമങ്ങളില്‍ നിറയുന്നുണ്ടായിരുന്നു. ആരൊക്കെയോ നടക്കിരുത്തിയ ആനകളുടെ പൂര്‍ണ വിവരങ്ങള്‍. അവയുടെ പകിട്ടും പ്രത്യേകതകളും.
സൂപ്പര്‍ താരങ്ങളെപോലെ ചില ആനകള്‍ മാധ്യമങ്ങളിലാകെ നിറയുകയും ചെയ്തു. അവയെ കാണാന്‍ ആളുകള്‍ തിക്കുകൂട്ടിയെത്തി. അങ്ങിനെ ചെന്നതാണ് ഞാനും.  വിശേഷപ്പെട്ട ആ ആനകളെ കാണാന്‍.
കണ്ടു, ശരീരമാസകലം ചങ്ങലകളില്‍ മൂടിയ നിലയില്‍. തോട്ടി കൊണ്ട്  മുറിവേല്‍പ്പിക്കപ്പെട്ട്. രാപ്പകല്‍ വെളിച്ചവും വെടിക്കെട്ടിന്റെ ഘോര ശബ്ദവും ആളുകളുടെ ആരവവും സഹിച്ച്.  നിയമങ്ങള്‍ അനുശാസിക്കുന്ന പരിശോധനകള്‍ നടക്കുന്നുവെന്നാണ് വെപ്പെങ്കിലും ഈ ആനകള്‍ക്ക് വിശ്രമം എന്നൊന്ന് വിധിച്ചിട്ടില്ലെന്നു തോന്നി. ഏതോ ഉല്‍സവ പറമ്പുകളില്‍നിന്നാണ് അവ  ഇവിടെ എത്തിയത്. ചങ്ങലകള്‍ കിലുക്കി പൊരിവെയിലില്‍ കിലോ മീറ്ററുകള്‍ നടന്ന്.
അറുപതോളം ആനകള്‍ അന്നു രാത്രി തേക്കിന്‍കാടും പരിസരത്തുമുണ്ടായിരുന്നു. പിറ്റേന്നത്തെ ഉല്‍സവാഘോഷങ്ങള്‍ക്ക് പകിട്ടേകാന്‍. മനുഷ്യരുടെ സന്തോഷത്തിനായി കൊടുക്കേണ്ടി വരുന്ന വലിയ വിലകള്‍.
ഒരാനയെ അടുത്തുനിന്നു കണ്ടു. ചെന്നിയില്‍ വലിയ മുറിവുണ്ടായിരുന്നു അതിന്. തോട്ടി കൊണ്ട് ആ മുറിവില്‍ കുത്തിയാണ് പാപ്പാന്‍മാര്‍ ആ വലിയ ജന്തുവിനെ നിലക്കു നിര്‍ത്തുന്നത്. കാലിലെ മുറിവുകളില്‍ കറുത്ത നിറം പുരട്ടിയതു കണ്ടു. ഉല്‍സവാഘോഷത്തിനിടെ മുറിവ് ആളുകളുടെ കണ്ണില്‍ പെടാതിരിക്കാനാണത്.
പിറ്റേന്ന് കണ്ട മറ്റനേകം ആനകളുടെയും അവസ്ഥ അതു തന്നെ. നെറ്റിപ്പട്ടങ്ങള്‍ കെട്ടി ആടയാഭരണങ്ങള്‍ അണിഞ്ഞു നില്‍ക്കുമ്പോഴും അവയുടെ ശരീരത്തിലാകെ മുറിവുകളാണ്. കാലില്‍ ബ്ലേഡുകള്‍ തിരുകി വെച്ച ഒരാനയെ കണ്ടു. ആനിമല്‍ വെല്‍ഫയര്‍ അധികൃതര്‍ പരിശോധനകള്‍ നടത്തുന്ന ചിത്രം പത്രത്തില്‍ കണ്ട അതേ ദിവസം.
കുടമാറ്റത്തിന്റെ ദിവസം. 30 ആനകളാണ് മുഖാമുഖം നില്‍ക്കുന്നത്. അനേകം പാപ്പാന്‍മാര്‍. ചുറ്റും ആയിരങ്ങള്‍. കാതടപ്പിക്കുന്ന പഞ്ചവാദ്യം. കനത്ത ശബ്ദത്തില്‍ വെടിശബ്ദം.
കൃഷി നശിപ്പിക്കാതിരിക്കാന്‍ വനപ്രദേശത്തുള്ളവര്‍ തകരപ്പാട്ടയില്‍ കൊട്ടിയും വെടിപൊട്ടിച്ചും ആനകളെ ഓടിക്കുന്നത് കണ്ടിട്ടുണ്ട്. കൊട്ടും വെടിയും ആനകള്‍ക്ക് ഭയങ്കര പേടിയാണ്.  ഇവിടെയും അതേ ആനകളാണ്. കൊട്ടും വെടിയും തന്നെ അവയ്ക്കു മുന്നില്‍. എന്നാല്‍, അവ ഓടിക്കാനല്ല. അല്ലെങ്കില്‍, അതു കേട്ടു ഓടാന്‍ അവയ്ക്ക് അനുവാദമില്ല. കൂച്ചു വിലങ്ങ് അവയുടെ ഭയത്തെയും വിഭ്രമത്തെയും കെട്ടിയിട്ടിരിക്കുന്നു. 
ഇനി അവയെങ്ങാന്‍ ഓടിയാലോ. കടലു പോലെ കിടപ്പാണ് ജനം.പരസ്പരം ഒട്ടിപ്പിടിച്ചെന്നോണം സമുദ്രസമാനം. ഒരാന ഒന്നനങ്ങിയാല്‍, ഒന്ന് ഓടാന്‍ ശ്രമിച്ചാല്‍ കൂട്ട മരണമായിരിക്കും ഫലം. തിക്കിലും തിരക്കിലും നൂറു കണക്കിനാളുകള്‍ മരിക്കുമെന്ന കാര്യത്തില്‍ സംശയമേ വേണ്ട. മുപ്പതു ആനകള്‍ നിരന്നു നില്‍ക്കുന്ന, കൊട്ടും വെടിയും മുറുകുന്ന ഒരിടത്താണ്  മനുഷ്യര്‍ ഇങ്ങിനെ തൊട്ടുതൊട്ട് നില്‍ക്കുന്നതെന്ന അറിവ് കുടമാറ്റത്തിന്റെ വൈകുന്നേരം  ശരിക്കും ഭയപ്പെടുത്തി കളഞ്ഞു. പാതിരക്ക് ഭൂമി കുലുക്കി വെടിക്കെട്ട് നടന്ന മൈതാനത്തിന്റെ പല വശങ്ങളിലുമുണ്ടായിരുന്നു ആനകള്‍ എന്ന അറിവ് അതിലുമേറെ പേടിപ്പിച്ചു.
അന്ന് രാത്രി ശരിക്കും ഒരാന ഓടി. ഇടഞ്ഞു എന്ന് പത്രഭാഷ. നെയ്തല കാവില്‍നിന്നു വന്ന ഒരാന. അത് ഓടി മാതൃഭൂമി പത്ര ഓഫീസിനു അടുത്തുള്ള റോഡില്‍വന്നു നില്‍പ്പായി. അതിനടുത്ത ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ ചെന്നതായിരുന്നു ഞാനും സുഹൃത്തും. ആളുകള്‍ കൂട്ടമായി ഓടുന്നത് കണ്ടാണ് ശ്രദ്ധിച്ചത്. ആന ഇടഞ്ഞു എന്ന മുറവിളിയോടെ, ലഹരിയിലും അല്ലാതെയുമുള്ള പുരുഷാരം ഒരു മൃഗയാ വിനോദത്തിലെന്നോണം പാഞ്ഞുവരുന്നു.  ആനയെ പ്രകോപിപ്പിക്കുന്നു. ഒടുക്കം എങ്ങിനെയോ അതിനെ തളക്കുകയായിരുന്നു. നീണ്ട നാളുകളുടെ ഉല്‍സവം തളര്‍ത്തിക്കളഞ്ഞ ഒരു പാവം ആനയെ ആള്‍ക്കൂട്ടം ഓടിക്കുകയായിരുന്നുവെന്ന് പിറ്റേന്നത്തെ പത്രങ്ങള്‍ പറഞ്ഞു.
ആറ്


ആള്‍ക്കൂട്ടത്തിന്റെ മിടുക്ക് ശരിക്കും കണ്ട ദിവസം കൂടിയായിരുന്നു അത്. കുടമാറ്റം കാണാന്‍ ഒഴുകിയെത്തിയ ആള്‍ക്കൂട്ടത്തില്‍ സ്ത്രീകള്‍ തീരെ കുറവായിരുന്നു. കുടമാറ്റം സ്ത്രീകള്‍ ടി.വിയില്‍ മാത്രം കാണുന്നതാവും നല്ലതെന്ന് ബോധ്യപ്പെടുത്തി അറിയാതെ ആളൊഴുക്കില്‍ ചെന്നുപെട്ട ചുരുക്കം ചില സ്ത്രീകള്‍.
കുടുംബമായി വന്നവരെ പൊലീസുകാര്‍ റോഡിന്റെ പല വശങ്ങളിലേക്ക് മാറ്റുന്നത് കണ്ടു. സ്ത്രീകളെ കൂട്ടി വന്നതിന് പൊലീസുകാര്‍ പലരെയും ചീത്ത പറയുന്നതും കേട്ടു. അന്നേരം അതിന്റെ അര്‍ഥം മനസ്സിലായില്ലെങ്കിലും കുടമാറ്റം തുടങ്ങിയപ്പോള്‍ കാര്യം പിടികിട്ടി. റോഡുകളില്‍ നിരന്നു നില്‍ക്കുന്ന പുരുഷാരം ഇടയില്‍ കുടുങ്ങിപ്പോയ ചെറിയ പെണ്‍കുട്ടികളെ പോലും വെറുതെ വിടുന്നുണ്ടായിരുന്നില്ല.

മാതാപിതാക്കളുടെ മുന്നില്‍ വെച്ച് പെണ്‍കുട്ടികള്‍ക്കു നേരെ കൈയേറ്റം നടന്നു. രണ്ടു മൂന്ന് വനിതാ പൊലീസുകാര്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുമ്പോള്‍ ആ പൊലീസുകാരികള്‍ക്കു നേരെയും നീണ്ടു വന്നു കൈകള്‍. ലാത്തി വീശിയാണ് അവര്‍ രക്ഷപ്പെട്ടത്. കൈയില്‍ ലാത്തിയും കാക്കി ഉടുപ്പുമില്ലാതെ കുടമാറ്റം കാണാന്‍ വന്ന അനേകം സ്ത്രീകളുടെ കാര്യമോര്‍ത്ത് നടുങ്ങിപ്പോയി. 
കുടമാറ്റം പോലൊന്നു കാണാന്‍, അതിന്റെ സൌന്ദര്യത്തില്‍ അലിയാന്‍ സ്ത്രീകള്‍ക്കുമില്ലേ അവകാശം. ടി.വിയില്‍ മാത്രമാണോ അവര്‍ക്ക് കുടമാറ്റം വിധിച്ചത്. പുരുഷന്‍മാരുടേതു മാത്രമായ കുടമാറ്റ ദിനം സ്ത്രീകള്‍ക്കു കൂടി ലഭ്യമാക്കാന്‍ നമ്മുടെ പൊതുബോധത്തിന് ഒന്നും ചെയ്യാനാവില്ലേ.

ഫോട്ടോകള്‍ പ്രിയ സുഹൃത്ത് രവി (പി.ടി രവിശങ്കര്‍) പകര്‍ത്തിയത്

Tuesday, May 10, 2011

വിശ്വസിച്ചാലും ഇല്ലെങ്കിലും

ദീര്‍ഘനാള്‍ക്കു ശേഷം കണ്ട കൂട്ടുകാര്‍ക്കൊപ്പം 
നീണ്ടൊരു യാത്ര.  അരൂപികളും പ്രേതങ്ങളും മരണവും 
അതിരിടുന്ന വിചിത്രമായ കഥകളുടെ രാവ്.


അവര്‍ നാലുപേരായിരുന്നു. എന്റെ ബാല്യകാല സുഹൃത്തുക്കള്‍. സ്കൂളില്‍ ഒന്നിച്ചു പഠിച്ചവര്‍. തൊട്ടടുത്ത വീടുകളില്‍ കഴിഞ്ഞവര്‍. വര്‍ഷങ്ങളായി തമ്മില്‍ കാണാത്തവര്‍.
അവിചാരിതമായാണ് അവരെ കണ്ടത്. നാട്ടിലേക്കുള്ള ട്രെയിന്‍ പിടിക്കാനുള്ള ഓട്ടത്തിലായിരുന്നു ഞാന്‍.  റെയില്‍വേ സ്റ്റേഷനിലെ വഴിയിറമ്പില്‍ നിര്‍ത്തിയിട്ട കാര്‍ ശ്രദ്ധിക്കാതെ പോവുമ്പോള്‍ ഒരാരവം ഉയര്‍ന്നു. വെറുതെ നോക്കിയപ്പോള്‍ കാറിലുണ്ട് അവര്‍.
വര്‍ഷങ്ങളായി ഞാനവരെ കണ്ടിട്ട്.  വീടു മാറി പുതിയ സ്ഥലത്തേക്ക് പോന്ന ശേഷം ഇടക്കൊട്ടെ കണ്ടിരുന്നു.  പഠനവും ജോലിയുമായി അലച്ചിലിന്റെ പല കരകളില്‍ പെട്ടപ്പോള്‍ അതുമില്ലാതായി. ഇപ്പോഴിതാ അവരെന്റെ നഗരത്തില്‍. 
കാറിനരിക ചെന്നപ്പോള്‍ നാല്‍വര്‍ സംഘം പുറത്തു വന്നു. ആശ്ലേഷം. സന്തോഷ പ്രകടനങ്ങള്‍. പഴയ നാട്ടില്‍, അടുത്തൊരു  ബന്ധുവിന്റെ  കല്യാണത്തിനാണ് എന്റെ യാത്ര. നാട്ടിലേക്കാണ് ഞാനെന്നറിഞ്ഞപ്പോള്‍  അവര്‍ക്ക് സന്തോഷമിരട്ടിച്ചു. 
പറയാന്‍ വിശേഷമേറെയായിരുന്നു. അവരവരെക്കുറിച്ചു തന്നെ പറയാനുണ്ടായിരുന്നു.
അനി ഗള്‍ഫിലായിരുന്നു ഏറെക്കാലം. ഹരീഷ് ഗള്‍ഫില്‍നിന്ന് വന്ന് നാട്ടില്‍ ചെറിയ കട നടത്തുന്നു. ഷമീര്‍  വര്‍ഷങ്ങളായി ലോറി ഡ്രൈവര്‍. സദാ തമാശ പറയുന്ന ജയന്‍ നാട്ടില്‍ ചില്ലറ ബിസിനസുമായി കഴിയുന്നു.  ഇതൊന്നും എനിക്കറിയുമായിരുന്നില്ല.  അവര്‍ക്കും അറിയുമായിരുന്നില്ല എന്റെ വര്‍ത്തമാനങ്ങള്‍. 
നഗരത്തിലെ പ്രമുഖ ഹോസ്പിറ്റലില്‍ വന്നതാണവര്‍. നാട്ടില്‍ എല്ലാവര്‍ക്കും വേണ്ടപ്പെട്ടൊരു മാധവേട്ടനുണ്ട്. കല്യാണത്തിനും മരണത്തിനും ജനനത്തിനും മറ്റെല്ലാ ആഘോഷങ്ങള്‍ക്കും മുന്‍പിന്‍ നോക്കാതെ മുന്നില്‍ നില്‍ക്കുന്ന വലിയൊരു മനുഷ്യന്‍. അദ്ദേഹമിപ്പോള്‍ ഇവിടെ ആശുപത്രിയിലാണ്.  അദ്ദേഹത്തെ കാണാന്‍ വന്നതാണ് സംഘം.നാട്ടിലേക്കു തിരിച്ചുപോവുന്നതിനിടെ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയപ്പോഴാണ് ഞാന്‍ ചെന്നു പെട്ടത്.
വൈകാതെ വണ്ടി പാഞ്ഞു തുടങ്ങി. അനിയാണ് ഡ്രൈവര്‍. യാത്ര തുടങ്ങിയതോടെ  കഥകളുട പ്രവാഹമായി. കുട്ടിക്കാലത്ത് അറിഞ്ഞു മറന്ന പലരും കഥാപാത്രങ്ങളായി വണ്ടയിലേക്ക് ഇരച്ചു കയറി. വണ്ടിയിലിപ്പോള്‍ ബാല്യത്തിന്റെ മണം. കണ്ടു മറന്ന നാട്ടുവഴികളുടെ പരിചിത ഗന്ധം. സ്കൂള്‍ കാലം തൊട്ടിങ്ങോട്ടുള്ള കഥകളുണ്ട് പറയാന്‍.  അതങ്ങനെ കാറ്റു പോലെ വീശി.

രണ്ട്

നല്ല ദൂരമുണ്ട് നാട്ടിലേക്ക്. എത്ര പറഞ്ഞാലും തീരാത്ത കഥകളാണ് കൂട്ട്. കഥകള്‍ക്കിടെ ആളുകളും സംഭവങ്ങളും മാറിമാറി വന്നു. വഴിയില്‍ ഏതോ ചെറിയ ചായക്കടക്കരികെ  നിര്‍ത്തി കുറച്ചു നേരമിരുന്നു. കടയിലെ ടി.വിയില്‍ ഏഷ്യാനെറ്റ്. വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടി. മന്ത്ര സിദ്ധിയുണ്ട് എന്ന് ആളുകള്‍ കരുതുന്ന ഏതോ വൃദ്ധയെക്കുറിച്ച്. നാട്ടുകാര്‍ പറഞ്ഞ് പറഞ്ഞ് ദൈവമായി പോയ അവര്‍ വലിയൊരു നിസ്സഹായതയും ചുമന്നാണ് നടക്കുന്നതെന്ന് തോന്നി.
ചായ കഴിഞ്ഞ് കാറില്‍ കയറിയപ്പോള്‍ സംസാര വിഷയം ആ ചാനല്‍ പരിപാടിയായി.  പ്രേത ബാധയുണ്ടെന്ന് വിശ്വസിക്കുന്ന ഏതോ വീട് നാട്ടിലുണ്ടത്രെ. അതിനെ കുറിച്ച് ചാനലുകാരെ ഉടന്‍ അറിയിക്കണമെന്ന മട്ടിലായി സംസാരങ്ങള്‍.
റോഡില്‍ ഇപ്പോള്‍ നല്ല തിരക്ക്. യാത്ര പതുക്കെയായി. 'വിശ്വസിച്ചാലും ഇല്ലെങ്കിലും' എന്ന പരിപാടിയില്‍നിന്നും പതുക്കെ പ്രേതകഥകളിലേക്ക്  കൂടു മാറി. ഓരോരുത്തര്‍ക്കും പറയാനുണ്ടായിരുന്നു ഓരോ കഥകള്‍.
ഒറ്റ മുലച്ചിയെക്കുറിച്ചായിരുന്നു ജയന്‍  പറഞ്ഞത്. കുട്ടിക്കാലത്ത് ഞാനും കേട്ടിട്ടുണ്ടായിരുന്നു അത്തരം കഥകള്‍. നട്ടുച്ചക്ക് പുഴയില്‍ കുളിക്കാന്‍ ചെല്ലുന്നവരാണ് ആ സ്ത്രീയെ കാണാറ്. ഒറ്റ മുല മാത്രമുള്ള ഒരു വൃദ്ധ. ഒരു മുലയുടെ സ്ഥാനത്ത് ചുട്ടു കരിഞ്ഞൊരു പാട്. നീളമുള്ള ഒറ്റ മുല തോളിലൂടെയിട്ട്  പുഴക്കു നടുവിലെ പരന്ന പാറപ്പുറത്ത് അവരിരിക്കും. നീണ്ട മുടി പാറയാകെ മൂടും. ആളുകള്‍ സാധാരണ വരാത്ത നട്ടുച്ചക്ക് ഒറ്റക്ക് പുഴക്കടവിലെത്തുന്നവര്‍ അവരെ കാണാറുണ്ട്. ഏതോ സ്ത്രീ അലക്കുകയാണെന്നേ തോന്നൂ.സൂക്ഷിച്ചു നോക്കിയാലേ അറിയൂ പ്രേതമാണെന്ന്.
അവരെ കണ്ട കഥ പലരും പറയാറുണ്ട്. ശരിക്കും നടന്നത് പോലെ നീട്ടിയും കുറുകിയും. പുഴക്കരയിലൂടെയുള്ള എളുപ്പ വഴിയിലൂടെ സ്കൂളിലേക്ക് നടന്നു പോവാറുണ്ടായിരുന്നു പണ്ട്. ഇക്കഥകള്‍ കേട്ട മുതല്‍ പിന്നെ ഞങ്ങള്‍ ആ വഴി ഉപേക്ഷിച്ചു.
'കുറേ കാലമായി ആരും ഒറ്റ മുലച്ചിയെ കണ്ടിട്ടില്ല. അവരെവിടെയാണാവോ'-അനില്‍ ചോദിച്ചു.
'മരിച്ചു പോയിക്കാണും. പ്രേതമാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല.' ഷമീര്‍ കളിയാക്കി.

മൂന്ന്


 പ്രേതകഥകളുടെ  കുത്തൊഴുക്കിനിടെയാണ് ഷമീര്‍ സ്വന്തം കഥകളുടെ കെട്ടഴിച്ചത്. വര്‍ഷങ്ങളായി  ലോറി ഡ്രൈവറാണവന്‍. അന്തര്‍ സംസ്ഥാന പെര്‍മിറ്റുളള ലോറിയില്‍ അവനെന്നും തിരക്കായിരിക്കും. എന്നും യാത്രകള്‍. പ്രീഡിഗ്രി കഴിഞ്ഞ് പഠിത്തം നിര്‍ത്തി വളയം പിടിച്ച അവനെ നാട്ടുകാര്‍ക്കു പോലും അധികം കാണാന്‍ കിട്ടാറില്ല.
കേരളത്തിനു പുറത്തുള്ള വിജനമായ യാത്രകളില്‍ അവന്‍ പറഞ്ഞു കേട്ടും കണ്ടുമറിഞ്ഞ അനേകം കഥകള്‍ കാറിനുള്ളിലേക്കു ഒഴുകിക്കൊണ്ടിരുന്നു.
അതിനിടെ, അക്കഥ .
'ഞങ്ങടെ ലോറിയില്‍ ഒരു ബൈജുവുണ്ടായിരുന്നില്ലേ. നമ്മുടെ കിളി ബൈജു. അവനെങ്ങനാ മരിച്ചതെന്നറിയ്വോ. അതാണ് മരണം'-അവന്‍ തുടങ്ങി.
ബോംബെ റൂട്ടിലേക്കായിരുന്നു ആ യാത്ര.  തിരിച്ചു വരുമ്പോഴാണ് ആ ദുരന്തമുണ്ടായത്. ഓടിച്ചു മടുത്ത് ഏതോ  റോഡരികില്‍ നിര്‍ത്തിയതാണ്. നല്ല വിശപ്പുണ്ടായിരുന്നു. അടുപ്പു കൂട്ടി വല്ലതുമുണ്ടാക്കി തിന്നാനായിരുന്നു പ്ലാന്‍. മുന്നില്‍ കാടു പിടിച്ച സ്ഥലമാണ്.  അവിടെ ചെന്ന് അടുപ്പിനുള്ള കല്ല് പെറുക്കാന്‍ പോയതാണ് ബൈജു. മൊബൈല്‍ ഫോണിന്റെ വെളിച്ചം മാത്രമായിരുന്നു ശരണം.
ലോറിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ ആകെ തളര്‍ന്നിരുന്നു. അവര്‍ അവനെ കാത്തിരുന്ന് കണ്ണടച്ചു. ഇത്തിരി കഴിഞ്ഞ് ആരോ കണ്ണു തുറന്നപ്പോഴാണ് ബൈജു വന്നില്ലെന്ന് അറിഞ്ഞത്. ഉച്ചത്തില്‍ വിളിച്ചപ്പോള്‍ മറുപടി ഉണ്ടായില്ല.
എല്ലാവരും ഒന്നിച്ചു വിളിച്ചിട്ടും മറുപടിയുണ്ടായില്ല. ലോറിയുടെ ഹെഡ്ലൈറ്റിട്ട് വലിയ ടോര്‍ച്ചുമായി അവര്‍   കുറ്റിക്കാടിനുള്ളിലേക്ക ചെന്നു. ബൈജു അവിടെ കിടക്കുന്നുണ്ടായിരുന്നു. കണങ്കാലില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. ശ്വാസം എന്നേ നിലച്ചിരുന്നു.
കാലില്‍ മുറിവുണ്ടായിരുന്നു. പാമ്പ് കടിച്ചതാണെന്നുറപ്പായി. കടിച്ച പാമ്പിനെ തിരഞ്ഞങ്കിലും കണ്ടില്ല. ഉടന്‍ ആശുപത്രിയിലേക്ക് പാഞ്ഞെങ്കിലും  രക്ഷപ്പെട്ടില്ല. പാമ്പു കടിച്ചതു തന്നെയാണ് മരണകാരണമെന്ന്  ഡോക്ടര്‍ പറഞ്ഞു. ആ പ്രദേശത്ത് ഈയടുത്തു ഇത്തരം മരണം വേറെയും നടന്നതായി ഡോക്ടര്‍ പറഞ്ഞു.
'അതു കഴിഞ്ഞപ്പോഴാണ് കുടുങ്ങിയത്. അവന്റെ വീട്ടുകാരെ വിവരമറിയിച്ചു. അവര്‍ക്ക് സംശയം. അവരും കൂടി  വരുന്നതു കാത്ത് അവിടെ തന്നെ നിന്നു. ഡോക്ടര്‍ പറഞ്ഞതു കൊണ്ടു മാത്രമാണ് അവര്‍ വിശ്വസിച്ചത്. നീല നിറമായി മാറിയിരുന്നു അവന്‍. ആ  ബോഡിയും കൊണ്ട് നാട്ടിലെത്തിയത് എങ്ങിനെയെന്ന് ഇപ്പോഴും പിടിയില്ല'-ഷെമീര്‍ പറഞ്ഞു നിര്‍ത്തി.
നാല്
 

എനിക്കുമുണ്ടായിരുന്നു അതു പോലൊരു കഥ പറയാന്‍. ഡോക്ടറായ ഉറ്റ ചങ്ങാതിയുടെ അനുഭവം. 
നൈറ്റ് ഷിഫ്റ്റായിരുന്നു അന്നവന്‍. രാത്രി വൈകിയാണ് കുറച്ചു നാട്ടുകാര്‍ ആശുപത്രിയിലേക്കു വന്നത്. ഒരു ലോറിക്കാരന്‍ ബോധം കെട്ടു കിടക്കുന്നു. ഡോക്ടര്‍ ഒന്നു നോക്കണം.അവര്‍ പറഞ്ഞു.
താങ്ങി പിടിച്ചു കൊണ്ടു വന്ന ആളെ പരിശോധിച്ചപ്പോള്‍ ഉറപ്പായി. മരിച്ചിരിക്കുന്നു. കാരണം ഹൃദയസ്തംഭനം. മൃതദഹത്തിനരികെ, മെലിഞ്ഞുണങ്ങിയൊരു പയ്യനുണ്ടായിരുന്നു. മരിച്ചയാളുടെ മകന്‍.  പത്ത് പന്ത്രണ്ട് വയസ്സു തോന്നും.
 രാജസ്ഥാനില്‍നിന്ന് നിന്ന് സാധനങ്ങളുമായി വന്നു തിരിച്ചു പോവുന്ന ലോറി ഡ്രൈവറാണ് മരിച്ചത്. യാത്രക്കിടെ ഇടക്ക് നെഞ്ചു വേദന വന്നു. ഇവിടെയെത്തിയപ്പോള്‍ അതു കൂടി.  എളുപ്പം മനസ്സിലാവാത്ത ഹിന്ദിയില്‍ അവന്‍ പറഞ്ഞു.
'അച്ഛനെ ഇവിടെ നിര്‍ത്തിയാല്‍ ശരിയാവില്ല. തിരിച്ചു കൊണ്ടു പോവണം. നാട്ടില്‍നിന്നാരും വരാനില്ല'-അവന്‍ വാശി പിടിച്ചു.
പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. നാട്ടില്‍ നിന്ന് ആരെങ്കിലും വരണം. അല്ലാതെ പോവാനാവില്ല. സാങ്കേതികമായ തടസ്സങ്ങള്‍ ഒരു പാടുണ്ട്.
എന്നാല്‍, അവന്‍ വിട്ടില്ല. നാട്ടില്‍ എത്താതെ പറ്റില്ല. കൃത്യ സമയത്ത് ലോറി എത്തിയിട്ടു വേണം നേരത്ത പറഞ്ഞ മറ്റു ജോലികള്‍ തീര്‍ക്കാന്‍. എങ്ങിനെയെങ്കിലും അച്ഛനെ തൊട്ടടുത്ത് ഇരുത്തി തന്നാല്‍ മതി. താന്‍ നാട്ടിലെത്തിക്കുമെന്ന് അവന്‍ വാശി പിടിക്കാന്‍ തുടങ്ങി.
സാങ്കേതിക പ്രശ്നങ്ങള്‍ വീണ്ടും തടസ്സമായപ്പോള്‍ അവനാകെ കരയാന്‍ തുടങ്ങി. അച്ഛന്റെ മരണവും പിന്നിടാനുള്ള മാര്‍ഗങ്ങളുമെല്ലാം ചേര്‍ന്ന് അവനെ  ഭ്രാന്തു പിടിപ്പിക്കുന്നുണ്ട്. നിര്‍ബന്ധം വല്ലാതെ മുറുകിയപ്പോള്‍, ആരോടും പറയരുതെന്ന കണ്ടീഷനോടെ  അവന്റെ ആവശ്യം അംഗീകരിച്ചു.
മൃതദേഹം ലോറിയില്‍ ഡ്രൈവര്‍ സീറ്റിനരികെ ഇരുത്തി. തുണി കൊണ്ട് നന്നായി കെട്ടിയപ്പോള്‍ അതവിടെ ഇരുന്നു.
വലിയൊരു വണ്ടിയാണ്. ഈ കൊച്ചു പയ്യന്‍ എങ്ങിനെ ഇത്ര ദൂരം അതു പോലൊരു വണ്ടി കൊണ്ടു പോവുമെന്ന് എല്ലാവരും ഭയന്നു. മൃതദേഹം നന്നായി കെട്ടിയ ശേഷം അവന്‍ ഡ്രൈവിങ് സീറ്റിലേക്ക് ചാടിക്കയറി. തീരെ നീളമുണ്ടായിരുന്നില്ല അവന്. ഇത്തരമൊരു കഠിന യാത്രക്ക്  കഴിയത്തത്ര ദുര്‍ബലനാണ് അവനെന്ന തോന്നല്‍ ചുറ്റുമുള്ളവരില്‍ ഇരട്ടിയായി. അവനെ തടയണമെന്നു എല്ലാവരും കരുതിയ അതേ നേരത്ത് പെട്ടെന്നവന്‍ വണ്ടിയെടുത്തു.
'ആ ഒറ്റക്കാഴ്ച മതിയായിരുന്നു അവനാരെന്ന് മനസ്സിലാവാന്‍. അത്ര സമര്‍ഥമായി, അനേകം ടയറുകളുള്ള വലിയ ലോറിയെ അവന്‍ നേര്‍ക്കു നിര്‍ത്തി. ശേഷം എല്ലാവരോടും യാത്ര പറഞ്ഞ് വണ്ടി എടുത്തു. വല്ലാത്തൊരു ആത്മവിശ്വാസമുണ്ടായിരുന്നു അവന്'
'ആ ഡ്രൈവിങ് കണ്ടപ്പോള്‍ എല്ലാവര്‍ക്കും ഉറപ്പായി, അവന്‍ നാട്ടിലെത്തുമെന്ന്. അത്ര നല്ല ഡ്രൈവിങ്'-കൂട്ടുകാരന്‍ എന്നോട് പറഞ്ഞു.
ആ സംഭവം പറഞ്ഞു കേട്ടതു മുതല്‍ എന്റെ മനസ്സില്‍ അവനായിരുന്നു. ആ കൊച്ചു പയ്യന്‍. ജീവനറ്റു കിടക്കുന്ന അച്ഛന്റെ മൃതദേഹവുമായി കാതങ്ങള്‍ താണ്ടിയുള്ള ആ യാത്ര എന്നെ ഭയപ്പെടുത്തി. വിജന വഴികളിലൂടെ ഒരു മൃതദേഹത്തോടൊപ്പം ഒറ്റക്കുള്ള യാത്ര സങ്കല്‍പ്പിക്കാനേ കഴിയുമായിരുന്നില്ല, എനിക്ക്.

അഞ്ച്


എന്റെ കഥക്ക് ഉടനെ മറു കഥയുണ്ടായി ഷമീറില്‍നിന്ന്. കാക്കത്തൊള്ളായിരം യാത്രക്കഥകളുണ്ടായിരുന്നു കാലങ്ങളായി വളയം പിടിച്ച അവന്റെ ശേഖരത്തില്‍.
രാത്രിയായി തുടങ്ങിയിരുന്നു. ഇപ്പോള്‍ വണ്ടി നല്ല പാച്ചിലാണ്. ഏറെ ദുരം പിന്നിട്ടെങ്കിലും കഥകളുടെ ഊര്‍ജം ഞങ്ങളുടെ ഉറക്കമകറ്റി. 
ഓരോരുത്തര്‍ക്കും പറയാനുണ്ടായിരുന്നു വിചിത്രമായ കഥകള്‍. നടന്നതാവാം. കേട്ടു കേള്‍വിയാവാം.സങ്കല്‍പ്പമാവാം. എങ്കിലും അതിലെല്ലാം ജീവിതമുണ്ടായിരുന്നു.
വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന മട്ടിലുള്ള ആ കഥകളില്‍നിന്ന് അരൂപികളും ഭീതിദമായ ദിവസങ്ങളും വിജനമായ വെളിമ്പാതകളും പാഞ്ഞും കിതച്ചും മനസ്സിലേക്കു വന്നു കൊണ്ടിരുന്നു.
നാട്ടിലെത്താന്‍ ഇനിയുമേറെയുണ്ട്. വിജനമായ ഒരു വഴിയിലൂടെയാണ് കഥകളുടെ മാറാപ്പുമായി വണ്ടി കുതിക്കുന്നത്.
പെട്ടെന്ന് ഒരിരമ്പലോടെ വണ്ടി നിന്നു. കാര്‍ റോഡരികിലേക്കു മാറ്റി ഷെമീറും അനിയും പരിശോധിക്കുമ്പോള്‍ കണ്ടു, സമീപത്ത് ഒരു കുറ്റിക്കാട്. അടുത്തെങ്ങും വീടില്ല. ഹൈവേ ആയതിനാല്‍ ഇടക്കിടെ വണ്ടികള്‍ വരുന്നുവെന്നു മാത്രം. ചുട്ടുപഴുത്ത കാര്‍ബ്യുറേറ്റില്‍ വെള്ളമൊഴിച്ച് ഇത്തിരിനേരം പരിശ്രമിച്ചപ്പോള്‍ വണ്ടി സ്റ്റാര്‍ട്ടായി.
വീണ്ടും റോഡില്‍. വണ്ടി നീങ്ങി. എന്തു കൊണ്ടോ കാറിനകത്ത് ഇപ്പോഴൊരു നിശãബ്ദത. ആരുംമിണ്ടുന്നില്ല.
വേഗത കൂട്ടുന്നതിനിടെ അനി പെട്ടെന്ന് ചോദിച്ചു,
'അല്ല, കാറു നില്‍ക്കാന്‍ പ്രത്യകിച്ച് യാതൊരു കാരണവുമില്ല. ഇനി അതിപ്പോ വല്ല പ്രേതമാവ്വോ. ഇതവരുടെ ഏരിയയാണെന്നാ കേള്‍വി'
ഇത്തിരി നേരമായി വണ്ടിയില്‍ കുടുങ്ങി കിടന്നൊരു മൌനം, പെട്ടെന്ന്  വാഹനം കുലുങ്ങുമാറുള്ളൊരു പൊട്ടിച്ചിരിയില്‍ തകര്‍ന്നു തരിപ്പണമായി. അതിലേക്കു കയറിവന്നു വീണ്ടും കഥകള്‍.
മുന്നില്‍ കറുത്ത് മിനുത്ത് റോഡ്. 
അതിവേഗം മൈല്‍ക്കുറ്റികള്‍ പിന്നിടുന്ന വണ്ടി. 
വണ്ടിയില്‍, കഥകള്‍. കഥകള്‍.

LinkWithin

Related Posts Plugin for WordPress, Blogger...